<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-2441151779935184049</id><updated>2012-01-18T10:05:26.274-08:00</updated><category term='മറക്കാനാവാത്തവര്‍-1'/><title type='text'>മറക്കാനാവാത്തവര്‍</title><subtitle type='html'></subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://marakkanavathavar.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2441151779935184049/posts/default?max-results=100'/><link rel='alternate' type='text/html' href='http://marakkanavathavar.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>ലതി</name><uri>http://www.blogger.com/profile/14638848456550669417</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://2.bp.blogspot.com/-UNDlevl9JHg/TxcJ3mr6KiI/AAAAAAAAAyQ/ycbEqhhYej0/s220/untitled%2B%25281%2Bof%2B1%2529-8.JPG'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>15</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-2441151779935184049.post-667716798544933328</id><published>2009-08-10T09:39:00.000-07:00</published><updated>2009-08-10T12:02:11.864-07:00</updated><title type='text'>പതിമൂന്നുകാരിയായ ആ അമ്മപ്പെൺകുട്ടി.</title><content type='html'>ഇന്നലെ(ഞായർ) എനിയ്ക്ക്  മൂവാറ്റുപുഴയ്ക്കടുത്ത് പട്ടിമറ്റത്തും മുളന്തുരുത്തിയിലും ഓരോ പരിപാടികളിൽ പങ്കെടുക്കേണ്ടതുണ്ടായിരുന്നു. വണ്ടിയോടിക്കാൻ അനിയൻ(ജോസഫ്) ഇല്ല. അതുകൊണ്ടുതന്നെ കസിൻ മഹേഷിനെ കൂട്ടി തനിയെ കാറോടിച്ചു പോകാൻ തീരുമാനിച്ചു. 9.30നു വണ്ടിയെടുത്തു മുന്നോട്ടുനീങ്ങിയപ്പോളാണ് അറിയുന്നത്. പിൻ ചക്രങ്ങളിലൊന്നു പഞ്ചർ. ഇനി ശരിയാക്കി, ഞാൻ എത്തുമ്പോൾ വൈകും . സംഘാടകരോടു വിളിച്ചു പറഞ്ഞ് കുമാരനല്ലൂരിൽ നിന്നും   ബസ്സിൽ മൂവാറ്റുപുഴയെത്തി. അവിടുന്നു അവർ തന്നെ എന്നെ പട്ടിമറ്റത്തെത്തിച്ചു, പിന്നെ മുളംതുരുത്തിയിലേയ്ക്കും. തിരിച്ചു പോവാൻ ഒരു പ്രൈവറ്റ്(ലിമിറ്റഡ് സ്റ്റോപ്പ്) ബസ് കിട്ടി.പാട്ടുകേട്ടും കാഴ്ചകൾ കണ്ടും തലയോലപ്പറമ്പിൽ എത്തി. അവിടെനിന്നും ഒരമ്മയും മകനും കയറി. അവർ മുൻസീറ്റിൽ ഇരിപ്പുറപ്പിച്ചു. ആ അമ്മ! എന്റെ മനസ്സ് തേങ്ങി. എന്റെ മനസ്സിൽ ഒരു നൊമ്പരത്തിപ്പൂവായി എത്രയോ കാലമായി ഞാൻ ഒളിപ്പിച്ചു വച്ചിരിയ്ക്കുന്ന ആ പഴയ പാവാടക്കാരി.&lt;br /&gt;           ഞാൻ പ്രീഡിഗ്രിയ്ക്കു പഠിക്കുമ്പോൾ ഞങ്ങളുടെ നാട്ടിലെല്ലാം പാട്ടായ ഒരു സംഭവം. നാട്ടിലെ പ്രശസ്തമായ ഒരു സർക്കാർ സ്കൂളിൽ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന പെൺകുട്ടി ഒരാൺകുട്ടിയ്ക്കു ജന്മം നൽകി. പത്രവാർത്തയെക്കാൾ വിശദമായി ഈ വർത്തമാനം അയൽഗ്രാമങ്ങളിലെല്ലാം പ്രചരിപ്പിക്കപ്പെട്ടു.ഞങ്ങൾ പോകുന്ന ക്ഷേത്രത്തിനടുത്താണവളുടെ വീടെന്നും ജീവിതപ്രാരാബ്ദങ്ങളുള്ള  മാതാപിതാക്കളുടെ മകളാണവളെന്നുമൊക്കെയുള്ള വാർത്ത എനിയ്ക്കും ലഭിച്ചു. പഠിപ്പെല്ലാം കഴിഞ്ഞ് ഞാൻ കുറച്ചുകാലം അദ്ധ്യാപികയായി ജോലിനോക്കിയത് അവളുടെ വീടിനടുത്ത്.ഒരുനാൾ പത്തുപതിനെട്ടുവയസ്സുള്ള  ഒരു പാവാടക്കാരി ഒരു അഞ്ചു വയസ്സുകാരനോടൊപ്പം കളിച്ചു ചിരിച്ചു നടന്നു പോകുന്നതുകണ്ട്  എന്റെ ഒരു സഹപ്രവർത്തകയാണു പറഞ്ഞു തന്നത്.”അന്നൊരു ഏഴാംക്ലാസ്സുകാരി ഒരു കുഞ്ഞിനെ പ്രസവിച്ചതോർക്കുന്നില്ലേ. ആകുട്ടിയാ ഇവൾ”&lt;br /&gt;കറുത്തതെങ്കിലും ഐശ്വര്യമുള്ള മുഖം! ഞാൻ പകച്ചു നോക്കിയപ്പോൾ അവൾ ചിരിച്ചു. പിന്നെ ആ കുട്ടിയുടെ കൈയ്യിൽ പിടിച്ച് വേഗം കടന്നു പോയി. ഞാൻ ബസ്സിറങ്ങി നടക്കുമ്പോൾ കളിക്കൂട്ടുകാരെപ്പോലെ പറ്റിച്ചേർന്നു നടക്കുന്ന ആ അമ്മയെയും മകനെയും കാണുക പതിവായി. ഒരുനാൾ അവനെ പള്ളിക്കൂടത്തിലേയ്ക്ക് അയക്കാനായി അവൾ ആദ്യമായി പോയപ്പോഴും ഞങ്ങളുടെ കണ്ണുകൾ ഉടക്കി. അവൾ പതിവുപോലെ ചിരിച്ചു, ഞാനും. ഞാൻ ആ മോനോടു കിന്നാരം പറഞ്ഞു.&lt;br /&gt;അവൾ എന്നോടു മടികൂടാതെ സംസാരിച്ചു തുടങ്ങി. അവൾക്ക് ഒരാങ്ങളയുണ്ട്. ഇടയ്ക്കെപ്പോഴോ മറ്റൊരു ദുരന്തം! അവളുടെ അമ്മ ഷോക്കടിച്ചു മരിച്ചു. പ്രായമായ, രോഗാതുരനായ അച്ഛൻ. അവൾ വീട്ടുജോലികൾക്കും മറ്റും പോയിത്തുടങ്ങി. വർഷങ്ങൾ കടന്നു പോയി . ഞാൻ മറ്റൊരു പഠനത്തിനായി കുറച്ചുകാലം  വഴിമാറി സഞ്ചരിച്ചു. അവളെ കാണാനവസ്സരമില്ലാതായി.&lt;br /&gt;പിന്നൊരുനാൾ കണ്ടപ്പോൾ ഒരുപാട് വർത്തമാനം പറഞ്ഞു, അവൾ. അവളുടെ അച്ഛനും യാത്രയായിരുന്നു. അമ്മയുടെ സഹോദരിയുടെ സംരക്ഷണയിലാണത്രേ അവളും മകനും.&lt;br /&gt;പിന്നൊരുനാൾ ഒരു ചെറുപ്പക്കരനോടൊപ്പം ഞാനവളെ കണ്ടു. അവൾ എന്നെക്കണ്ടയുടൻ ഓടി അടുത്തു വന്നു. ഇങ്ങേരിപ്പോൾ ഞങ്ങളെ അന്വേഷിക്കുന്നുണ്ട്. ആരുമില്ലാത്ത ഒരാളാ. പാവമാ.&lt;br /&gt;മോനെക്കുറിച്ചു ഞാൻ അന്വേഷിച്ചു. “അവൻ നന്നായി പഠിക്കുന്നുണ്ട്. അവൾ ചിരിച്ചു, എന്നത്തേയും പോലെ.&lt;br /&gt;എന്റെ അമ്മ പട്ടണത്തിൽ പോകും വഴി കണ്ടാലും അവൾ ഓടിയെത്തി എന്റെ വിശേഷങ്ങൾ ചോദിക്കുമായിരുന്നു. വിവാഹം കഴിഞ്ഞ്, മകൻ കണ്ണനും ഉണ്ടായിക്കഴിഞ്ഞൊരുനാൾ ഞാനവളെ അമ്പലനടയിൽ കണ്ടു.&lt;br /&gt;കൂലിപ്പണിയൊക്കെ ചെയ്തു ജീവിയ്ക്കുന്നു. ബന്ധുക്കൾ സഹായിക്കും. മോൻ നന്നായി പഠിക്കുന്നുണ്ട്, അതാണാശ്വാസം, അന്നു കണ്ട കൂട്ടുകാരൻ അധികം വൈകാതെ പിരിഞ്ഞു പോയി, എന്നൊക്കെ അവൾ പറഞ്ഞു. എനിയ്ക്ക് ഒരുപാടു വിഷമം തോന്നി.യൌവ്വനം എത്തിനോക്കിയപ്പോഴെ ഇരുത്തം വന്നവളെപ്പോലെ അവൾ സംസാരിക്കുന്നതായിത്തോന്നി.&lt;br /&gt;പിന്നെപ്പിന്നെ, എനിയ്ക്ക് അവൾ സഞ്ചരിയ്ക്കുന്ന വഴിയിലൂടെയുള്ള യാത്ര തീരെ ഇല്ലെന്നായി. പത്തുപന്ത്രണ്ടു കൊല്ലത്തിനിടെ എപ്പോഴോ ഒരിയ്ക്കൽ വഴിയോരത്ത് ഞാനവളെ ഒരിയ്ക്കൽ മിന്നായം പോലെ കണ്ടു. ഞാൻ വണ്ടിയിലായിരുന്നു.മിണ്ടാനായില്ല.&lt;br /&gt;                                       രാവിലെ കാറിന്റെ ടയർ പഞ്ചറായത് ഈ നൊമ്പരത്തിപ്പൂവിനെ കാണാൻ വേണ്ടി മാത്രമായിരുന്നോ എന്റീശ്വരാ!&lt;br /&gt;          പിന്നിലിരുന്ന ഞാൻ അവളിരുന്ന സീറ്റിലേയ്ക്കിരുന്നു. അവൾ മോനെ മടിയിലിരുത്തി,എന്നോടു സഹകരിച്ചു. എനിയ്ക്കു കുമാരനല്ലൂരിലും അവൾക്ക് ഏറ്റുമാനൂരിലുമായിരുന്നു ഇറങ്ങേണ്ടത്. എങ്കിലും തലയോലപ്പറമ്പു മുതൽ ഏറ്റുമാനൂരു വരെ ഞങ്ങൾ ഒരുപാട് വർത്തമാനം പറഞ്ഞു.&lt;br /&gt;“മൂത്ത മകൻ?”(പേരു ഞാൻ മറന്നിട്ടില്ല)&lt;br /&gt;“അവൻ പഠിച്ചു മിടുക്കനായി, ജോലിയും കിട്ടി. കല്യാണവും കഴിഞ്ഞു”&lt;br /&gt;“മരുമകൾ”&lt;br /&gt;“അവൾക്കും ജോലിയുണ്ട്.”&lt;br /&gt;മകൻ നല്ല നിലയിലായതും കാറും വീടും വാങ്ങിയതുമൊക്കെ പറഞ്ഞപ്പോൾ അവളുടെ മുഖത്തെ സന്തോഷം കാണേണ്ടതായിരുന്നു. വിവാഹത്തിനു മുൻപ് മോൻ എനിയ്ക്കൊരു സാരി കൊണ്ടു തന്നെങ്കിലും വിവാഹത്തിനു ക്ഷണിച്ചില്ലെന്നു പറഞ്ഞപ്പോൾ അവളുടെ നിയന്ത്രണം വിട്ടു.&lt;br /&gt;“അന്നു ഞാൻ ഞെക്കിക്കൊല്ലാഞ്ഞതിന്റെ സമ്മാനം”&lt;br /&gt;പറഞ്ഞു കഴിഞ്ഞ് അതല്പം കടന്നു പോയി എന്നവൾക്കും തോന്നിയോ ആവോ.&lt;br /&gt;ഇപ്പോൾ അവൾക്ക് ഭർത്താവും ഒരു മകളും ഈ കൊച്ചുമോനും ഉണ്ട്. കൂലിവേലക്കാരനായ ഭർത്താവ് പൊന്നു പോലെ നോക്കുമെന്നു പറഞ്ഞപ്പോൾ അവളുടെ മിഴികളിലെ ശോകം മാഞ്ഞുപോയി.&lt;br /&gt;ഇളയ കുട്ടികളും നന്നായി പഠിക്കുമത്രേ.&lt;br /&gt;കല്യാണത്തിനു കൊണ്ടുപോയില്ലെങ്കിലും മകൻ ഇടയ്ക്കൊക്കെ അന്വേഷിക്കും. ഇപ്പോൾ താമസ്സിക്കുന്ന വീട് ശരിയാക്കിത്തന്നതും അവനാ. എളേത്തുങ്ങളോടും അവനിഷ്ടമാ. എന്നു പറഞ്ഞ് അവൾ വീണ്ടും ചിരിച്ചു.&lt;br /&gt;തനിയ്ക്കിപ്പോൾ നടുവേദനയാണെന്നും ജോലിചെയ്യാനാവില്ലെന്നും, ചികിത്സയ്ക്കു നല്ലൊരു തുക വേണ്ടി വരുമെന്നുമൊക്കെപ്പറഞ്ഞ്, പിന്നെയവൾ നെടുവീർപ്പിട്ടു. ഒറ്റയ്ക്കു യാത്ര ചെയ്യാൻ പോലും പറ്റുന്നില്ല. ഒരു സഹായം തേടി പോയതാണ്, ചികിത്സാ ചിലവിന്.&lt;br /&gt;ഞാൻ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. എന്റെ ഫോൺ നമ്പർ അവൾ എഴുതി വാങ്ങി. അവളെ ബന്ധപ്പെടാൻ ഒരു നമ്പർ ചോദിച്ചെങ്കിലും അവൾക്ക് അയൽ വീട്ടിലെ  നമ്പർ ഓർമ്മയില്ലായിരുന്നു.&lt;br /&gt;&lt;br /&gt;ഏറ്റുമാനൂരെത്താറായി. ഞങ്ങൾ വർത്തമാനത്തിൽ മുഴുകിയപ്പോൾ പെട്ടിപ്പുറത്തെ സീറ്റിലിരഇപ്പുറപ്പിച്ച്  വഴിയോരക്കാഴ്ച്ചകൾ ആസ്വദിക്കുന്ന ആ കൊച്ചു മിടുക്കനെ ഞാൻ ശ്രദ്ധിച്ചു. പണ്ട് ഞാൻ അവന്റെ അമ്മയെ കൂടെക്കൂടെ കാണുമ്പോൾ അവന്റെ ചേട്ടൻ എന്നെ ഇങ്ങനെ നോക്കിയിരുന്നു. ഞാൻ എന്റെ ബാഗിൽ പരതി. അവനു കൊടുക്കാൻ പറ്റിയ ഒരു പുസ്തകം പോലും അതിലില്ല. ഞാൻ ഇന്നു പങ്കെടുത്ത സെമിനാറിന്റെ ഫയലുകളും എഴുത്തുപുസ്തകവും ബാഗിൽക്കിടന്ന ഒരു പേനയുമെടുത്ത് ഞാനവന്റെ നേരേ നീട്ടി.&lt;br /&gt;വേണ്ട എന്ന് അവൻ തലയാട്ടി.&lt;br /&gt;വാങ്ങാൻ അവന്റെ അമ്മ നിർബന്ധിച്ചു.&lt;br /&gt;ബസ്സു നിർത്തി, അവർ ഇറങ്ങിയപ്പോൾ എന്റെ മനസ്സിന്റെ എവിടെയോ ഒരു നീറ്റൽ. ഇപ്പോഴും ഇതെഴുതുമ്പോഴും അതിനൊരു കുറവുമില്ല.&lt;br /&gt;മുപ്പത്തെട്ടോ മുപ്പത്തൊൻപതോ വയസ്സ്...&lt;br /&gt;അതിനിടെ ഒരുപാടു സഹിച്ചവൾ. ഒന്നുമറിയാത്ത പ്രായത്തിൽ.. എട്ടും പൊട്ടും തിരിയാത്ത ഒരു പാവപ്പെട്ട പെൺകുട്ടിയ്ക്ക് മാതൃത്വമേറ്റെടുക്കേണ്ടി വരിക, സ്ത്രീ പ്രശ്നങ്ങളിൽ ഇന്നത്തെപ്പോലെ ഇടപെടലില്ലാത്തതിനാൽ ഇല്ലായ്മകളോടും ആക്ഷേപങ്ങളോടും വിധിയോടുമൊക്കെ പൊരുതി ഒരു ജീവിതം. ഇന്നലത്തെ ബസ് യാത്രയിൽ അവൾ എപ്പോഴോ പറഞ്ഞത് എന്നിൽ പ്രതീക്ഷയുളവാക്കുന്നു.&lt;br /&gt;“എന്റെ ഇളയമക്കളും പഠിച്ചു വരട്ടെ. ഞങ്ങൾ രക്ഷപ്പെടും.”&lt;br /&gt;രക്ഷപെടും, അവൾ രക്ഷപെടും! രക്ഷപെട്ടേ തീരൂ!&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2441151779935184049-667716798544933328?l=marakkanavathavar.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://marakkanavathavar.blogspot.com/feeds/667716798544933328/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2441151779935184049&amp;postID=667716798544933328' title='44 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2441151779935184049/posts/default/667716798544933328'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2441151779935184049/posts/default/667716798544933328'/><link rel='alternate' type='text/html' href='http://marakkanavathavar.blogspot.com/2009/08/blog-post.html' title='പതിമൂന്നുകാരിയായ ആ അമ്മപ്പെൺകുട്ടി.'/><author><name>ലതി</name><uri>http://www.blogger.com/profile/14638848456550669417</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://2.bp.blogspot.com/-UNDlevl9JHg/TxcJ3mr6KiI/AAAAAAAAAyQ/ycbEqhhYej0/s220/untitled%2B%25281%2Bof%2B1%2529-8.JPG'/></author><thr:total>44</thr:total></entry><entry><id>tag:blogger.com,1999:blog-2441151779935184049.post-1798415517175634984</id><published>2009-05-11T10:17:00.000-07:00</published><updated>2009-05-12T10:36:35.523-07:00</updated><title type='text'>മറക്കാനാവാത്തവര്‍-13എന്റെ സ്വീറ്റ് 92</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_pmobqj8gUiw/SgmzXu04OrI/AAAAAAAAAbM/B4cb0bXkO58/s1600-h/11052009565.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 300px;" src="http://2.bp.blogspot.com/_pmobqj8gUiw/SgmzXu04OrI/AAAAAAAAAbM/B4cb0bXkO58/s400/11052009565.jpg" border="0" alt=""id="BLOGGER_PHOTO_ID_5334992453885246130" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;     “ഹലോ ലതികമോളാണോ”&lt;br /&gt;    “ആരാ, എന്റെ സ്വീറ്റ് 92 ആണോ?”&lt;br /&gt;  “പിന്നെ അല്ലാതാരാ ഈ പാതിരായ്ക്ക് വിളിയ്ക്കുക”&lt;br /&gt;കഴിഞ്ഞ എട്ടൊന്‍പത് വര്‍ഷമായി ഇടയ്ക്കിടെ എന്നെ രാത്രി വളരെ വൈകി വിളിയ്ക്കുന്ന ഈ അമ്മയെ ഞാന്‍ സ്വീറ്റ് 92 എന്നാണിപ്പോള്‍ വിളിയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷം സ്വീറ്റ് 91 എന്നും അതിനു മുന്‍പ് സ്വീറ്റ് 90 എന്നും വിളിച്ചിരുന്നു. ഈ അമ്മയ്യുടെ പേര് തങ്കം ജേക്കബ് എന്നാണ്. &lt;br /&gt;ഒറ്റയ്ക്കൊരു വീട്ടില്‍ താമസിയ്ക്കുന്ന ഒരു വൃദ്ധയെന്ന നിലയിലല്ല ഈ അമ്മ എന്നെ വൈകി വിളിയ്ക്കുന്നത്. എന്റെ എല്ലാ തിരക്കും കഴിഞ്ഞ്, കൂടുതല്‍ സംസാരിയ്ക്കുന്നതിനു വേണ്ടിയാണ്.അയ്മനത്തു പോയാല്‍ ഈ അമ്മയെ സ്ന്ദര്‍ശിക്കാന്‍ ഞാനും ശ്രമിയ്ക്കാറുണ്ട്.&lt;br /&gt;ഗാന്ധിജിയെ കാണാന്‍ മുംബൈയിലെ ബിര്‍ളാ മന്ദിരത്തില്‍ പോയിരുന്നതിനെക്കുറിച്ച് അമ്മയെന്നോട് പറഞ്ഞത് ഇത്തരമൊരു ടെലിഫോണ്‍ സംഭാഷണത്തിലാണ്. ബിര്‍ളായുടെ പുത്രി, ശാന്തി ബിര്‍ളാ തന്റെ വിദ്യാര്‍ത്ഥിനിയായിരുന്നപ്പൊള്‍ സഹാദ്ധ്യാപികമാരുമായി കൂടെക്കൂടെ ഗാന്ധിജിയെക്കാണാന്‍ പോയിരുന്നത്രേ.&lt;br /&gt; പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹൃ, കെ .എം‍. മുന്‍ഷി, ഡോ.എസ്. രാധാകൃഷ്ണന്‍, മഹാകവി രവീന്ദ്രനാഥ് ടാഗോര്‍, സരോജിനി നായിഡു, സക്കീര്‍ ഹുസ്സൈന്‍, രാജഗോപാലാചാരി, ജെ.സി ബോസ്, ഇന്ദിരാ ഗാന്ധി, പനമ്പള്ളി ഗോവിന്ദമേനോന്‍ തുടങ്ങിയ പ്രഗല്‍ഭമതികളുമായി പരിചയപ്പെടാന്‍ കഴിഞ്ഞത് മഹാഭാഗ്യമായിഈ അമ്മ പറയുന്നു.&lt;br /&gt;ഇവര്‍ ഇപ്പോള്‍ താമസ്സിക്കുന്നത് അയ്മനം(അരുന്ധതീ റോയ് ഫെയിം) ഗ്രാമത്തിലെ പാണ്ഡവത്ത് കുന്നങ്കേരില്‍ വീട്ടിലാണ്. കാര്‍ഡമം ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പരേതനായ ഡോ. കെ.ടി ജേക്കബിന്റെ ഭാര്യയാണ് ഇവര്‍. മുംബൈലെയും കുല്‍ക്കട്ടയിലെയും പ്രശസ്തമായ സ്കൂളുകളിലും കോളജുകളിലും ജോലിനോക്കിയ ഇവര്‍  വിരമിക്കുമ്പോള്‍ കല്‍ക്കട്ട ഗവ:വിമന്‍സ് കോളജില്‍ അദ്ധ്യാപികയായിരുന്നു.മകന്‍ രഞ്ജിത്തിന് ബാംഗ്ലൂരില്‍ ബിസിനസ്സാണ്. മകള്‍ ഷീല അമേരിക്കയില്‍ പരിസ്തിതി സംരക്ഷണ വകുപ്പില്‍ ജോലി നോക്കുന്നു. &lt;br /&gt;        എനിയ്ക്ക് ഈ അമ്മയോട് ഇത്ര അടുപ്പം തോന്നാന്‍ കാരണമെന്തെന്നോ? നമ്മുടെ നാട്ടിലെ വൃദ്ധമാതാപിതാക്കള്‍ ഏകാന്തതയെ ഭയപ്പെടുമ്പോള്‍ ഈ അമ്മ ഒറ്റയ്ക്കുള്ള ജീവിതം (ആഗ്രഹിച്ചതല്ലെങ്കിലും) നന്നായി ആസ്വദിക്കുന്നു. 1994-ല്‍ ഭര്‍ത്താവ് മരിച്ചപ്പോള്‍ കുറച്ചുനാള്‍ മകളോടൊപ്പം അമേരിക്കയില്‍ താമസ്സമാക്കിയെങ്കിലും തങ്കം ജേക്കബ് നാട്ടിലേയ്ക്കു പോന്നു. 1996-ല്‍ വീണ് തുടയെല്ലൊടിഞ്ഞതോടെ വാക്കറില്ലാതെ നടക്കാനാവാത്ത സ്ഥിതിയിലായി. ഇപ്പോള്‍ തങ്കം ജേക്കബ് സ്വന്തം നാട്ടില്‍ അറിയപ്പെടുന്നതു തന്നെ കാലൊടിഞ്ഞ അമ്മച്ചി എന്നാണ്.പകല്‍ ഒരു അയല്‍ക്കാരി സഹായത്തിനെത്തും.&lt;br /&gt;    സ്വീറ്റ് 92 ന്റെ ഇഷ്ട വിനോദംഎഴുത്തും വായനയുമാണ്. വായിക്കുന്നതൊക്കെ കുറിച്ചു വയ്ക്കും. ഇടയ്ക്കിടയ്ക്ക് പ്രാര്‍ത്ഥനയ്ക്കും ധാരാളം സമയം നീക്കി വയ്ക്കുന്ന ഈ അമ്മയ്ക്ക് പകലുറക്കമില്ല.ചെറുപ്പത്തിലേ നാടു വിട്ട് അന്യ ദേശങ്ങളിലായിരുന്നതിനാല്‍  എഴുത്തെല്ലാം ഇം ഗ്ലീഷിലാണ്. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമല്ല, ഭരണാധിപന്മാര്‍ക്കും ഈ അമ്മ കത്തെഴുതാറുണ്ട്. ശ്രീ.വാജ് പേയ് പ്രധാന മന്ത്രിയായിരുന്നപ്പോള്‍ മുതിര്‍ന്ന പൌരന്മാരുടെ ട്രെയിന്‍ യാത്രാ ആനുകൂല്യം എല്ലാ ക്ലാസ്സുകളിലും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കത്തെഴുതി. കാലവിളംബമെന്യേ ഫലമുണ്ടായി. പൊതുക്കാര്യത്തിനു വേണ്ടിയുള്ള അമ്മയുടെ കത്തെഴുത്ത് ഇന്നും തുടരുന്നു. പ്രാദേശികം മുതല്‍ ദേശീയം വരെയുള്ള വിഷയങ്ങള്‍ ഈ അമ്മയുടെ തൂലികയ്ക്ക് വിഷയമാകാറുണ്ട്.&lt;br /&gt;        കോലഞ്ചേരി മഴുവന്നൂര്‍ ഗ്രാമത്തിലെ മാടപ്പറമ്പില്‍ വീട്ടിലെ പത്തുമക്കളിലൊരുവളായി ജനിച്ച  അമ്മ കഥ പറയാന്‍ തുടങ്ങിയാല്‍ തീരില്ല.ഇടക്കിടയ്ക്കു ചോദിയ്ക്കും കൊച്ചിനു സമയമുണ്ടോ എന്ന്. റിസേര്‍ച്ചിന് ഗൈഡായിരുന്ന അദ്ധ്യാപകനുമായി ഏഴു വര്‍ഷം നീണ്ട പ്രണയം, വിവാഹം.. എല്ലാം ഈ അമ്മ മണി മണിയായി പറഞ്ഞു ചിരിയ്ക്കും. ആരോടും പരിഭവമില്ല. ആരുടേയും ദോഷം പറയാറുമില്ല. സന്തോഷം മാത്രം. &lt;br /&gt;&lt;br /&gt;സാധുക്കള്‍ക്ക് കഴിയുന്നത്ര സഹായം ചെയ്യാനും ഇവര്‍ മുന്‍പന്തിയിലഉണ്ട്‍. സന്ദര്‍ശകര്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ പര്യാപ്തമായ ഉത്സാഹം ഈ അമ്മയുടെ കൈയില്‍ എപ്പോഴുമുണ്ട്. മാധവിക്കുട്ടി(കമലാ സുരയ്യ)യും മേരി റോയിയും അടക്കം പല മേഖലയിലുമുള്ള വ്യക്തിത്വങ്ങള്‍ ഇവര്‍ക്ക് സുഹൃത്തുക്കളാണ്.അരുന്ധതീ റോയ്  അയ്മനത്തു വന്നാല്‍ ബന്ധു കൂടിയായ തങ്കം ജേക്കബിനെ കാണാനെത്തും.&lt;br /&gt;  ആരോഗ്യം വക വയ്ക്കാതെ തന്നെ ഈ അമ്മ യാത്ര ചെയ്യാറുമുണ്ട്. അടുത്ത മാസം ആറു ദിവസത്തെയ്ക്ക് മകളുടെ മകള്‍ വരുന്നതും കാത്തിരിയ്ക്കുകയാണ് ഈ മുത്തശ്സി.  കൂട്ടുകൂടി യാത്ര ചെയ്യാന്‍.അതേ തങ്കം ജേക്കബിന് ജൂലൈ 22നു 93 തികയുമെന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2441151779935184049-1798415517175634984?l=marakkanavathavar.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://marakkanavathavar.blogspot.com/feeds/1798415517175634984/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2441151779935184049&amp;postID=1798415517175634984' title='26 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2441151779935184049/posts/default/1798415517175634984'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2441151779935184049/posts/default/1798415517175634984'/><link rel='alternate' type='text/html' href='http://marakkanavathavar.blogspot.com/2009/05/13-92.html' title='മറക്കാനാവാത്തവര്‍-13എന്റെ സ്വീറ്റ് 92'/><author><name>ലതി</name><uri>http://www.blogger.com/profile/14638848456550669417</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://2.bp.blogspot.com/-UNDlevl9JHg/TxcJ3mr6KiI/AAAAAAAAAyQ/ycbEqhhYej0/s220/untitled%2B%25281%2Bof%2B1%2529-8.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_pmobqj8gUiw/SgmzXu04OrI/AAAAAAAAAbM/B4cb0bXkO58/s72-c/11052009565.jpg' height='72' width='72'/><thr:total>26</thr:total></entry><entry><id>tag:blogger.com,1999:blog-2441151779935184049.post-5033081336791948501</id><published>2009-05-05T10:55:00.000-07:00</published><updated>2009-05-05T11:07:14.425-07:00</updated><title type='text'>മറക്കാനാവാത്തവര്‍ 11 - മറിയക്കുട്ടിയമ്മ.</title><content type='html'>&lt;strong&gt;&lt;span style="font-size:180%;"&gt;മ&lt;/span&gt;&lt;/strong&gt;റിയക്കുട്ടിയമ്മ എന്റെ നാട്ടുകാരിയാണ്. ഏറ്റുമാനൂരെ എന്റെ തറവാടിനടുത്താണ് മറിയക്കുട്ടിയമ്മയുടെ വീട്. ഓര്‍മ്മ വച്ച നാള്‍ മുതല്‍ എല്ലാ ഞായറാഴ്ചയും ഞാന്‍ മറിയക്കുട്ടിയമ്മയെ കാണും. എന്റെ വീടിന്റെ മുറ്റത്തോ, പറമ്പിലോ ഞാന്‍ നില്‍ക്കുമ്പോഴാവും കത്രിച്ചേടത്തി(മറിയക്കുട്ടിയമ്മയുടെ അനുജത്തി) യും മറിയക്കുട്ടിയമ്മയുംവെട്ടിമുകള്‍ പള്ളിയില്‍ പോവുന്നത്. എന്നെ വിളിച്ച് എന്തെങ്കിലും കുശലം ചോദിച്ചേ മറിയക്കുട്ടിയമ്മ പോവൂ. ഞാന്‍ ആദ്യമായി വര്‍ത്തമാനം പറഞ്ഞ, എന്നോട് കൂടുതല്‍ അടുപ്പം കാണിച്ച കുണുക്കിട്ട, ആദ്യത്തെ വനിത മറിയക്കുട്ടിയമ്മയാണെന്നു തോന്നുന്നു. എല്ലാ ഞായറാഴ്ചയും പള്ളിയില്‍ പോകുന്ന അമ്മമാരുടെ ഒരു നിര തന്നെ കാണാമായിരുന്നു. അടുക്കിട്ട് ഉടുത്ത മുണ്ടും, ചട്ടയും, ഞൊറിഞ്ഞുടുത്ത കവിണിയുമൊക്കെ എനിയ്ക്കന്ന് കൌതുകമായിരുന്നു. താഴത്തേടത്തെ തങ്കച്ചന്റെ അമ്മച്ചി(മറ്റൊരു അയല്‍ക്കാരി) പാലു തരാന്‍ വരുമ്പോള്‍ ഞാനും പ്രിയച്ചേച്ചിയും അടുക്കിട്ട് മുണ്ടുടുക്കുന്നതെങ്ങനെയാണെന്ന് ചോദിച്ചു മനസ്സിലാക്കുമായിരുന്നു. വീട്ടില്‍ പിന്നെ ‘അടുക്കിന്റെ ’ പരീക്ഷണങ്ങളായിരുന്നു. പക്ഷേ, ഒരിയ്ക്കലും ഞങ്ങള്‍ക്ക് നന്നായി അടുക്കിട്ട് മുണ്ടുടുക്കാന്‍ കഴിഞ്ഞിരുന്നില്ല.&lt;br /&gt;നെടിയകാലായിലെ മറിയാമ്മപ്പെമ്പിളയും എല്ലാദിവസവും വീട്ടില്‍ വന്ന് കഞ്ഞി കുടിച്ചിരുന്ന കത്രിയും കുട്ടിക്കിടാത്തിയുമൊക്കെ അടുക്കിട്ട് മുണ്ടുടുത്തിരുന്നവരായിരുന്നു എങ്കിലും മറിയക്കുട്ടിയമ്മയാണ് എന്റെ&lt;br /&gt;മനസ്സിലെ ക്രൈസ്തവ വനിതയുടെ ഉദാത്ത മാതൃക. കൈയ്യില്‍ കൊന്തയും പിടിച്ച് പള്ളിയിലേയ്ക്ക് പോകുന്ന മറിയക്കുട്ടിയമ്മയെ ഞാന്‍ വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു. എന്നോടും നല്ല വാത്സല്യം കാട്ടിയിരുന്നു, മറിയക്കുട്ടിയമ്മ.&lt;br /&gt;ഞങ്ങളുടെ റേഷന്‍ കടയുടെ തൊട്ടടുത്തായിരുന്നു, മറിയക്കുട്ടിയമ്മയുടെ വീട്. ഞാനും പ്രിയച്ചേച്ചിയും പഞ്ചസാര, മണ്ണെണ്ണ, ഗോതമ്പ്, അരി തുടങ്ങിയ സാധനങ്ങള്‍ വാങ്ങാന്‍ അപ്പുച്ചേട്ടന്റെ റേഷന്‍ കടയില്‍ പോകുമ്പോള്‍ മറിയക്കുട്ടിയമ്മയെ കാണും . അവര്‍ ഞങ്ങളെ കണ്ടാല്‍ ഓടി വന്ന് കുശലം ചോദിക്കും.&lt;br /&gt;അമ്മയുടെ വിശേഷം, അനുജന്റെയും അച്ഛന്റെയും വിശേഷങ്ങള്‍,ആറുമാനൂരെ എന്റെ അപ്പൂപ്പന്റെയും അമ്മൂമ്മയുടേയും വീട്ടു വിശേഷങ്ങള്‍...എല്ലാം. രാവിലെ കാപ്പിയ്ക്കു കഴിച്ച പലഹാരം മുതല്‍ ഉച്ചയ്ക്ക് ചോറിനു കൂട്ടിയ കറികള്‍ വരെ മറിയക്കുട്ടിയമ്മയ്ക്ക് അറിയണമായിരുന്നു. പത്തു മിനിറ്റ് അങ്ങനെ പോയി ,യാത്ര തുടരുമ്പോള്‍ ചേച്ചി “ ഇന്നു അമ്മേടെ കയ്യീന്ന് നമുക്ക് നല്ലതു കിട്ടും, നീയിങ്ങനെ കാണുന്നവരോടെല്ലാം- പറന്നുപോകുന്ന കാക്കയോടു വരെ വര്‍ത്തമാനം പറഞ്ഞങ്ങനെ നിന്നിട്ടാ”. “ പാവം ആ മറിയക്കുട്ടിയമ്മയാ സമയം കളഞ്ഞത് ,സാരമില്ല .”എന്നു ഞാന്‍ ചേച്ചിയെ ആശ്വസിപ്പിക്കും.&lt;br /&gt;എന്നെ ‘ചക്കി’ എന്നു വിളിച്ച് കളിയാക്കിയിരുന്ന റേഷന്‍ കടക്കാരന്‍ അപ്പൂച്ചേട്ടന്‍ ഞങ്ങളുടെ റേഷന്‍ കാര്‍ഡില്‍ ‘ചക്കി വക’ എന്ന് എഴുതിയത് എന്റെ പരിഭവം കാണാനായിരുന്നു. കുട്ടിയായ എനിയ്ക്ക് അത് അപമാനമായി തോന്നിയതും ഞാന്‍ കരഞ്ഞതും “ഈ അപ്പുപ്പിള്ളാച്ചനു വട്ടാ, മക്കളു വിഷമിക്കണ്ടാ ” എന്നു പറഞ്ഞ് മറിയക്കുട്ടിയമ്മ എന്നെ ചിരിപ്പിച്ചു പറഞ്ഞയച്ചതും ഞാന്‍ ഇന്നലത്തെപ്പോലെ ഓര്‍ക്കുന്നു.&lt;br /&gt;കാലം കടന്നു പോയപ്പോള്‍ ‘ അരിതലച്ച‘’ലെ (അങ്ങനെയാണവരുടെ വീട്ടുപേര്) മറിയക്കുട്ടിയമ്മയെ കാണാനുള്ള അവസരം ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടു. ഓട്ടോ റിക്ഷയും മറ്റും വന്നതോടെ എല്ലാവരും അതിലായി യാത്ര. നടക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ മറിയക്കുട്ടിയമ്മ വല്ലപ്പോഴും പള്ളിയില്‍ പോയാലായി. പിന്നീട് പള്ളിക്കുന്നേല്‍ പള്ളി പണിതതോടെ മറിയക്കുട്ടിയമ്മയും കൂട്ടരും ഞങ്ങളുടെ വാതില്‍ക്കലൂടെ പോവാതായി.അപൂര്‍വം ചില അവസരങ്ങളില്‍ ഏറ്റുമാനൂര്‍ക്കു നടന്നു പോകുന്ന മറിയക്കുട്ടിയമ്മ ഞങ്ങളുടെ വീട്ടില്‍ കയറിയിരുന്നു.കാലം കടന്നു പോയപ്പോള്‍ ഞങ്ങളാരും റേഷന്‍ കടയില്‍ പോകാതായി. വീടിന്റെ തെക്കേ ഭാഗത്തേയ്ക്കു അധികം യാത്രകളുമില്ല. വല്ല മരണ വീടുകളിലും മറ്റുമാണ് നാട്ടുകാരെ കാണാന്‍ അവസരം കിട്ടുന്നത്.അങ്ങനെ വല്ലപ്പോഴും മറിയക്കുട്ടിയമ്മയെ കണ്ടാലായി.&lt;br /&gt;പത്തുപന്ത്രണ്ട് വര്‍ഷം മുന്‍പ് , ഒരു പ്രമുഖ ദിനപ്പത്രത്തില്‍ നമ്മുടെ മറിയക്കുട്ടിയമ്മയുടെ ചിത്രത്തോടെ ഒരു ബോക്സ് വാര്‍ത്ത. ബസ്സില്‍ കയറാത്ത മറിയക്കുട്ടിയെക്കുറിച്ചായിരുന്നു ആ വാര്‍ത്ത. അപ്പോഴാണ് ഞങ്ങളൊക്കെ ഈ വിവരം അറിയുന്നത്. മറിയക്കുട്ടിയമ്മ ബസ്സില്‍ കയറില്ല. കാറിലും യാത്ര ഇല്ലേയില്ല. വാഹനയാത്ര മറിയക്കുട്ടിയമ്മയ്ക്ക് രോഗവും ക്ലേശവും വരുത്തിവയ്ക്കുമത്രേ. അതിനാല്‍ എത്ര ദൂരെ പോകേണ്ടിവന്നാലും വച്ചുപിടിച്ച് നടക്കാനാണ് മറിയക്കുട്ടിയമ്മയ്ക്ക് ഇഷ്ടം.&lt;br /&gt;&lt;br /&gt;കുടയും ചൂടി നടന്നു പൊകുന്ന മറിയക്കുട്ടിയമ്മയുടെ ചിത്രം പത്രത്തില്‍ കണ്ടപ്പോള്‍ എനിയ്ക്ക് അഭിമാനം തോന്നി. ഞാന്‍ മറിയക്കുട്ടിയമ്മയെവീട്ടില്‍ ചെന്നു കണ്ട്, കൈയ്യോടെ അഭിനന്ദിച്ചു. അവരുടെ സന്തോഷം ഞാനിന്നും ഓര്‍ക്കുന്നു. മറ്റു ചില പ്രസിദ്ധീകരണങ്ങളിലും ഈ വാര്‍ത്ത വന്നിരുന്നു. ഒരു വാഹനത്തിലും കയറാതെ, നടന്നു നടന്ന്, കിലോമീറ്ററുകള്‍ താണ്ടി,നമ്മുടെ മറിയക്കുട്ടിയമ്മ&lt;br /&gt;മധ്യ തിരുവിതാംകൂറിലെ ഒട്ടു മിയ്ക്ക പള്ളികളിലും , തന്റെ ബന്ധു വീടുകളിലും ഇങ്ങനെ പോയിരുന്നു.&lt;br /&gt;&lt;br /&gt;ഇന്ന് മറിയക്കുട്ടിയമ്മ ജീവിച്ചിരിപ്പില്ല. അഞ്ചാറു കൊല്ലമായി , മറിയക്കുട്ടിയമ്മ യാത്രയായിട്ട്. പക്ഷേ, ഇന്നും ആ നല്ല ഓര്‍മ്മകള്‍ എന്റെ മനസ്സിലുണ്ട്. അടുക്കിട്ട് മുണ്ടുടുത്ത, കവിണി ഞൊറിഞ്ഞുടുത്ത, കാതില്‍ കുണുക്കിട്ട... എന്റെ പ്രിയപ്പെട്ട മറിയക്കുട്ടിയമ്മ. വാഹനങ്ങളുടെ ശബ്ദകോലാഹലങ്ങളില്ലാത്ത ലോകത്ത് മറിയക്കുട്ടിയമ്മയിപ്പോള്‍ ഏതെങ്കിലും പള്ളിയിലെ കുര്‍ബാന കൂടാന്‍ നടപ്പിനു വേഗം കൂട്ടുകയാവും.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2441151779935184049-5033081336791948501?l=marakkanavathavar.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://marakkanavathavar.blogspot.com/feeds/5033081336791948501/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2441151779935184049&amp;postID=5033081336791948501' title='9 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2441151779935184049/posts/default/5033081336791948501'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2441151779935184049/posts/default/5033081336791948501'/><link rel='alternate' type='text/html' href='http://marakkanavathavar.blogspot.com/2009/05/11.html' title='മറക്കാനാവാത്തവര്‍ 11 - മറിയക്കുട്ടിയമ്മ.'/><author><name>ലതി</name><uri>http://www.blogger.com/profile/14638848456550669417</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://2.bp.blogspot.com/-UNDlevl9JHg/TxcJ3mr6KiI/AAAAAAAAAyQ/ycbEqhhYej0/s220/untitled%2B%25281%2Bof%2B1%2529-8.JPG'/></author><thr:total>9</thr:total></entry><entry><id>tag:blogger.com,1999:blog-2441151779935184049.post-1281907197715671586</id><published>2009-02-16T10:51:00.000-08:00</published><updated>2009-05-05T11:05:54.741-07:00</updated><title type='text'>മറക്കാനാവാത്തവര്‍-10. അഡ്വ.കുമരകംശങ്കുണ്ണിമേനോന്‍</title><content type='html'>&lt;strong&gt;&lt;span style="font-size:180%;"&gt;കോ&lt;/span&gt;&lt;/strong&gt;ട്ടയം വാര്‍ത്തയുടെ മൊബൈല്‍ സന്ദേശം ഏഴാം തിയതി(ഫെബ്രു: 7) രാവിലെ എനിയ്ക്കും ലഭിച്ചു. അഡ്വ. കുമരകം ശങ്കുണ്ണി മേനോന്‍ അന്തരിച്ചു. വിളിച്ച് അന്വേഷിച്ചപ്പോള്‍ വൈകിട്ട് 5 നു സംസ്കാരം നടക്കുമെന്നറിഞ്ഞു. പിന്നീടും പലരും വിളിച്ചു പറഞ്ഞു, ശങ്കുണ്ണിമേനോന്‍സാര്‍ മരിച്ചു എന്ന്. ഞാനും അപ്പോള്‍ഈ ദു:ഖ വാര്‍ത്ത പലരെയും വിളിച്ചറിയിച്ചു.&lt;br /&gt;പ്രഗല്‍ഭനായ അഭിഭാഷകന്‍, മികച്ച സാംസ്കാരിക പ്രവര്‍ത്തകന്‍, സി.പി.ഐ നേതാവ്, ഉജ്ജ്വല വാഗ്മി,നല്ല കലാകാരന്‍, അതിലുപരി കലാസ്വാദകന്‍ , കുമരകം പഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റ്, സംഗീത നാടക അക്കാദമിയുടെ മുന്‍ വൈസ് പ്രസിഡന്റ്, കെ.പി.എ.സിയുടെ മുന്‍ സാരഥി..... എന്നിങ്ങനെ നിരവധി വിശേഷണങ്ങള്‍ അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തിന്റെ കോട്ടയത്തെ വീട്ടിലേയ്ക്ക് ജനപ്രവാഹം. രാവിലെയാണ് മരിച്ചതെങ്കിലും വൈകിട്ടു തന്നെ സംസ്കാര ചടങ്ങ് നടന്നു.&lt;br /&gt;മൃതശരീരം കണ്ട ശേഷം ഞാന്‍ അദ്ദേഹത്തിന്റെ സഹധര്‍മ്മിണിയെക്കാണാന്‍ അകത്തേയ്ക്കു ചെന്നു.&lt;br /&gt;ശ്രീമതി ഇന്ദു. ബി.നായരോടും( വനിതയുടെ മുന്‍ എഡിറ്റര്‍) തന്റെ പെണ്‍ മക്കളോടുമായി ഓരോന്നു പറഞ്ഞു കരയുകയാണ് അവര്‍.&lt;br /&gt;പതിനാറു വയസ്സില്‍ മേനോന്‍സാറിന്റെ നിഴലായി കൂടിയതാണ്. “ഞാന്‍ ഈ എഴുപതാം കാലത്തും വിളിക്കും മോളേ, എന്റെ ഉണ്ണിച്ചേട്ടനെ... ഉണ്ണിച്ചേട്ടാ, ഉണ്ണിച്ചേട്ടാ.....”. ഒരു വേള അവര്‍ മകളെ വിളിച്ചു ചോദിക്കുന്നതു കേട്ടു, “ അമ്മ ഇന്ന് എവിടെ കിടക്കും മോളേ?”. അസുഖം അദ്ദേഹത്തെ നേരത്തെ ബാധിച്ചിരുന്നെങ്കിലും, അപ്രതീക്ഷിതമായി വന്ന ഹൃദയാഘാതം മൂലമുള്ള ആ വേര്‍പാട് ശ്രീമതി അമ്മിണിയെ (രാജ ലക്ഷ്മി മേനോന്‍) വല്ലാതെ ഉലച്ചു കളഞ്ഞു. വാര്‍ദ്ധക്യമായല്‍ ഒരുമിച്ചുള്ള യാത്രയും ഒരു മുറിയിലുള്ള കിടപ്പുമൊന്നും വലിയ കാര്യമാക്കാത്ത ദമ്പതികള്‍ക്ക് അപവദമായിരുന്നു, ഈ മാതൃകാ ദമ്പതികള്‍.&lt;br /&gt;രഞ്ജിനി സംഗീത സഭയുടെ സംഗീത പരിപാടികള്‍ കേള്‍ക്കാനും, കഥകളി കാണാനും മറ്റും ശങ്കുണ്ണി മേനോന്‍ സാറിന്റെ സഹചാരിയായി അമ്മിണിയമ്മയും ഉണ്ടായിരുന്നു. കലാകാരന്മാരും കേരളത്തിലെ പഴയകാല നേതാക്കളടക്കമുള്ള കമ്മ്യൂണിസ്റ്റുകാരുമൊക്കെ ആ അമ്മ വച്ച ഭക്ഷണം കഴിക്കാനിഷ്ടപ്പെട്ടിരുന്നു എന്നും കേട്ടിട്ടുണ്ട്.&lt;br /&gt;കുമരകത്തെ മേനോന്‍ വീട്ടിലെ വിശേഷങ്ങളും ശങ്കുണ്ണിമേനോന്റെ പ്രാഗല്‍ഭ്യത്തെക്കുറിച്ചുമൊക്കെ&lt;br /&gt;ചെറിയ പ്രായത്തിലേ, ഞാന്‍ കേട്ടിരുന്നത് എന്റെ അച്ഛന്റെ കുഞ്ഞമ്മായി(അമ്മിണിയമ്മായി) പറഞ്ഞാണ്. അവരുടെ കസിന്‍ ആയിരുന്നു, ശങ്കുണ്ണി മേനോന്‍ സാര്‍. അടുത്ത കാലത്ത് അദ്ദേഹം&lt;br /&gt;സമകാലിക മലയാളം വാരികയില്‍ എഴുതിത്തുടങ്ങിയ ‘വഴിത്തിരിവുകള്‍’ എന്ന ഓര്‍മ്മക്കുറിപ്പ് വായിച്ചും മേനോന്‍ വീട്ടിലെ വിശേഷങ്ങള്‍ അറിയാന്‍ കഴിഞ്ഞു . എന്തേ ഇതൊക്കെ ഇദ്ദേഹം നേരത്തേ എഴുതാഞ്ഞത് എന്ന്, വഴിത്തിരിവിന്റെ ഓരോ ലക്കവും വായിച്ച് ഞാന്‍ ചിന്തിച്ചിട്ടുണ്ട് .പിന്നീട് അനുശോചന സമ്മേളനത്തില്‍ മേനോന്‍ വീട്ടിലെ വിശേഷങ്ങള്‍ അയവിറക്കിയത് ഇപ്പോഴത്തെ കുമരകം പഞ്ചായത്തു പ്രസിഡന്റ് ശ്രീ.ജി.സി. ദാമോദരനായിരുന്നു.&lt;br /&gt;&lt;br /&gt;രണ്ടു പതിറ്റാണ്ടായി ശങ്കുണ്ണി മേനോന്‍ സാറിനെ എനിയ്ക്കും നന്നായി അറിയാമായിരുന്നു. തലയെടുപ്പുള്ള ഒരു നേതാവായല്ല അദ്ദേഹം എന്നോടു പെരുമാറിയിരുന്നത്. പൊതു വേദികളും സദസ്സുകളുമൊക്കെ പങ്കിടുമ്പോള്‍, നല്‍കുന്ന പ്രോത്സാഹനങ്ങളും നല്ല വാക്കുകളും ഞാന്‍ എന്റെ ഹൃദയത്തിന്റെ ഒരു കോണില്‍ ഇന്നും സൂക്ഷിച്ചു വച്ചിട്ടുണ്ട്. ചങ്ങനാശ്ശേരിയിലെ തറവാട്ടില്‍ താമസിച്ച്, . ഹൈസ്കൂളില്‍ പോയിരുന്നപ്പോള്‍ രണ്ടു വര്‍ഷം കേവലം രണ്ട് മുണ്ടും ഷര്‍ട്ടും മാത്രം ഉപയോഗിച്ചിരുന്ന ഉണ്ണിച്ചേട്ടനെക്കുറിച്ച്, ആറുമാനൂരോ പരിസരത്തോ പാര്‍ട്ടി യോഗങ്ങള്‍ക്കു വരുമ്പോള്‍ സുഹൃത്തുക്കളുമായി പെങ്ങളുടെ വീട്ടില്‍ ചായ കഴിക്കാനെത്തുന്ന ആങ്ങളയെക്കുറിച്ച്- കുഞ്ഞമ്മായി പറഞ്ഞ നല്ല വാക്കുകള്‍ ഇന്നും എന്റെ ഓര്‍മ്മയിലുണ്ട്. വക്കീല്‍ വേഷത്തില്‍ കളക്ട്രേറ്റ് അങ്കണത്തിന്റെ ഓരം ചേര്‍ന്ന് കോടതിയിലേയ്ക്ക് തലയെടുപ്പോടെ നടന്നു നീങ്ങുന്ന മേനോന്‍സാറിനെ ബഹുമാനപുരസ്സരം ഞാന്‍ നോക്കി നിന്നിട്ടുണ്ട്. കാണുമ്പോഴൊക്കെ കുശലം പറഞ്ഞിരുന്ന അദ്ദേഹത്തിന്, രാഷ്ടീയത്തിലെ മൂല്യച്യുതിയെക്കുറിച്ച് ഏറെപ്പറയാനുണ്ടായിരുന്നു. കലയും സാഹിത്യവുമൊക്കെ അദ്ദേഹത്തിന്റെ ഇഷ്ട വിഷയങ്ങളായിരുന്നു. മരണത്തിന്റെ തലേന്നും മേനോന്‍ സാര്‍ കോടതിയില്‍ പോയിരുന്നു .ഒരുപാട് സ്നേഹിതരും , ശിഷ്യ ഗണങ്ങളും കക്ഷികളും ഉണ്ടായിരുന്ന , കര്‍മ്മ നിരതനായ ആ പ്രതിഭയെ മരണം മാടി വിളിച്ചുകൊണ്ട് പോയപ്പോള്‍ പ്രിയപ്പെട്ടവര്‍ക്ക് വലിയ ആഘാതമായി. സ്വന്തം പ്രസ്ഥാനത്തില്‍ എല്ല്&lt;br /&gt;ചുരുങ്ങിയ സമയം കൊണ്ട് മനുഷ്യരുടെ ഒരു പ്രവാഹമായിരുന്നു. മേനോന്‍സാറുമായുണ്ടായിരുന്ന പരിചയത്തെക്കുറിച്ച് പലരും വാചാലരായി. മുനിസിപ്പല്‍ ശ്മശാനത്തില്‍ മതാചാരപ്രകാരമുള്ള ചടങ്ങുകളൊന്നുമില്ലാതെ, ആ ഭൌതിക ശരീരം ഓര്‍മ്മയായി. എങ്കിലും തലയെടുപ്പുള്ള, വക്കീല്‍ വേഷ ധാരിയായ മേനോന്‍സാര്‍ എന്റെ മനസ്സില്‍ മറക്കാനാവാതെ നിലകൊള്ളുകതന്നെ ചെയ്യും&lt;br /&gt;&lt;br /&gt;&lt;img alt="" src="file:///C:/DOCUME~1/intel/LOCALS~1/Temp/moz-screenshot-6.jpg" /&gt; &lt;img alt="" src="file:///C:/DOCUME~1/intel/LOCALS~1/Temp/moz-screenshot-7.jpg" /&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2441151779935184049-1281907197715671586?l=marakkanavathavar.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://marakkanavathavar.blogspot.com/feeds/1281907197715671586/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2441151779935184049&amp;postID=1281907197715671586' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2441151779935184049/posts/default/1281907197715671586'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2441151779935184049/posts/default/1281907197715671586'/><link rel='alternate' type='text/html' href='http://marakkanavathavar.blogspot.com/2009/02/10.html' title='മറക്കാനാവാത്തവര്‍-10. അഡ്വ.കുമരകംശങ്കുണ്ണിമേനോന്‍'/><author><name>ലതി</name><uri>http://www.blogger.com/profile/14638848456550669417</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://2.bp.blogspot.com/-UNDlevl9JHg/TxcJ3mr6KiI/AAAAAAAAAyQ/ycbEqhhYej0/s220/untitled%2B%25281%2Bof%2B1%2529-8.JPG'/></author><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-2441151779935184049.post-7743565772338780426</id><published>2009-02-07T10:50:00.000-08:00</published><updated>2009-05-05T11:01:54.181-07:00</updated><title type='text'>മറക്കാനാവാത്തവര്‍- 9. വല്യമ്മച്ചി.</title><content type='html'>&lt;strong&gt;&lt;span style="font-size:180%;"&gt;എ&lt;/span&gt;&lt;/strong&gt;ന്റെ അമ്മയുടെ അമ്മയെ ഞങ്ങള്‍ വല്യമ്മച്ചി എന്നാണ്. വിളിച്ചിരുന്നത്.&lt;br /&gt;വാര്‍ദ്ധക്യ സഹജമായ അസുഖത്താല്‍ എണ്‍പത്തി നാലാം വയസ്സിലാണ് വല്യമ്മച്ചി മരിച്ചത്.&lt;br /&gt;എങ്കിലും വല്യമ്മച്ചിയുടെ ഓര്‍മ്മകള്‍ മരിയ്ക്കുന്നില്ല.&lt;br /&gt;അമ്മയുടെ തറവാട്ടില്‍,കൊച്ചുപേരമ്മ(ഈയിടെ അന്തരിച്ച എന്റെ അമ്മുപ്പേരമ്മ) യുടെ&lt;br /&gt;കൂടെയാണ്, വല്യമ്മച്ചി താമസിച്ചിരുന്നത്.&lt;br /&gt;ഇടയ്ക്കൊക്കെ വല്യമ്മച്ചി ഞങ്ങളുടെ വീട്ടില്‍ തങ്ങും.&lt;br /&gt;പശുക്കളെ വളര്‍ത്തിയും പാലു കറന്ന് കൊടുത്തും&lt;br /&gt;ആരോഗ്യമുള്ള കാലത്തോളം പണിയെടുത്തിരുന്നു, വല്യമ്മച്ചി.&lt;br /&gt;ഞങ്ങളുടെ വീട്ടില്‍ ഇടയ്ക്ക് വരുമ്പോള്‍ പരിപ്പുവടയോ ഉഴുന്നു വടയോ കൊണ്ടുവന്നിരുന്നു.&lt;br /&gt;വെള്ള മുണ്ടും മാറു മറയ്ക്കാന്‍ ഒരു വലിയ രണ്ടാം മുണ്ടും. ഇതായിരുന്നു വല്യമ്മച്ചിയുടെ വേഷം. വല്യമ്മച്ചിയുടെ തൂങ്ങിക്കിടക്കുന്ന അമ്മിഞ്ഞയും കാതും ഞങ്ങള്‍&lt;br /&gt;കുട്ടികള്‍ക്ക് അല്‍ഭുതക്കാഴ്ചയായിരുന്നു.&lt;br /&gt;കുരീക്കാട്ടിലെ പാറുവമ്മൂമ്മയ്ക്കും കേശവപ്പണിയ്ക്കന്റെ അമ്മയ്ക്കും വല്യമ്മച്ചിയെപ്പോലെ അര്‍ദ്ധ നഗ്ന വേഷമായിരുന്നു. പക്ഷേ ബോഡീസും ബ്ലൌസും ധരിച്ചിരുന്ന&lt;br /&gt;സ്തീകളെക്കാള്‍ സുന്ദരമായി വലിയ തോര്‍ത്തുമുണ്ടുകൊണ്ട്&lt;br /&gt;അവരെല്ലാവരും മാറു മറച്ചിരുന്നു.&lt;br /&gt;അലക്കുകാരന്‍ മാധവന്‍ സുന്ദരമായി അലക്കിത്തേച്ചു&lt;br /&gt;കൊണ്ടുവരുന്ന മുണ്ടും തോര്‍ത്തും ഒന്ന് ഉടച്ചിട്ടേ&lt;br /&gt;വല്യമ്മച്ചി ഉടുക്കൂ. അത്ര പത്രാസൊന്നും തനിയ്ക്കു വേണ്ട എന്നു പറയും.&lt;br /&gt;ഞങ്ങള്‍ അന്നു താമസിച്ചിരുന്ന&lt;br /&gt;ചെറിയ ഓടു വീട്ടില്‍ രണ്ട് മുറികളിലായാണ് ഞങ്ങള്‍&lt;br /&gt;മൂന്നു കുട്ടികളും അച്ഛനും അമ്മയും കിടന്നിരുന്നത്.&lt;br /&gt;പിന്നില്‍ നെടു നീളത്തിലുള്ള അടുക്കള മുറിയില്‍ കുറുകെ&lt;br /&gt;ഒരു അരിപ്പെട്ടിയുണ്ടായിരുന്നു. അതിന്റെ മുകളില്‍&lt;br /&gt;ഒരു പായ വിരിച്ചായിരുന്നു, വല്യമ്മച്ചിയുടെ കിടപ്പ്.&lt;br /&gt;അച്ഛനോ മറ്റു പുരുഷന്മാരോ ഇരിയ്ക്കുന്നിടത്തേയ്ക്ക് വരിക&lt;br /&gt;പോലുമില്ലായിരുന്നു വല്യമ്മച്ചി. സദാ സമയവും അടുക്കളയുടെ&lt;br /&gt;ഒരു മൂലയിലിരുന്ന് ജോലി ചെയ്യും. അന്ന് ഞങ്ങളുടെ&lt;br /&gt;പറമ്പില്‍ ഒരു വരിയ്ക്കപ്ലാവുണ്ടായിരുന്നു. അതില്‍ വിരിയുന്ന&lt;br /&gt;ചക്കകള്‍ അസാധാരണമായ വലുപ്പമുള്ളവയായിരുന്നു.&lt;br /&gt;ആരെക്കൊണ്ടെങ്കിലും ചക്ക പറിപ്പിച്ച്,&lt;br /&gt;വല്യമ്മച്ചി തന്നെ അത് ചെറു കഷണങ്ങളാക്കും. നാലിലൊന്നോ,&lt;br /&gt;എട്ടിലൊന്നോ ആക്കിയ കഷണങ്ങള്‍ അയല്പക്കത്തെ വീടുകളില്‍&lt;br /&gt;എത്തിക്കുന്നത്, എന്റെയും ചേച്ചിയുടെയും ജോലിയായിരുന്നു.&lt;br /&gt;വടക്കേതിലെ കല്യാണിയമ്മയും നെടിയകാലായിലെ മേരിച്ചേച്ചിയുമൊക്കെ ചക്കയുടെ കഷണം കാണുമ്പോഴേ ചോദിക്കും. “പാപ്പിയമ്മ വന്നിട്ടുണ്ടല്ലേ” എന്ന്.&lt;br /&gt;&lt;br /&gt;വല്യമ്മച്ചി ഏതു ജോലി ചെയ്യുന്നതു കാണാനും ഒരു കലയുണ്ടായിരുന്നു.&lt;br /&gt;ചക്ക വെട്ടുമ്പോള്‍ തന്നെ മടല്‍&lt;br /&gt;പശുവിനു കൊടുക്കാന്‍ പരുവത്തില്‍ നുറുക്കിയിടും.&lt;br /&gt;ഓരോ ചുളയും ഒരുക്കുമ്പോള്‍ കുരുവിന്റെ പാട കളയും .&lt;br /&gt;പാടയും ചകിണിയും ഒരു ഭാഗത്ത്, കുരു ഒരിടത്ത്, ഒരുക്കിയ ചുള വേറൊരിടത്ത്.&lt;br /&gt;എല്ലാത്തിനും ഒരു അടുക്കും ചിട്ടയും.&lt;br /&gt;വല്യമ്മച്ചി ഒരുക്കിക്കൊടുത്ത്, അമ്മയ്ക്ക് നിര്‍ദ്ദേശങ്ങള്‍ കൊടുത്ത്&lt;br /&gt;ഉണ്ടാക്കുന്ന ചക്കപ്പുഴുക്കിന്റെ രുചി ഇന്നും നാവിന്‍ തുമ്പിലുണ്ട്.&lt;br /&gt;കപ്പ, ചേമ്പ്, ചേന, കാച്ചില്‍ തുടങ്ങിയ കിഴങ്ങു വര്‍ഗ്ഗങ്ങളും&lt;br /&gt;പറിച്ച് അയല്‍ക്കാര്‍ക്കൊക്കെ വിതരണം ചെയ്യാന്‍ വല്യമ്മച്ചിയ്ക്ക് ഇഷ്ടമായിരുന്നു.&lt;br /&gt;കടയില്‍ നിന്നും വാങ്ങുന്ന പച്ചക്കറിയിനങ്ങളോട് വല്യമ്മച്ചിയ്ക്ക്&lt;br /&gt;ഒരു മമതയുമില്ലായിരുന്നു. വല്യമ്മച്ചി വരുമ്പോള്‍&lt;br /&gt;താളു തോരന്‍, ചേമ്പു പുളിങ്കറി, ചേനത്തീയല്‍, ചേന മെഴുക്കുപുരട്ടി, ചിരയവിയല്‍, ചീരത്തോരന്‍,ചക്കക്കുരൂം മാങ്ങയും, ചക്കക്കുരു തോരന്‍, മെഴുക്കു പുരട്ടി, കൂഞ്ഞില്‍തോരന്‍,ഇടിച്ചക്കത്തോരന്‍, വാഴയ്ക്കാത്തോരന്‍, മാങ്ങാക്കിച്ചടി.....&lt;br /&gt;തുടങ്ങിയ നമ്മുടെ സ്വന്തം വീട്ടിലെ അസംസ്കൃത വിഭവങ്ങളുടെ കറികള്‍ മാറി മാറി അനുഭവിച്ചിരുന്നു. കറിയ്ക്കൊരുക്കുന്നതിലൂടെ അതി രാവിലെ തന്നെ&lt;br /&gt;വല്യമ്മച്ചി ഉച്ചയ്ക്ക് എന്തു കറിയാണെന്നു പ്രഖ്യാപിയ്ക്കും.&lt;br /&gt;വീട്ടില്‍ പശുവും ആടുമൊക്കെ ഉള്ള സമയമാണന്ന്.&lt;br /&gt;അതുങ്ങള്‍ക്ക് കിറു കൃത്യ സമയത്ത് പിണ്ണാക്ക്,&lt;br /&gt;പുളിയരി കുറുക്കിയത്, വൈക്കോല്‍, പ്ലാവില, പുല്ല് എന്നിവ കിട്ടുന്നതും&lt;br /&gt;വല്യമ്മച്ചി വരുമ്പോളാവും.&lt;br /&gt;&lt;br /&gt;പെണ്‍ കുട്ടികള്‍ അടുക്കും ചിട്ടയുമായി ജോലി ചെയ്യണം,&lt;br /&gt;ഒരു ഉള്ളി പൊളിച്ചാല്‍ അതിന്റെ തൊലി എടുത്തു കളഞ്ഞിട്ടു വേണം&lt;br /&gt;അടുത്ത ജോലിയ്ക്കു പോകാന്‍. രാവിലെ എഴുന്നേറ്റിട്ടല്ല, എന്തുണ്ടാക്കണമെന്നു ചിന്തിയ്ക്കേണ്ടത്. തലേന്നാള്‍ ഒക്കെ നിശ്ചയിച്ചു വയ്ക്കണം.രാത്രി എത്ര വൈകിയാലും ഊണു കഴിഞ്ഞ് പാത്രങ്ങള്‍ മുഴുവന്‍ കഴുകി, അടുക്കള വൃത്തിയായി അടിച്ചു തുടച്ചിടണം.&lt;br /&gt;എല്ലാ പണികളും വല്യമ്മച്ചിയുടെ നിയന്ത്രണത്തില്‍ തന്നെ പൂര്‍ത്തിയാക്കുമ്പോള്‍ ചേച്ചിയോടും എന്നോടും പറയും.&lt;br /&gt;“മകളേ, പ്രിയേ.. വല്യമ്മച്ചിയോടു പിണക്കം തോന്നരുത്,&lt;br /&gt;ഒരു തേങ്ങകൂടി പൊതിച്ചിട്ടാല്‍ രാവിലെ നിങ്ങടെ അമ്മയ്ക്ക് ജോലി എളുപ്പമാവും.&lt;br /&gt;ലതീ, മക്കള്‍ക്ക് പറ്റുമെങ്കില്‍ ആചേരയില്‍ (വിറകിടാനുള്ള മച്ച്) കയറി രണ്ട് വിറകെടുത്ത് കൊത്തിക്കീറി യിട്ടിട്ട് പോയി കിടന്നോളൂ. നിങ്ങടെ അമ്മയ്ക്ക് അല്ലെങ്കില്‍ രാവിലെ കഷ്ടപ്പാടാകും”.&lt;br /&gt;“ഈ വല്യമ്മച്ചീടെ ഒരു കാര്യം” എന്നു പറഞ്ഞ് ഞാനും&lt;br /&gt;ചേച്ചിയും എല്ലാം അനുസരിയ്ക്കും.&lt;br /&gt;അപ്പോഴേയ്ക്കും വല്യമ്മച്ചി പായ വിരിച്ചു തുടങ്ങും.&lt;br /&gt;പിന്നെ ഒരു ചെറിയ ജോലിയുണ്ട്.&lt;br /&gt;വല്യമ്മച്ചിയുടെ കാല്‍ മുട്ടുകളില്‍ കുഴമ്പിട്ടു കൊടുക്കല്‍.&lt;br /&gt;അതു കഴിഞ്ഞാല്‍ ഒരുമ്മയും ഒരനുഗ്രഹവും.&lt;br /&gt;“ഇനിയെന്റെ മക്കളു പോയി കിടന്നോളിന്‍ ”എന്നൊരുനിര്‍ദ്ദേശവും.&lt;br /&gt;&lt;br /&gt;ഞങ്ങളെ വല്യമ്മച്ചി ഒരിയ്ക്കലും വഴക്കു പറഞ്ഞിരുന്നില്ല.&lt;br /&gt;പക്ഷേ, വീട്ടില്‍ വരുമ്പോഴൊക്കെ അടുക്കളയാകുന്ന&lt;br /&gt;സാമ്രാജ്യത്തിന്റെ ഒരു കോണിലിരുന്ന്, കിരീടമോ ചെങ്കോലോ&lt;br /&gt;ഇല്ലാതെ ഞങ്ങളുടെ വല്യമ്മച്ചി എന്നെയും ചേച്ചിയെയും നീറ്റിലും നിലയ്ക്കും നിര്‍ത്താതെ പണിയെടുപ്പിച്ചിരുന്നു.&lt;br /&gt;സുസ്മേര വദനയായി, ഞങ്ങളെ പുകഴ്തിയും പ്രോത്സാഹിപ്പിച്ചും വല്യമ്മച്ചി ഞങ്ങളെ ഓരോരോവീട്ടു ജോലികള്‍ ഏല്പിച്ചുകൊണ്ടേയിരുന്നു.&lt;br /&gt;കണ്ണിമാങ്ങാ അച്ചാറിടാനും കപ്പ ഉണക്കാനും (വെള്ളുകപ്പ, ഉപ്പേരിക്കപ്പ, അവലുകപ്പ, വറ്റല്‍ - അങ്ങനെ വിവിധയിനം ഉണക്കുണ്ടായിരുന്നു)ചക്കപ്പഴം വരട്ടാനുമൊക്കെ വല്യമ്മച്ചീടെ സാന്നിദ്ധ്യം അമ്മയും ഞങ്ങളും ഇഷ്ടപ്പെട്ടിരുന്നു.&lt;br /&gt;&lt;br /&gt;വല്യമ്മച്ചി വിശേഷം പറഞ്ഞാല്‍ തീരില്ല.&lt;br /&gt;എം. എ രണ്ടാം വര്‍ഷം ഞാന്‍ ഹോസ്റ്റലിലായിരുന്നു താമസം.&lt;br /&gt;എല്ലാ വെള്ളിയാഴ്ചയും വീട്ടില്‍ വരും.&lt;br /&gt;ഒരു വെള്ളിയാഴ്ച വന്നപ്പോള്‍ വല്യമ്മച്ചി തീരെ സുഖമില്ലാതെ&lt;br /&gt;കുഞ്ഞമ്മാവന്റെ വീട്ടിലാണെന്നറിഞ്ഞു.&lt;br /&gt;എന്റെ വീട്ടില്‍ നിന്നും അധികം അകലെയല്ല.&lt;br /&gt;ചെന്നു കണ്ടപ്പോള്‍ വിഷമം തോന്നി. വല്യമ്മച്ചിയ്ക്ക് എഴുന്നേല്‍ക്കാനാവില്ല.&lt;br /&gt;മുഖത്തെ പ്രസരിപ്പ് കുറഞ്ഞു.&lt;br /&gt;കുറച്ചുനാള്‍ അങ്ങനെ കിടന്നു.കുഞ്ഞമ്മാവനും അമ്മായിയും മൂന്ന് ആണ്മക്കളുമാണവിടെയുള്ളത്.&lt;br /&gt;രോഗ ശയ്യയിലായ വല്യമ്മച്ചിയെ പരിചരിക്കാന്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ ചേച്ചിയും,&lt;br /&gt;ശനിയും ഞായറും, ഞാനും പൊയ്ക്കൊണ്ടിരുന്നു.&lt;br /&gt;മലിന വസ്ത്രങ്ങളൊക്കെ മാറ്റി തുടച്ച് കിടത്തുമ്പോള്‍വേദന കടിച്ചമര്‍ത്തിയും&lt;br /&gt;വല്യമ്മച്ചി ചിരിയ്ക്കുമായിരുന്നു.&lt;br /&gt;&lt;br /&gt;കാഴ്ചമങ്ങിയ കണ്ണുകള്‍ ഞങ്ങളുടെ കൈകള്‍ക്കു വേണ്ടി പരതും.&lt;br /&gt;കയ്യ് പിടിച്ച് ഉമ്മ തരാനുള്ള പരതലാണത്.....&lt;br /&gt;ഒരു തിങ്കളാഴ്ച ഞാന്‍ കോളജിലേയ്ക്ക് പോവാനൊരുങ്ങിയപ്പോള്‍ വല്യമ്മച്ചിയ്ക്ക് അസുഖം കൂടുതലാണെന്നറിഞ്ഞു.&lt;br /&gt;ഓടിയെത്തിയപ്പോള്‍ മുതിര്‍ന്നവരൊക്കെ പറഞ്ഞു, സാരമില്ലെന്ന്.&lt;br /&gt;വല്യമ്മച്ചിയും എന്നെ ആശ്വസിപ്പിച്ചു.&lt;br /&gt;“മക്കള്‍ പൊയ്ക്കോ. ഇന്ന് ഹോസ്റ്റലില്‍ തങ്ങാതെ വന്നാല്‍ മതി.”&lt;br /&gt;ഹോസ്റ്റലില്‍ തങ്ങാതെ ഞാന്‍ വീടെത്തിയപ്പോഴേയ്ക്കും വല്യമ്മച്ചി യാത്രയായിരുന്നു.വര്‍ഷങ്ങള്‍ക്കു മുന്‍പേ, ഞങ്ങളൊക്കെ ജനിയ്ക്കും മുന്‍പേ യാത്രയായ അപ്പൂപ്പന്റെ അടുത്തേയ്ക്ക്...&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2441151779935184049-7743565772338780426?l=marakkanavathavar.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://marakkanavathavar.blogspot.com/feeds/7743565772338780426/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2441151779935184049&amp;postID=7743565772338780426' title='11 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2441151779935184049/posts/default/7743565772338780426'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2441151779935184049/posts/default/7743565772338780426'/><link rel='alternate' type='text/html' href='http://marakkanavathavar.blogspot.com/2009/02/9_03.html' title='മറക്കാനാവാത്തവര്‍- 9. വല്യമ്മച്ചി.'/><author><name>ലതി</name><uri>http://www.blogger.com/profile/14638848456550669417</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://2.bp.blogspot.com/-UNDlevl9JHg/TxcJ3mr6KiI/AAAAAAAAAyQ/ycbEqhhYej0/s220/untitled%2B%25281%2Bof%2B1%2529-8.JPG'/></author><thr:total>11</thr:total></entry><entry><id>tag:blogger.com,1999:blog-2441151779935184049.post-1110316514837729917</id><published>2009-01-24T02:17:00.000-08:00</published><updated>2009-01-28T10:05:48.535-08:00</updated><title type='text'>മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി.</title><content type='html'>“സജ്ജനങ്ങളെ കാണുന്നനേരത്ത്          &lt;img src="http://1.bp.blogspot.com/_pmobqj8gUiw/SXkqe18aq_I/AAAAAAAAAZ4/KKGqWY1f-Q4/s1600/malliyoor%2Bsankaran%2Bnamoothiri.com" alt="[malliyoor+sankaran+namoothiri.com]" border="0" /&gt;&lt;br /&gt;ലജ്ജകൂടാതെ വീണു നമിക്കണം.”&lt;br /&gt;&lt;br /&gt;പൂന്താനത്തിന്റെ‘ ജ്ഞാനപ്പാന’യിലെ ഈ വരികള്‍ മനസ്സില്‍&lt;br /&gt; പണ്ടേ പതിഞ്ഞതിനാലാവാം&lt;br /&gt;മള്ളിയൂര്‍ തിരുമേനിയെ കൂടുതല്‍ പരിചയപ്പെടാനുള്ള&lt;br /&gt; അവസരം ഞാന്‍  നഷ്ടപ്പെടുത്താതിരുന്നത്.&lt;br /&gt;കോട്ടയം ജില്ലയിലുള്ള കുറുപ്പുന്തറയ്ക്കടുത്തുള്ള&lt;br /&gt;മള്ളിയൂര്‍ മഹാഗണപതിക്ഷേത്രം തൊണ്ണൂറുകളുടെ&lt;br /&gt;ആദ്യം മുതലാണ്  ഇത്ര പ്രസിദ്ധമായിത്തുടങ്ങിയത്.&lt;br /&gt; ഭരണാധികാരികളും സമൂഹത്തിന്റെ വിവിധ തുറകളിലെ&lt;br /&gt;പ്രശസ്തരും അടക്കം ആയിരങ്ങള്‍ ഈ ക്ഷേത്രത്തിലെ&lt;br /&gt; ചടങ്ങുകളിലും മറ്റും ഭാഗഭാക്കാകാന്‍ തുടങ്ങി.&lt;br /&gt;ഗണേശ ദര്‍ശനത്തിനും  പൂജാദി കര്‍മ്മങ്ങള്‍ക്കും ഒപ്പം പ്രാധാന്യത്തോടെ&lt;br /&gt; അവരെല്ലാവരും മറ്റൊരു കാര്യം കൂടി  ആഗ്രഹിച്ചിരുന്നു.&lt;br /&gt;ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയെഒരു നോക്കു കാണുക&lt;br /&gt; എന്നതു മാത്രമായിരുന്നു അത്.&lt;br /&gt; ഒരു കുളിര്‍തെന്നലേല്‍ക്കും പോലെ,&lt;br /&gt; പച്ചപ്പാടത്തേയ്ക്കോ കടലലകളിലേയ്ക്കോ കായല്‍പ്പരപ്പിലേയ്ക്കോ&lt;br /&gt; ആകാശനീലിമയിലേയ്ക്കോ കണ്ണും നട്ടിരിക്കും പോലെ,&lt;br /&gt; ശാന്തി പകരുന്നതാണാ പുണ്യാത്മാവുമായി ചിലവഴിക്കുന്ന നിമിഷങ്ങള്‍.&lt;br /&gt; അതുകൊണ്ടാവാം വന്നുപോയവരൊക്കെ മള്ളിയൂരിനെ കാണാന്‍ വീണ്ടും വരുന്നത്.&lt;br /&gt;എണ്‍പതുകളുടെ അവസാന പകുതിയില്‍&lt;br /&gt; സമാന്തര വിദ്യാഭ്യാസരംഗത്ത് കുറച്ചുകാലം പ്രവര്‍ത്തിച്ചപ്പോള്‍&lt;br /&gt; മള്ളിയൂരിന്റെ ഇളയ പുത്രന്‍ ദിവാകരന്‍ നമ്പൂതിരി എന്റെ വിദ്യാര്‍ത്ഥിയായിരുന്നു.&lt;br /&gt;പിന്നീട് 1991ല്‍ വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ചുള്ള പരിപാടികള്‍  മള്ളിയൂരില്‍ ആഘോഷപൂര്‍വം നടത്താന്‍ തീരുമാനിച്ചപ്പോള്‍,&lt;br /&gt; ദിവാകരന്‍ നമ്പൂതിരിയുടെ പ്രത്യേക ക്ഷണം ലഭിച്ചതും അന്നു മുതല്‍&lt;br /&gt; മള്ളിയൂരില്‍ ഇടയ്ക്കൊക്കെ പോകാനായതും എന്നെ അവിടവുമായി കൂടുതല്‍ അടുപ്പിച്ചു.&lt;br /&gt; നിരവധി തവണ ഭാഗവത ഹംസത്തിന്റെ&lt;br /&gt;ശാന്ത സുന്ദരമായ സംഭാഷണം കേട്ട്  മണിക്കൂറുകളോളം ഇരുന്നിട്ടുണ്ട്.&lt;br /&gt;ഇന്നിപ്പോള്‍ ആരോഗ്യം സംസാരത്തിന് തടസ്സമാണ്. കഴിഞ്ഞ മാസം ഞാന്‍&lt;br /&gt;അവിടെച്ചെന്നപ്പോള്‍ അളന്നും തൂക്കിയുമായിരുന്നു സംസാരം.&lt;br /&gt;എങ്കിലും അസുഖത്തെ മറയ്ക്കാന്‍ ശ്രമിക്കുന്നതു കാണാമായിരുന്നു.&lt;br /&gt;&lt;br /&gt;ഇല്ലത്തെ ദാരിദ്ര്യത്തെക്കുറിച്ചും, ഭാഗവതപാരായണത്തിലേയ്ക്കു വന്ന&lt;br /&gt; വഴിയെക്കുറിച്ചുമൊക്കെ തിരുമേനി തന്നെ എനിക്കു പറഞ്ഞു തന്നിട്ടുണ്ട്.&lt;br /&gt;&lt;br /&gt;ബാല്യം മുതലേ ഏറെ ക്ലേശങ്ങള്‍ സഹിക്കേണ്ടി വന്ന ഒരു ബാലനായിരുന്നത്രേ ശങ്കരന്‍ .&lt;br /&gt;അദ്ദേഹത്തിന്റെ ഇല്ലത്ത് അക്കാലത്ത് വല്ലാത്ത സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നു.&lt;br /&gt;കൊച്ചു ശങ്കരനാകട്ടെ, രോഗമൊഴിഞ്ഞ കാലം അന്യമായിരുന്നു.&lt;br /&gt; പൂജാദി കാര്യങ്ങള്‍ അഭ്യസിച്ച ശേഷം ശങ്കരന്‍,&lt;br /&gt;ശാന്തിയ്ക്ക് കോഴിക്കോട്ട് പോയി. രോഗം ശങ്കരനെ വല്ലാതെ അലട്ടി.&lt;br /&gt; വൈദ്യന്‍ മരുന്നിനൊപ്പം സൂര്യ നമസ്കാരത്തിന് നിര്‍ദ്ദേശിച്ചു.&lt;br /&gt;അന്നുമുതലിങ്ങോട്ട് ശങ്കരന്‍ നമ്പൂതിരി പരിധിയില്ലാതെ നമസ്ക്കാര കര്‍മ്മം നടത്തി.&lt;br /&gt;അടുത്ത കാലത്ത് രോഗം കലശലായപ്പോഴാണ് ഈ പതിവു മുടങ്ങിയത്.&lt;br /&gt;അമ്മയാണ് ശങ്കരനെ ഗുരുവായൂരപ്പ സേവയ്ക്ക് നിര്‍ദ്ദേശിച്ചത്.&lt;br /&gt; അമ്മയുടെ സമ്പാദ്യമായിരുന്ന ഒരു രൂപ  മകന് നല്‍കി.&lt;br /&gt;അതുമായി ശങ്കരന്‍ യാത്ര തുടങ്ങി.&lt;br /&gt;വഴിക്ക്  അമ്മയുടെ അമ്മാത്തു നിന്ന് ഒരു രൂപ കിട്ടി.&lt;br /&gt;മൂവാറ്റുപുഴ വരെ നടന്നു. ചെറിയമ്മയുടെ സഹോദരി രണ്ട് രൂപ കൊടുത്തു.&lt;br /&gt;ശങ്കരന്‍ ഒരുവിധത്തില്‍ ഗുരുവായൂരെത്തി.&lt;br /&gt;ബ്രഹ്മശ്രീ പടപ്പ നമ്പൂതിരിയില്‍ നിന്നാണ് ശങ്കരന് ഭാഗവതോപദേശം ലഭിച്ചത്.&lt;br /&gt;സ്വന്തമായി ഒരു ഭാഗവതം ഇല്ല എന്ന വിഷമത്തിലായി ശങ്കരന്‍.&lt;br /&gt; ഗുരുവായൂരപ്പന്റെ മഹാ ഭക്തയായിരുന്ന അമ്മ്യാര് ശങ്കരന് ഭാഗവതം കൊടുത്തുവിട്ടു.&lt;br /&gt;&lt;br /&gt; അറിവു നേടി തിരിച്ചെത്തിയ ശങ്കരന്‍ രോഗിയായ അമ്മയെ പരിചരിച്ചു.&lt;br /&gt; അമ്മയ്ക്ക് ഭഗവല്‍ കഥകള്‍ പറഞ്ഞു കൊടുത്തു.&lt;br /&gt; അമ്മയുടെ വേര്‍പാട്, നിരന്തരമായുണ്ടായ അസുഖങ്ങള്‍ - ഒന്നും ശങ്കരനെ തളര്‍ത്തിയില്ല.&lt;br /&gt;സൂര്യ നമസ്കാരം മുടക്കിയില്ല, ഭാഗവത പാരായണവും.&lt;br /&gt;&lt;br /&gt;ഭാര്യ  സുഭദ്ര അന്തര്‍ജ്ജനം ഇന്നു ജീവിച്ചിരിപ്പില്ല.&lt;br /&gt;ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് മള്ളിയൂര്‍ മഹാഗണപതിക്ഷേത്രത്തില്‍&lt;br /&gt;ഒരു ആഘോഷം നടക്കുന്ന സമയത്താണ്, മള്ളിയൂരിന്റെ പ്രിയ പത്നി സുഭദ്ര അന്തര്‍ജ്ജനം കുളിക്കടവില്‍ വീണ് മരിച്ചത്.&lt;br /&gt;നാലുമക്കള്‍. ആണ്‍ മക്കള്‍ രണ്ടു പേരും ഇന്ന് ഭാഗവത ഹംസത്തിന്റെ പാത പിന്‍ തുടര്‍ന്ന്, ഭഗവത്സേവയില്‍ മുഴുകി കഴിയുന്നു.&lt;br /&gt;ഒരുകാലത്ത് ജീര്‍ണ്ണാവസ്ഥയിലെത്തിയ മള്ളിയൂര്‍ ക്ഷേത്രം&lt;br /&gt;ഇന്ന് ഭക്തജനങ്ങളുടെയും സജ്ജനങ്ങളുടെയും സഹായത്താല്‍ പുതുക്കി പണിതിരിക്കുന്നു&lt;br /&gt; അടുത്ത കാലത്ത് ഒരു ഭക്തന്‍,  തിരുമേനിയ്ക്ക് താമസിക്കാനായി നല്ലൊരു വീട് പണിതു കൊടുക്കുകയുണ്ടായി. പണത്തിനും പ്രതാപത്തിനുമൊന്നും യാതൊരു വിലയും&lt;br /&gt; കല്പിക്കാത്ത ഈ കൃഷ്ണ ഭക്തനെ ഒരു നോക്കു കാണാനും&lt;br /&gt;ഒന്നു നമസ്കരിക്കാനുമായി നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും&lt;br /&gt; ഭക്തര്‍ എത്തിക്കൊണ്ടിരിക്കുന്നു.&lt;br /&gt;പ്രത്യേകിച്ച് മണ്ഡലവ്രതക്കാലത്ത് ശബരിമലയില്‍ പോകുന്നവര്‍.&lt;br /&gt; കഴിഞ്ഞ വെള്ളിയാഴ്ച(ജനുവരി 23) മള്ളിയൂരിന് എണ്‍പത്തെട്ടു വയസ്സായി.&lt;br /&gt; കേന്ദ്രമന്ത്രി ശ്രീ വയലാര്‍ രവിയടക്കമുള്ള വിശിഷ്ട വ്യക്തികള്‍&lt;br /&gt;എത്തിയിരുന്നു. ആഘോഷങ്ങള്‍ക്കിടയില്‍ തന്നെയിതൊന്നും&lt;br /&gt; ബാധിക്കുന്നില്ല എന്ന മട്ടില്‍ സുസ്മേര വദനനായി,&lt;br /&gt; അനാരോഗ്യത്തെ അവഗണിച്ച് മള്ളിയൂര്‍ വേദിയിലിരിപ്പുണ്ടായിരുന്നു.&lt;br /&gt; ആഘോഷങ്ങളില്‍പങ്കെടുത്ത് അവിടെ നില്‍ക്കാനുള്ള&lt;br /&gt; ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അന്ന് എന്നെ  സമയം  അതിനൊന്നും&lt;br /&gt;അനുവദിച്ചിരുന്നില്ല . ഒരു പിടി പൂക്കള്‍ നല്‍കി, പാദ നമസ്കാരം ചെയ്യുമ്പോള്‍ അദ്ദേഹം  കൈകളുയര്‍ത്തി അനുഗ്രഹം ചൊരിഞ്ഞു.&lt;br /&gt; എന്റെ കണ്ണുകളിലാ ദൃഷ്ടികള്‍ പതിഞ്ഞു.&lt;br /&gt;സ്നേഹവും വാത്സല്യവും നിറഞ്ഞ നോട്ടം.&lt;br /&gt; ഈപുണ്യാത്മാവു ജീവിച്ചിരിക്കുമ്പോള്‍ ജീവിച്ചിരിക്കാന്‍ കഴിഞ്ഞതു തന്നെ ഭാഗ്യം!&lt;br /&gt; ഞാന്‍ മനസ്സിലോര്‍ത്തു.”ഊണ് കഴിഞ്ഞു പോകാം” ഞാന്‍ പോവാനിറങ്ങുന്നതു കണ്ട് പലരും പറഞ്ഞു. “അല്പം തിടുക്കമുണ്ട് ”.തിരുമേനിയുടെ പേരക്കിടാവ് ജിഷ്ണുവിനോട് യാത്ര പറഞ്ഞ്,&lt;br /&gt; ഞാന്‍ പുറത്തേയ്ക്കിറങ്ങി.&lt;br /&gt; ഭാഗവത പാരായണ വൈദഗ്ദ്ധ്യം കൊണ്ട്,‘ ഭാഗവത ഹംസം’ എന്ന&lt;br /&gt; വിളിപ്പേര് സ്മ്പാദിച്ച മള്ളിയൂര്‍തിരുമേനിയെ&lt;br /&gt; ഒരു നോക്കു കാണാന്‍ നൂറു കണക്കിനാളുകളപ്പോഴും&lt;br /&gt; അവിടെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.&lt;br /&gt;ജീവിത ക്ലേശങ്ങളെ അതിജീവിച്ച് വിദ്യ നേടിയ ആ മഹാനെ കണ്ട് കാണിക്കയര്‍പ്പിക്കാന്‍&lt;br /&gt;ആളുകള്‍ ഇന്ന് മത്സരിക്കുന്നു.&lt;br /&gt; മള്ളിയൂര്‍ തിരുമേനിയ്ക്ക് ചെമ്പു തുട്ടും വെള്ളിത്തുട്ടും ആകര്‍ഷണ വസ്തുക്കളേയല്ല.&lt;br /&gt; മഹാ പണ്ഡിതനും നല്ലൊരു കവിയുമായ&lt;br /&gt; മള്ളിയൂര്‍ തിരുമേനി ഈ ജന്മം മുഴുവന്‍ ഭാഗവതമയമാക്കി.&lt;br /&gt;“...................................................................................................&lt;br /&gt;...................................................................................................&lt;br /&gt;ഇഹത്തിലും പരത്തിലുമൊരുപോലെ സുഖം നല്‍കും&lt;br /&gt;മഹത്തരമായവിത്തം വിദ്യതാനല്ലോ.&lt;br /&gt;ചെമ്പു തുട്ടും വെള്ളിത്തുട്ടും നേടിവച്ചു സുഖത്തിന്റെ&lt;br /&gt;പിന്‍പെയോടി മേടിയ്ക്കുന്നു ദു:ഖത്തെ മര്‍ത്ത്യന്‍&lt;br /&gt;കുന്നു പോലെ പണം കൂട്ടിയതിന്മീതെയിരുന്നാലും&lt;br /&gt;കുന്നിപോലും കുറയില്ല ദാരിദ്ര്യദു:ഖം.&lt;br /&gt;ഒരുകുന്നുകൂടിയിതേവിധമൊന്നു ചമയ്ക്കേണം&lt;br /&gt;തരമെങ്കില്‍ മരിയ്ക്കും മുന്‍പൊന്നുകൂടിയും&lt;br /&gt;ഇതേവിധം മനോരാജ്യം കരേറുന്ന കാലത്തുണ്ടോ&lt;br /&gt;മതിയതില്‍ സുഖലേശം മനുജനോര്‍ത്താല്‍?&lt;br /&gt;.........................................................................&lt;br /&gt;.........................................................................”&lt;br /&gt;                          (മള്ളിയൂരിന്റെ ‘സൂക്തിമഞ്ജരിയില്‍ നിന്ന്)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2441151779935184049-1110316514837729917?l=marakkanavathavar.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://marakkanavathavar.blogspot.com/feeds/1110316514837729917/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2441151779935184049&amp;postID=1110316514837729917' title='8 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2441151779935184049/posts/default/1110316514837729917'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2441151779935184049/posts/default/1110316514837729917'/><link rel='alternate' type='text/html' href='http://marakkanavathavar.blogspot.com/2009/01/blog-post_24.html' title='മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി.'/><author><name>ലതി</name><uri>http://www.blogger.com/profile/14638848456550669417</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://2.bp.blogspot.com/-UNDlevl9JHg/TxcJ3mr6KiI/AAAAAAAAAyQ/ycbEqhhYej0/s220/untitled%2B%25281%2Bof%2B1%2529-8.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_pmobqj8gUiw/SXkqe18aq_I/AAAAAAAAAZ4/KKGqWY1f-Q4/s72-c/malliyoor%2Bsankaran%2Bnamoothiri.com' height='72' width='72'/><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-2441151779935184049.post-6149604408147154374</id><published>2008-11-04T10:33:00.001-08:00</published><updated>2008-11-07T00:16:28.401-08:00</updated><title type='text'>കരടിയെപ്പേടിച്ച് കാടിറങ്ങിയ കണ്ണന്‍.</title><content type='html'>&lt;span style="font-size:180%;"&gt;പ&lt;/span&gt;റമ്പിക്കുളം സലിം അലി മെമ്മോറിയല്‍ മ്യൂസിയത്തിന്റെ മുന്‍പില്‍ വച്ചാണ്, ഞാന്‍ ആദ്യമായി&lt;br /&gt;കണ്ണനെ കാണുന്നത്. വെറുതേ പറമ്പിക്കുളത്ത് രണ്ടു ദിവസം താമസിക്കാനാണ് ഞങ്ങള്‍ എത്തിയത്.&lt;br /&gt;എന്റെ ഭര്‍ത്താവിന്റെ ബാല്യകാല സുഹൃത്തും ഫോറസ്റ്റ് ഗാര്‍ഡുമായ ശ്രീ. വിശ്വംഭരന്‍ (വിച്ചു) അന്ന് പറമ്പിക്കുളത്തുണ്ടായിരുന്നു. വിശ്വംഭരനാണ് ഞങ്ങള്‍ക്ക് കണ്ണനെ പരിചയപ്പെടുത്തിത്തന്നതും.&lt;br /&gt;അകലെ നിന്ന് ഞങ്ങളെ കണ്ടെങ്കിലും ഞങ്ങളെ അഭിമുഖീകരിക്കാന്‍ അയാള്‍ പാടുപെടുന്നതു പോലെ തോന്നി. അടുത്തെത്തിയപ്പോഴാണ് കണ്ണന്റെ ബുദ്ധിമുട്ട് മനസ്സിലായത്. ഒരു കണ്ണും , മൂക്കിന്റെ ഒരു ഭാഗവും നഷ്ടപ്പെട്ട ഒരു ഹതഭാഗ്യനായിരുന്നു കണ്ണന്‍. ഏറ്റവും വിലക്കുറഞ്ഞതും ഒട്ടും ഭംഗിയില്ലാത്തതുമായ കൃത്രിമാവയവങ്ങള്‍ മൂക്കിന്റെയും കണ്ണിന്റെയും സ്ഥാനത്തുണ്ട്. എങ്കിലുംഅല്പം ഭീതി പരത്തുന്ന ഒരു കാഴ്ച...ആ മുഖത്താകെ പരിഭ്രമം.&lt;br /&gt;                             കണ്ണന്റെ കഥ ഞങ്ങളോട് പറഞ്ഞു തുടങ്ങിയത് വിച്ചുവായിരുന്നു. ആദിവാസിക്ക്&lt;br /&gt;കാടും കാട്ടുമൃഗങ്ങളും മലദൈവങ്ങളെപ്പോലെ തന്നെയെന്ന് ഉറച്ചു വിശ്വസിച്ചിരുന്നയാളാണ് കണ്ണന്‍.&lt;br /&gt;വിറകെടുക്കാനും കാട്ടുതേനെടുക്കാനും കിഴങ്ങും പഴങ്ങളുമൊക്കെ സമാഹാരിക്കാനും, വനം വകുപ്പുകാര്‍ നിര്‍ദ്ദേശിക്കുന്ന ഏതു പണിയെടുക്കാനും അയാള്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. ധൈര്യം കൂടെപ്പിറപ്പാണെന്നു വിശ്വസിച്ചിരുന്നു കണ്ണന്‍.&lt;br /&gt;18-)മത്തെ വയസ്സില്‍ ഒരു ഒറ്റയാന്റെ മുന്നില്‍ പെട്ട കണ്ണന് ചില്ലറ പരിക്കുകള്‍ പറ്റി, മനസ്സൊന്ന് പതറിയെങ്കിലും ആ സംഭവം അയാള്‍ക്ക് കൂടുതല്‍ ധൈര്യം പകര്‍ന്നത്രേ. വര്‍ഷങ്ങള്‍ കഴിഞ്ഞ്,  ഭാര്യയോടൊത്ത് വിറകൊടിക്കാന്‍ പോയ കണ്ണന്റെ മുന്‍പില്‍ ഒരു കരടി വന്നു പെട്ടു.  അല്പമകലെയായിരുന്ന ഭാര്യയോട്, ‘നീ എന്നെ നോക്കണ്ട, ഓടി രക്ഷപ്പെട്ടോ.’ എന്നു പറഞ്ഞ്, കൈയിലിരുന്ന വിറകു മുട്ടികൊണ്ട് കരടിയുടെ മുഖത്തടിച്ച് കണ്ണന്‍ അന്ന് രക്ഷപ്പെട്ടു. പിന്നീട് കണ്ണനും മൂത്ത മകനും ഒരു വരയന്‍ കടുവയില്‍ നിന്നും ചെറിയ പരിക്കുകള്‍ ഏറ്റു വാങ്ങി.&lt;br /&gt;എന്നാല്‍ കണ്ണന്റെ ജീവിതം തന്നെ മാറ്റി മറിച്ച ആ സംഭവം നടന്നത് 1998 ആഗസ്റ്റ് 14-നാണ്. സ്വാതന്ത്ര്യത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ തുടങ്ങുന്ന ബഹളത്തിനിടയില്‍ ഈ വനരോദനം അധികമാരും ശ്രദ്ധിച്ചു കാണില്ല.&lt;br /&gt;പതിവു പോലെ വനത്തില്‍  (വനം വകുപ്പ് ഏല്പിച്ചത്) പണിക്കു പോയി മടങ്ങുകയായിരുന്നു , കണ്ണനും സഹപ്രവര്‍ത്തകരും.എവിടെനിന്നോ ഒരു കരടി മുന്നില്‍ ചാടി. എന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം കണ്ണന്‍ പകച്ചുനിന്നു. കയ്യിലിരുന്ന കത്തിയുടെ കാര്യം പോലും മറന്നു. പെട്ടെന്ന് കരടി കണ്ണന്റെ മുഖത്തു കടിച്ചു. ഇതിനിടെ അയാളുടെ ഒരു കൈ കരടിയുടെ വായിലായി. ഏതാനും നിമിഷങ്ങള്‍ കരടിയും കണ്ണനും ജീവിതത്തിനും മരണത്തിനുമിടയില്‍..... കരടിയുടെ നാവു പിടിച്ചു വലിച്ചതും മറുകൈയിലെ കത്തികൊണ്ട് അതിന്റെ മുഖത്ത് ആഞ്ഞു വെട്ടിയതും കണ്ണന് ഓര്‍മ്മയുണ്ട്.&lt;br /&gt;              പിന്നിലായിരുന്ന കൂട്ടുകാര്‍ ഓടി വന്നപ്പോള്‍ മുഖത്തിന്റെ ഒരു ഭാഗം തന്നെ നഷ്ടപ്പെട്ട്  ബോധരഹിതനായിക്കിടക്കുന്ന കണ്ണനെയാണ് കണ്ടത്.&lt;br /&gt;ഒന്നര മാസത്തെ ആശുപത്രി ജീവിതം കഴിഞ്ഞെത്തിയത് ഒരു കണ്ണും മൂക്കിന്റെ ഒരു പകുതിയും നഷ്ടപ്പെട്ട വിധത്തിലാണ്. എന്നും അസുഖങ്ങള്‍... വീണ്ടും കണ്ണനൊരു മാസത്തോളം ആശുപത്രിയില്‍ കഴിഞ്ഞു.&lt;br /&gt;              കണ്ണന്റെ കഥ കേട്ട് ഞങ്ങള്‍ മരവിച്ചിരുന്നു പോയി. കണ്ണനെ കണ്ട് അല്പം ഭയത്തോടെ എന്റെ മടിയിലിരുന്ന എന്റെ മകന്‍ കണ്ണന്‍ (അന്ന് അഞ്ചോ ആറോ വയസ്സ്) ഈ കഥ മുഴുവനും കേട്ടിരുന്നത് ഞാനോര്‍ക്കുന്നു. ഞങ്ങളെ കണ്ണന്‍ അയാളുടെ വീട്ടില്‍ കൊണ്ടുപോയി. ആദിവാസികള്‍ക്കായി അധികം അകലെയല്ലാതെ പണിതിരുന്ന കോളനിയില്‍ ഭാര്യ ജമീലയും ഇളയ പെണ്‍കുഞ്ഞും ഉണ്ടായിരുന്നു.&lt;br /&gt;മൂത്ത മകന്‍ അന്ന് പത്താം ക്ലാസ് കഴിഞ്ഞിരുന്നു.ആ കുട്ടി കാട്ടിലെ പണിക്കു പോയിത്തുടങ്ങിയിരുന്നു.  ഇടയ്ക്കുള്ള രണ്ട് പെണ്മക്കള്‍ പാലക്കാട്ടെ ആദിവാസി ഹോസ്റ്റലില്‍ നിന്നാണ് വിദ്യാഭ്യാസം ചെയ്തിരുന്നത്. പണ്ട് വീരശൂര പരാക്രമിയായിരുന്ന കണ്ണന് ഒരാള്‍ കൂട്ടില്ലാതെ പുറത്തിറങ്ങാന്‍ പോലും ഭയം. ഞങ്ങള്‍ അവിടെ നിന്ന രണ്ടു ദിവസവും കണ്ണന്‍  ഞങ്ങളുടെ കൂടെ ഒത്തിരി സമയം ചെലവഴിച്ചു.&lt;br /&gt;‘സാറന്മാര്‍ പറമ്പിക്കുളത്ത് വരുമ്പോള്‍  മൃഗങ്ങളെ കണ്ടില്ലെങ്കില്‍ നിരാശ. ഒന്നിനെപ്പോലും കാണാനിടയാകരുതേ എന്നാണ് ഞങ്ങളുടെ പ്രാര്‍ത്ഥന.’ കണ്ണന്‍ പറഞ്ഞു.&lt;br /&gt;തനിയ്ക്കറിയാവുന്ന കാട്ടറിവുകള്‍ കണ്ണന്‍ ഞങ്ങള്‍ക്ക് പങ്കിട്ടപ്പോള്‍ അസുഖമെല്ലാം മറന്ന് ആ മുഖം പ്രസന്നമാകുന്നത് ഞാനിന്നും ഓര്‍ക്കുന്നു.കൊച്ചു കണ്ണന് ഭയമൊക്കെ മാറി കണ്ണനുമായി ചങ്ങാത്തമായി.&lt;br /&gt;ഇടക്കെപ്പോഴോ കണ്ണന്‍ നഷ്ട സ്വപ്നങ്ങളെക്കുറിച്ച് വാചാലനായി. “ജീവിച്ച് മതിയായി. കണ്ണും മൂക്കുമൊക്കെപ്പോയവനെ ആര്‍ക്കു വേണം? ഭാര്യയ്ക്കും മക്കള്‍ക്കും എല്ലാവര്‍ക്കും  ഭാരം.പണിയൊന്നും ചെയ്യാനാവുന്നില്ല. മടുത്തു. മലദൈവങ്ങളുടെ വിളിയും കാത്തിരിക്കുകയാണ് ഞാന്‍.”&lt;br /&gt;ഒരു വൃദ്ധന്റെ ഭാവത്തോടെ കണ്ണനിത് പറയുമ്പോള്‍ ഞങ്ങളെല്ലാവരും അയാളെ ആശ്വസിപ്പിക്കാനാവാതെ വിഷമിച്ചു.&lt;br /&gt;ആ യാത്രയില്‍ ഒരുപാടു നല്ല അനുഭവങ്ങളുമായി മകനോടൊപ്പം തിരിച്ചു പോരുമ്പോള്‍   ഒരു നൊമ്പരമായി കണ്ണനും ഞങ്ങളുടെ മനസ്സില്‍ കുടിയേറിയിരുന്നു.&lt;br /&gt;മൂന്ന് വര്‍ഷത്തിനുശേഷം ഒരു പറമ്പിക്കുളം യാത്ര കൂടി ഞങ്ങള്‍ക്ക് തരപ്പെട്ടു. കുടുംബാംഗങ്ങളെക്കൂടാതെ പത്തു പതിനഞ്ചുപേരും കൂടിയുള്ള ഒരു വലിയ സംഘമായിരുന്നു അന്ന്. ഞങ്ങള്‍ കണ്ണന്റെ കാര്യം എല്ലാവരോടും പറഞ്ഞു . ഇക്കുറി, വിച്ചു, പറമ്പിക്കുളത്തില്ലായിരുന്നു. എങ്കിലും കണ്ണന്‍ ഞങ്ങളുടെ അറിയിപ്പനുസരിച്ച് സലിം അലി മെമ്മോറിയല്‍ മ്യൂസിയത്തിനടുത്ത് വന്നു. സഹ യാത്രികര്‍ കാണാത്ത കാഴ്ചകള്‍ക്കു വേണ്ടി ഞങ്ങള്‍ മുന്നോട്ടു നീങ്ങിയപ്പോള്‍ കണ്ണനോടുള്ള അവസാനത്തെ യാത്രചോദിക്കലാവുമെന്ന് ഞാന്‍ കരുതിയില്ല.   വര്‍ഷങ്ങള്‍ ഒന്നു രണ്ടെണ്ണം കൂടി കടന്നു പോയപ്പോള്‍ വിച്ചു പറഞ്ഞാണ് അറിഞ്ഞത്, കണ്ണന്‍ യാത്രയായെന്ന്.&lt;br /&gt;                  മുഖസൌന്ദര്യത്തിനും അംഗലാവണ്യത്തിനും പണക്കൊഴുപ്പിനുമൊന്നും ഒരു പ്രസക്തിയുമില്ലാത്ത ലോകത്തേയ്ക്ക് കണ്ണന്‍ കാടിറങ്ങിയ വിവരം പിന്നീടാണ് വിച്ചുവും അറിഞ്ഞത്. പ്രാര്‍ത്ഥന പോലെ കണ്ണനെ മരണം വിളിച്ചിറക്കിക്കൊണ്ടു പോയി. ഒരു പക്ഷേ, പലര്‍ക്കും  ആശ്വാസം പകര്‍ന്ന ദേഹ വിയോഗം...&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2441151779935184049-6149604408147154374?l=marakkanavathavar.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://marakkanavathavar.blogspot.com/feeds/6149604408147154374/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2441151779935184049&amp;postID=6149604408147154374' title='17 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2441151779935184049/posts/default/6149604408147154374'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2441151779935184049/posts/default/6149604408147154374'/><link rel='alternate' type='text/html' href='http://marakkanavathavar.blogspot.com/2008/11/blog-post_04.html' title='കരടിയെപ്പേടിച്ച് കാടിറങ്ങിയ കണ്ണന്‍.'/><author><name>ലതി</name><uri>http://www.blogger.com/profile/14638848456550669417</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://2.bp.blogspot.com/-UNDlevl9JHg/TxcJ3mr6KiI/AAAAAAAAAyQ/ycbEqhhYej0/s220/untitled%2B%25281%2Bof%2B1%2529-8.JPG'/></author><thr:total>17</thr:total></entry><entry><id>tag:blogger.com,1999:blog-2441151779935184049.post-6917729983439747313</id><published>2008-10-13T09:18:00.000-07:00</published><updated>2008-10-13T10:06:28.091-07:00</updated><title type='text'>മറക്കാനാവാത്തവര്‍ .7. പ്രൊഫ. ജോണ്‍സി ജേക്കബ്</title><content type='html'>&lt;div style="text-align: justify;"&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_pmobqj8gUiw/SPN_HPhztpI/AAAAAAAAAJo/NH5SHeX3fns/s1600-h/Image%28452%29.jpg"&gt;&lt;img style="margin: 0px auto 10px; display: block; text-align: center; cursor: pointer; width: 169px; height: 127px;" src="http://1.bp.blogspot.com/_pmobqj8gUiw/SPN_HPhztpI/AAAAAAAAAJo/NH5SHeX3fns/s400/Image%28452%29.jpg" alt="" id="BLOGGER_PHOTO_ID_5256684952475645586" border="0" /&gt;&lt;/a&gt;&lt;span style="color: rgb(255, 0, 0);"&gt;                                              ഒരു പഴയ ചിത്രം . (എന്റെ ആല്‍ബത്തില്‍ നിന്നും)&lt;/span&gt;&lt;br /&gt;&lt;span style="display: block;" id="formatbar_Buttons"&gt;&lt;span class="" style="display: block;" id="formatbar_JustifyFull" title="Justify Full" onmouseover="ButtonHoverOn(this);" onmouseout="ButtonHoverOff(this);" onmouseup="" onmousedown="CheckFormatting(event);FormatbarButton('richeditorframe', this, 13);ButtonMouseDown(this);"&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;div style="text-align: justify;"&gt; &lt;span style="font-size:180%;"&gt;&lt;span style="font-weight: bold;"&gt;കാ&lt;/span&gt;&lt;/span&gt;വി മുക്കിയ പരുക്കന്‍ ഖദറണിഞ്ഞ ഒരു കോളജ് പ്രൊഫസര്‍.&lt;br /&gt;പ്രകൃതി സംരക്ഷണത്തിനു വേണ്ടി ഒത്തിരി പോരാടി,&lt;br /&gt;മണ്ണിനെയും മരങ്ങളെയും മലകളെയും മനുഷ്യരെയും സ്നേഹിച്ച് സ്നേഹിച്ച്,&lt;br /&gt;ഇതാ യാത്രയായി.&lt;br /&gt;വ്യത്യസ്തനായ ഒരാള്‍ കൂടി വിടപറഞ്ഞു.&lt;br /&gt;പ്രോഫ. ജോണ്‍ സി ജേക്കബ്.&lt;br /&gt;ഇന്നലത്തെ പത്രങ്ങളിലൂടെയേ അറിയാന്‍ കഴിഞ്ഞുള്ളൂ.സംസ്കാരവും കഴിഞ്ഞു.&lt;br /&gt;ഗുരു നിത്യ ചൈതന്യ യതിയുടെ ഊട്ടിയിലെ ആശ്രമത്തില്‍ വച്ച് 1988ലാണ് അദ്ദേഹത്തെ&lt;br /&gt;പരിചയപ്പെട്ടത്.&lt;br /&gt;പ്രകൃതിയെ നോവിക്കുന്ന ഒരു പ്രവൃത്തിക്കും കൂട്ടു നില്‍ക്കാത്ത ഒരാള്‍.&lt;br /&gt;അത്തരം പോരാട്ടങ്ങളില്‍ ഒരിക്കലും അദ്ദേഹത്തിന് വിട്ടു വീഴ്ച്കയില്ലായിരുന്നു.&lt;br /&gt;ലാളിത്യത്തിന്റെ സഹചാരിയായിരുന്നു, പയ്യന്നൂര്‍ കോളജിലെ ജന്തുശാസ്ത്ര വിഭാഗം തലവനായിരുന്ന പ്രൊ.ജോണ്‍സി.&lt;br /&gt;ആശയങ്ങള്‍ പങ്കിടാന്‍ സ്വന്തം പ്രസിദ്ധീകരണങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു.&lt;br /&gt;പേപ്പറിന്റെ നിലവാരം മെച്ചമായിരുന്നില്ലെങ്കിലും,&lt;br /&gt;അതിലെ&lt;br /&gt;ആശയങ്ങള്‍ക്ക് നല്ല നിലവാരമായിരുന്നു.&lt;br /&gt;മൈന, സൂചിമുഖി, ആന്‍ ഖ്,പ്രസാദം എന്നിവ.&lt;br /&gt;ഞാന്‍ പരിചയപ്പെട്ട കാലത്ത്  ‘ആന്‍ ഖ്’പ്രചാരത്തിലുണ്ടായിരുന്നു.&lt;br /&gt;വളരെക്കാലം ജോണ്‍സിയങ്കിള്‍ എനിക്ക് ആന്‍ ഖ് കൃത്യമായി അയച്ചു തന്നിരുന്നു.&lt;br /&gt;തൊണ്ണൂറ്റിയഞ്ചില്‍ എറണാകുളത്തു നിന്നും കോട്ടയത്തേക്ക് യാത്ര ചെയ്യുമ്പോള്‍ ബസ്സില്‍ വച്ച് യാദൃശ്ചികമായി  അദ്ദേഹത്തെ കണ്ടു.&lt;br /&gt;അന്നും പരിസ്തിതി സംരക്ഷണത്തെക്കുറിച്ച് അദ്ദേഹം വാചാലനായതോര്‍ക്കുന്നു.&lt;br /&gt;ഞാന്‍ ഗുരു നിത്യയുടെ ആശ്രമത്തിലുള്ളപ്പോള്‍ അദ്ദേഹത്തിന്റെ പുത്രി(വളര്‍ത്തുമകള്‍) മേബിള്‍,&lt;br /&gt;ഏതാനും ദിവസം അവിടെ വന്നു താമസിച്ചിരുന്നു. എല്ലാവരോടും പെട്ടെന്നടുക്കുന്ന അവള്‍ ഒരു പൂമ്പാറ്റയെപ്പോലെ ഒരാഴ്ച അവിടെ പാറി നടന്നത് ഞാന്‍ മറന്നിട്ടില്ല. അവള്‍ക്ക് എന്നോടും നല്ല സ്നേഹമായിരുന്നു.&lt;br /&gt;മേബിള്‍(മീര) വിവാഹിതയായി എന്ന് അദ്ദേഹം പിന്നീട് കണ്ടപ്പോള്‍ പറഞ്ഞു.&lt;br /&gt;ഇപ്പോള്‍ എവിടെയാണോ ആവോ.&lt;br /&gt;ഫേണ്‍ഹില്‍ ഗുരുകുലത്തിലെ ചില സായന്തനങ്ങളില്‍ ഗുരുവും&lt;br /&gt;ജോണ്‍സിയങ്കിളും പ്രകൃതിഭംഗി നുകര്‍ന്ന്, വിദ്യാര്‍ഥികളായ ഞങ്ങളോട് പ്രകൃതി സ്നേഹ സംവാദം നടത്തി, മെല്ലെ മെല്ലെ നടന്നു നീങ്ങിയിരുന്നതും ഓര്‍മ്മ വരുന്നു.&lt;br /&gt;സൈലന്റ് വാലിയെ രക്ഷിക്കാന്‍ മുന്നിരയിലുണ്ടായിരുന്ന പ്രൊ. ജോണ്‍സി നേച്ചര്‍ ക്ലബ്ബുകള്‍ക്ക് തുടക്കം കുറിച്ചു. അവയുടെ നേതൃത്വത്തില്‍ നിരവധി പ്രകൃതി സഹവാസങ്ങള്‍ നടന്നിട്ടുണ്ട്.&lt;br /&gt;നിരവധി പുരസ്കാരങ്ങളും ഈ പ്രകൃതിസ്നേഹിക്കു ലഭിച്ചു.സംസ്ഥാന സര്‍ക്കാരിന്റെ പ്രഥമ ‘വനമിത്ര’ പുരസ്കാര ജേതാവ് (2005) പ്രൊഫ. ജോണ്‍സിയാണ്.&lt;br /&gt;ഉറങ്ങുന്ന താഴ്വരകള്‍,പ്രകൃതി നിരീക്ഷണവും വ്യാഖ്യാനവും എന്നീ പുസ്തകങ്ങള്‍ രചിച്ചു.&lt;br /&gt;പത്തു പന്ത്രണ്ട് വര്‍ഷമായി എനിക്ക് അദ്ദേഹവുമായി ആശയവിനിമയമേ ഇല്ലാതായി.&lt;br /&gt;പണ്ടൊക്കെ വല്ലപ്പോഴും  കത്തുകള്‍ അയച്ചിരുന്നു.&lt;br /&gt;പ്രൊ.ജോണ്‍സി, എടാട്ട് പി. ഒ എന്ന വിലാസത്തില്‍.&lt;br /&gt;ഇപ്പോള്‍ ഒരു കുറ്റബോധം. പരിസ്ഥിതിയുടെ ആ വലിയ ആചാര്യനെക്കുറിച്ച് അന്വേഷിക്കാനോ അദ്ദേഹത്തെ സന്ദര്‍ശിക്കാനോ തിരക്കിനിടയില്‍(ഒരു ബുദ്ധിമുട്ടുമില്ലാത്ത കാര്യമായിരുന്നിട്ടും) ഞാന്‍ മിനക്കെട്ടില്ലല്ലോ എന്നോര്‍ക്കുമ്പോള്‍. പല തവണ കണ്ണൂര്‍ക്ക് പോയി.&lt;br /&gt;പയ്യന്നൂര്‍ക്കാരെ കാണുമ്പോള്‍ പ്രൊ. ജോണ്‍സിയെക്കുറിച്ചു ചോദിക്കും.&lt;br /&gt;അതിനപ്പുറം ഒന്നുമുണ്ടായില്ല.&lt;br /&gt;അടുത്ത കണ്ണൂര്‍ യാത്രയില്‍ ഏടാട്ട് പോകണം എന്നു വിചാരിക്കുന്നു.&lt;br /&gt;പ്രോഫ. ജോണ്‍സിയുടെ ഓര്‍മ്മയ്ക്കു മുന്‍പില്‍ ഒരുപിടി സ്നേഹമലരുകളര്‍പ്പിക്കുന്നു.&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2441151779935184049-6917729983439747313?l=marakkanavathavar.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://marakkanavathavar.blogspot.com/feeds/6917729983439747313/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2441151779935184049&amp;postID=6917729983439747313' title='29 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2441151779935184049/posts/default/6917729983439747313'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2441151779935184049/posts/default/6917729983439747313'/><link rel='alternate' type='text/html' href='http://marakkanavathavar.blogspot.com/2008/10/7.html' title='മറക്കാനാവാത്തവര്‍ .7. പ്രൊഫ. ജോണ്‍സി ജേക്കബ്'/><author><name>ലതി</name><uri>http://www.blogger.com/profile/14638848456550669417</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://2.bp.blogspot.com/-UNDlevl9JHg/TxcJ3mr6KiI/AAAAAAAAAyQ/ycbEqhhYej0/s220/untitled%2B%25281%2Bof%2B1%2529-8.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_pmobqj8gUiw/SPN_HPhztpI/AAAAAAAAAJo/NH5SHeX3fns/s72-c/Image%28452%29.jpg' height='72' width='72'/><thr:total>29</thr:total></entry><entry><id>tag:blogger.com,1999:blog-2441151779935184049.post-6077794596285112098</id><published>2008-09-13T10:33:00.000-07:00</published><updated>2008-09-13T12:27:30.324-07:00</updated><title type='text'>റമ്പാച്ചന്‍ :   മറക്കാനാവാത്തവര്‍-6</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_pmobqj8gUiw/SMwUC6pEs-I/AAAAAAAAAFA/w4WSFLnlWeM/s1600-h/4444444444444.jpeg"&gt;&lt;img style="margin: 0pt 10px 10px 0pt; float: left; cursor: pointer; width: 129px; height: 152px;" src="http://2.bp.blogspot.com/_pmobqj8gUiw/SMwUC6pEs-I/AAAAAAAAAFA/w4WSFLnlWeM/s400/4444444444444.jpeg" alt="" id="BLOGGER_PHOTO_ID_5245589706313610210" border="0" /&gt;&lt;/a&gt;&lt;br /&gt;           എണ്‍പതുകളുടെ അവസാനം, ഞാന്‍ മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമായിരുന്നു.&lt;br /&gt;പല ഷാപ്പു സമരങ്ങളിലും സന്ദര്‍ശകയായി. അന്നൊക്കെ സമരം നയിച്ചിരുന്നത് അധികവും സ്ത്രീകളായിരുന്നു. പാമ്പാടിയിലെ പി.സി.യോഹന്നാന്‍ റമ്പാനെ ഞാനാദ്യമായിക്കാണുന്നത് , അത്തരം  ഒരു സമരപ്പന്തലിലാണ്.&lt;br /&gt;കറുത്ത ളോഹയും, കറുത്ത തലമുണ്ടുമിട്ട ആ താടിക്കാരന്‍ പാതിരിയോട് എനിക്ക് വലിയ ബഹുമാനം തോന്നി. സമരപ്പന്തലില്‍ മുദ്രാവാക്യം വിളിക്കുന്ന അമ്മമാരേയും കുഞ്ഞുങ്ങളേയും ആശ്വസിപ്പിക്കുവാന്‍ പര്യാപ്തമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.പിന്നീട് 93-ല്‍ ഞാനുള്‍പ്പെടെ ഏറ്റെടുത്ത ഒരു സമരത്തില്‍ നിത്യ സന്ദര്‍ശ്കകനായി റമ്പാച്ചന്‍. പരിചയപ്പെടുന്നവര്‍ക്ക് മറക്കാനാവാത്ത വ്യക്തിത്വം.&lt;br /&gt;ഹൃദ്യമായ പെരുമാറ്റം. സമൂഹ്യ പ്രവര്‍ത്തകനും വിദ്യാഭ്യാസ പ്രവര്‍ത്തകനും ആദ്ധ്യാത്മികാ‍ചാര്യനുമൊക്കെയായിരുന്ന റമ്പാച്ചന്‍ ഏറ്റവും വലിയ ജീവകാരുണ്യ പ്രവര്‍ത്തകനുമായിരുന്നു.&lt;br /&gt;       കോട്ടയം പട്ടണത്തില്‍ നിന്നും കെ.കെ.റോഡിലൂടെ പതിനാറ് കിലോമിറ്റര്‍ യാത്ര ചെയ്താല്‍ പാമ്പാടിയിലെത്താം. കുറച്ചുകൂടി മുന്നോട്ടുപോയാല്‍ ആലാമ്പള്ളി. വലത്തോട്ട്, കറുകച്ചാല്‍ റൂട്ടില്‍ കുറച്ചുപോയി വീണ്ടും വലത്തോട്ട് മൂന്നു കിലൊമീറ്റര്‍ പിന്നിട്ടാല്‍ മനോഹരമായ ഒരു കുന്നു കാണാം. പൊത്തന്‍പുറം കുന്ന്.പ്രഖ്യാപനം നടന്നിട്ടില്ലെങ്കിലും ജനങ്ങളുടെ ഹൃദയത്തിലെ വിശുദ്ധനായ പരിശുദ്ധ പാമ്പാടിത്തിരുമേനിയുടെ സാന്നിദ്ധ്യം കൊണ്ട് ധന്യമായ  ,പ്രകൃതി രമണീയമായ പ്രദേശം. തന്റെ പതിനാലാമത്തെ വയസ്സില്‍ പാമ്പാടിത്തിരുമേനിയുടെ മുഖ്യ ശിഷ്യനാവാന്‍ യോഗം ലഭിച്ച വ്യക്തിയാണ് റമ്പാച്ചന്‍. പാമ്പാടിത്തിരുമേനി അവസാനമായി വൈദിക പട്ടം നല്‍കിയതും റമ്പാച്ചനാണത്രേ. പതിറ്റാണ്ടുകളോളം ഗുരുവിന്റെ വാത്സല്യമേറ്റു വാങ്ങിയ റമ്പാച്ചന്‍ അവസാനകാലത്ത് തിരുമേനിയെ രാവും പകലും പരിചരിച്ചു. പമ്പാടിത്തിരുമേനിയുടെ അന്ത്യം വരെ ആ പരിചരണം തുടര്‍ന്നു.&lt;br /&gt;         ഗുരുവിന്റെ സ്വപ്ന സാക്ഷാത്കാരത്തിനു വേണ്ടിയാണ് യോഹന്നാന്‍ എന്ന വൈദികന്‍ പിന്നെ ജീവിച്ചത്. പമ്പാടിത്തിരുമേനിയുടെ  മരണത്തിന്റെ മുപ്പതാം നാള്‍ അഭയഭവന്‍ എന്ന അനാഥാലയം രൂപംകൊണ്ടു. ഇന്നവിടെ 65 അന്തേവാസികളുണ്ട്.ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള നെല്‍പ്പാടങ്ങള്‍ സന്ദര്‍ശിച്ച്, ദാനമായി ലഭിക്കുന്ന നെല്ല് തലച്ചുമടേ കൊണ്ടുവന്നാണ് ഈ വൈദികന്‍ അന്നൊക്കെ അന്തേവാസികളെ പോറ്റിയത്. കുട്ടികള്‍ക്കു വേണ്ടി ആശാഭവന്‍ പിന്നീട് രൂപംകൊണ്ടു.&lt;br /&gt;    ഐ.ടി.സി, പാമ്പാടി കെ.ജി.കോളജ്, ബി.എം.എം.സ്കൂള്‍ എന്നിവയും റമ്പാച്ചന്‍ തുടങ്ങിയ വിദ്യാഭ്യാസ സംരംഭങ്ങളാണ്. ഏറ്റവും ഒടുവില്‍, എച്ച്.ഐ.വി ബാധിതരായ കുട്ടികള്‍ക്കും അമ്മമാര്‍ക്കുമായി ആശാകിരണ്‍.&lt;br /&gt;     കേരളത്തിലെ അനാഥാലയങ്ങളുടെ ഏകോപനസമിതിയായ ഓള്‍ കേരളാ ഓര്‍ഫനേജ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ്  റമ്പാച്ചനാണ്. ഇതൊന്നും അദ്ദേഹം ഭൂഷണമാക്കുന്നില്ല, എന്നു മാത്രമല്ല, അവകാശ സമരങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കും താനും.&lt;br /&gt;        ആദ്ധ്യാത്മിക സ്ഥാനമാനങ്ങള്‍ക്കു പോലും വടംവലി നടക്കുന്ന ഈ മണ്ണില്‍ , മെത്രാന്‍ പദവിയോ മറ്റ് ആദ്ധ്യാത്മിക സ്ഥാനമാനങ്ങളോ സ്വപ്നത്തില്‍ പോലും ഇദ്ദേഹം ആഗ്രഹിച്ചിട്ടില്ല എന്നതാണ് സത്യം. നേരം വെളുത്താലുടനേ, പൊത്തന്‍ പുറത്തെ സ്ഥാപനങ്ങളിലെ അന്തേവാസികളെ ആശ്വസിപ്പിക്കുക, അവര്‍ക്ക് പ്രതീക്ഷ നല്‍കുക തുടങ്ങിയ കാര്യങ്ങളില്‍ വ്യാപൃതനാണ് റമ്പാച്ചന്‍.&lt;br /&gt;സഹായം തേടി വരുന്നവരെ ഒരിക്കല്‍ പോലും വെറുംകയ്യോടെ മടക്കാത്ത ദാനശീലനായിരുന്നു റമ്പാച്ചന്‍. ഒരു പൊതുവേദിയില്‍, ഒരു വിധവയുടെ ദയനീയസ്ഥിതിയെക്കുറിച്ച് ഞാന്‍ സൂചിപ്പിച്ചതിന്റെ പിറ്റേന്ന്, എന്നെക്കൂടി കൂട്ടി, ആ വിധവയ്ക്ക് സഹായം എത്തിക്കാന്‍ റമ്പാച്ചന്‍ തുനിഞ്ഞപ്പോള്‍ വിധവയോടൊപ്പം എന്റെ മനസ്സും കൃതാര്‍ത്ഥമായി. ഇങ്ങനെ എത്രയെത്ര പാവങ്ങളെ സഹായിക്കന്‍ അദ്ദേഹത്തിനു കഴിഞ്ഞു! ഉള്ളവനോടു വാങ്ങി, കിട്ടിയതിനു രസീതും, കൊടുത്തതിനു കണക്കും വച്ച്,&lt;br /&gt;നൂറ് ശതമാനം സത്യസന്ധത തെളിയിച്ച് നീങ്ങിയ മഹാന്‍. അഭിനവ സന്യാസി സമൂഹത്തിലെ വേറിട്ട വ്യക്തിത്വം, അതായിരുന്നു റമ്പാച്ചന്‍.&lt;br /&gt;     സന്യാസിമാരും വൈദികരും സുഖലോലുപരെന്നു പറയുന്നതിന്നപവാദമായിരുന്നു, യോഹന്നാന്‍ റമ്പാന്‍. ദയറാപ്പള്ളിയോടനുബന്ധിച്ചുള്ള കൊച്ചു വീട്ടിലെ ഏറ്റവും ചെറിയ മുറികളിലൊന്നില്‍ ഏറ്റം ദരിദ്രനായാണ് റമ്പാച്ചന്‍ ജീവിച്ചത്. പള്ളി, പൊതുജന സേവനം, സഭാപ്രവര്‍ത്തനം, വിദ്യാലയ നടത്തിപ്പ്, രോഗീ സന്ദര്‍ശനം തുടങ്ങിയ ജോലികളില്‍ കര്‍മ്മനിരതനായിരുന്ന ആ വൈദികന്‍ രാവേറെച്ചെല്ലും വരെ ഉറക്കമിളച്ചും വെളുപ്പിനെ നാലിനെഴുന്നേറ്റും പുതിയ വൈദിക തലമുറക്കു  മാതൃകയായി. തിരുവോണനാളിലും ആ പതിവ് ആവര്‍ത്തിച്ചു. അവിട്ടത്തിലെ പ്രഭാതം അദ്ദേഹത്തെ ഉണര്‍ത്താന്‍ അനുവദിച്ചില്ലെന്നു മാത്രം.&lt;br /&gt;          എല്ലാറ്റിന്റെയും വിപണനം പോലെ ഭക്തിയെയും വിപണിയിലെത്തിക്കാന്‍ മടിയില്ലാത്ത ഈ കൊച്ചു കേരളത്തില്‍ നിസ്വാര്‍ത്ഥ സേവനം നടത്തിയ റമ്പാച്ചനെ നമ്മുടെ ആളുകള്‍ വേണ്ടവിധത്തില്‍ അറിയാതെ പോയതും അദ്ദേഹത്തിന്റെ നന്മകൊണ്ട് തന്നെ.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2441151779935184049-6077794596285112098?l=marakkanavathavar.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://marakkanavathavar.blogspot.com/feeds/6077794596285112098/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2441151779935184049&amp;postID=6077794596285112098' title='14 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2441151779935184049/posts/default/6077794596285112098'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2441151779935184049/posts/default/6077794596285112098'/><link rel='alternate' type='text/html' href='http://marakkanavathavar.blogspot.com/2008/09/6.html' title='റമ്പാച്ചന്‍ :   മറക്കാനാവാത്തവര്‍-6'/><author><name>ലതി</name><uri>http://www.blogger.com/profile/14638848456550669417</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://2.bp.blogspot.com/-UNDlevl9JHg/TxcJ3mr6KiI/AAAAAAAAAyQ/ycbEqhhYej0/s220/untitled%2B%25281%2Bof%2B1%2529-8.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_pmobqj8gUiw/SMwUC6pEs-I/AAAAAAAAAFA/w4WSFLnlWeM/s72-c/4444444444444.jpeg' height='72' width='72'/><thr:total>14</thr:total></entry><entry><id>tag:blogger.com,1999:blog-2441151779935184049.post-515174199344765972</id><published>2008-09-08T07:11:00.000-07:00</published><updated>2008-09-08T07:15:28.887-07:00</updated><title type='text'>അസോള അഥവാ ഡോ.കമലാസനന്‍ പിള്ള.മറക്കാനാവാത്തവര്‍.5</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_pmobqj8gUiw/SMUy4wEAi8I/AAAAAAAAAE4/13mqLVFqn1U/s1600-h/azolla.jpeg"&gt;&lt;img style="margin: 0pt 10px 10px 0pt; float: left; cursor: pointer; width: 226px; height: 168px;" src="http://3.bp.blogspot.com/_pmobqj8gUiw/SMUy4wEAi8I/AAAAAAAAAE4/13mqLVFqn1U/s400/azolla.jpeg" alt="" id="BLOGGER_PHOTO_ID_5243653291698588610" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഡോ. കമലാസനന്‍ പിള്ളയെ ഞാന്‍ പരിചയപ്പെട്ടത്, രണ്ട് മാസം മുമ്പ് വയനാട്ടില്‍ നടന്ന ഒരു ജൈവകൃഷി ക്യാമ്പില്‍ വച്ചാണ്. ‘അസോള-ജൈവകൃഷിക്കൊരു മാതൃക’ എന്ന വിഷയം കൈകാര്യം ചെയ്യാനെത്തിയതാണദ്ദേഹം. വിരസമായേക്കാവുന്ന ഒരു വിഷയം. ഇരുന്നൂറ് പ്രതിനിധികളെ വിസ്മയിപ്പിച്ചുകൊണ്ട് ഡോ. കമലാസനന്‍ പിള്ള താരമായി. അദ്ദേഹത്തിന് വിഷയത്തോടുള്ള താല്പര്യം പലരിലും അസൂയയുളവാക്കുവാനുതകും വിധമായിരുന്നു.. ഈ ഭൂമി മലയാളത്തില്‍ ഇങ്ങനെയും മനുഷ്യരുണ്ടോ? ഞാന്‍ അത്ഭുതപ്പെട്ടു.&lt;br /&gt;രാസവളങ്ങളുടേയും കീടനാശിനികളുടേയും ഉപയോഗം മനുഷ്യര്‍ക്കുണ്ടാക്കുന്ന ദുര്യോഗങ്ങളെക്കുറിച്ചു സൂചിപ്പിച്ച ശേഷം ‘അസോള’യെക്കുറിച്ചായി സംസാരം. അസോള പശുവിനു തീറ്റിയായിക്കൊടുക്കുന്ന ഒരുതരം പായലാണെന്നായിരുന്നു എന്റെ വിചാരം. അത് വെള്ളത്തിലല്ലേ കാണുന്നത്. ബിരുദത്തിന് സസ്യശാസ്ത്രം എടുത്തെന്നു പറഞ്ഞിട്ടെന്താ? അസോളയെക്കുറിച്ച് വലിയ അറിവൊന്നും ഇല്ലല്ലോ . എന്റെ ചിന്ത കാടു കയറാന്‍ തുടങ്ങുമ്പോള്‍ ഡോ. കമലാസനന്‍ പിള്ള കൂടുതല്‍ വാചാലനായി.&lt;br /&gt;അസോള കാഴ്ചക്കു പായല്‍ പോലിരിക്കുമെങ്കിലും ഇതൊരുതരം പന്നല്‍ച്ചെടി(Fern) ആണ്. ഈ വാക്ക്&lt;br /&gt;ഗ്രീക്ക് ഭാഷയിലെ അസോ(Aso), ഒളിയ (Ollya) എന്നീ വാക്കുകള്‍ ചേര്‍ന്നാണത്രേ ഉണ്ടായത്. അര്‍ഥം യഥാക്രമം ഉണക്കുക, നശിക്കുക. അസോള എന്നാല്‍ ഉണങ്ങുമ്പോള്‍ നശിച്ചു പോകുന്നതെന്നര്‍ത്ഥം. 1783ല്‍ ജെ. ബി ലാമാര്‍ക്ക് ഈ ചെടിക്ക് അസോള എന്നു പേരിട്ടു. ഒരു ജൈവ വളമെന്ന നിലയില്‍ അസോളച്ചെടി വളര്‍ത്താന്‍ തുടങ്ങിയത് വിയറ്റ്നാംകാരാണ്.1957ല്‍ ലവാന്‍ എന്ന ഗ്രാമത്തില്‍. ഡോ.കമലാസനന്‍പിള്ള അസോളയെക്കുറിച്ച് ഇടതടവില്ലാതെ പറഞ്ഞുകൊണ്ടേയീരിക്കുന്നു. അസോളയുടെ നിറം, അസോളയുടെ മണം, അതിന്റെ ഗുണഗണങ്ങള്‍, എല്ലാമെല്ലാം.&lt;br /&gt;ആടുമാടുകള്‍ക്കു മാത്രമല്ല കോഴിക്കും താറാവിനുമൊക്കെ ഇതു അത്യുത്തമമായ തീറ്റിയാണത്രേ. അസോള കൊടുത്താല്‍ പാലും മുട്ടയുമൊക്കെ കാണക്കാണെ വര്‍ദ്ധിക്കുമത്രെ. അസോളയുടെ രുചി പശുക്കള്‍ക്ക് ഏറെ പ്രിയമാണ്. ‘ശ്ശോ, ഒരു പശുവായി ജനിച്ചില്ലല്ലോ.’ എന്നു നിരാശപ്പെടുത്തുന്ന പോലെ , കൊതിപ്പിക്കുന്ന വിവരണം. പക്ഷേ, അങ്ങനെ ആരെങ്കിലും ചിന്തിച്ചെങ്കില്‍ അവര്‍ക്കെല്ലാം പ്രതീക്ഷക്ക് വക നല്‍കിക്കൊണ്ട്, അദ്ദേഹം പിന്നീടെപ്പോഴോ പറഞ്ഞു. ‘ അസോള നന്നായി കഴുകിയാല്‍ നമുക്കും തിന്നാം, പച്ചക്കും, വേവിച്ചും ഒക്കെയാവാം. എനിക്കതങ്ങ് ‘ക്ഷ’പിടിച്ചു.&lt;br /&gt;&lt;br /&gt;ജൈവ കൃഷിക്കാര്‍ക്ക് പ്രതീക്ഷയായ ഒരു സസ്യം നമ്മുടെ നാട്ടില്‍ വികസിപ്പിച്ചെടുത്തതില്‍&lt;br /&gt;ഡോ. കമലാസനന്‍ പിള്ളയ്ക്കുള്ള പങ്ക് നിസ്തുലമാണ്. മണ്ണിര കമ്പോസ്റ്റ് നിര്‍മ്മാണത്തിനും ബയോഗാസ് ഉല്പാദനത്തിനും എന്നു വേണ്ട, എല്ലാറ്റിനും അസോളയ്ക്ക് തനതായ പങ്കുണ്ടത്രേ. അസോളക്ക് നമ്മുടെ നാട്ടില്‍ കൂടുതല്‍ പ്രചാരം നല്‍കിയതും പിള്ളതന്നെ.&lt;br /&gt;&lt;br /&gt;കമലാസനന്‍ പിള്ള ഇന്നും ഇന്നലെയും തുടങ്ങിയതല്ല , അസോളയുമായുള്ള ചങ്ങാത്തം. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ മുതല്‍ നടത്തിയ ഗവേഷണങ്ങളുടെ ഫലമാണിത്. ‍ ജലാശയങ്ങളില്‍ പണ്ട് ധാരാളമായി കണ്ടിരുന്ന അസോള കാലഹരണപ്പെട്ടു പോവാതിരിക്കനുള്ള ശ്രമങ്ങളായിരുന്നു പിന്നീടങ്ങോട്ട്.അസോള എവിടെക്കണ്ടാലും ശേഖരിച്ച്, വളര്‍ത്താനും അങ്ങനെ ചെയ്യാന്‍ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനും അദ്ദേഹം മടിച്ചില്ല.&lt;br /&gt;&lt;br /&gt;&lt;br /&gt;സസ്യ ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും പിന്നീട് ഗവേഷണങ്ങളുമൊക്കെ&lt;br /&gt;നടത്തിയെങ്കിലും ഇടയ്ക്ക്, ജീവിതത്തിന്റെ രണ്ടട്ടവും കൂട്ടിമുട്ടിക്കാന്‍ മദ്രാസ് ഫെര്‍ട്ടലൈസേര്‍സിലെ ജോലി ,പി.എച്ച്.ഡി.യ്ക്കു ശേഷം കേരളാ യൂണിവേഴ്സിറ്റിയിലെ ഫാം ഇന്‍ ചാര്‍ജ്- ഉദ്യോഗം എല്ലാം പരീക്ഷിച്ചു. എന്നാലും, കമലാസനന്‍ പിള്ളയുടെ ചിന്ത എന്നും അസോളയെക്കുറിച്ചായിരുന്നു.&lt;br /&gt;വീട്ടില്‍ പണ്ട് പിതാവ് വളര്‍ത്തിയിരുന്ന പശുവിന് അസോള, തീറ്റിയായി നല്‍കിയതും പാലിന്റെ അളവ്&lt;br /&gt;കാലവിളംബമെന്യേ വര്‍ദ്ധിച്ചതുമൊക്കെ പിന്നീട് സ്വകാര്യ സംഭാഷണത്തില്‍ ഡോ.പിള്ള പറഞ്ഞു.&lt;br /&gt;ഇന്ന് ജൈവ കര്‍ഷകര്‍ക്കും ക്ഷീര കര്‍ഷകര്‍ക്കും അസോള അന്യമല്ല. ഈ പരിചയപ്പെടുത്തലിനും പിള്ള സ്പര്‍ശമുണ്ട്. നമ്മുടെ ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിലൂടെയും ആനുകാലിക പ്രസിദ്ധീകരണങ്ങളിലൂടെയും മലയാളികള്‍ക്ക് അസോള പരിചയപ്പെടുത്താന്‍ ഡോ.പിള്ള നന്നായി പരിശ്രമിച്ചു.&lt;br /&gt;&lt;br /&gt;അസോളയുടെ സന്തത സഹചാരിയായ ഡോ. പിള്ള , കന്യാകുമാരിയിലെ വിവേകാനന്ദ കേന്ദ്രത്തോടനുബന്ധിച്ചു പ്രവര്‍ത്തിക്കുന്ന നാര്‍ഡപ്പ് (NARDEP) ടെക്നോളജി റിസോര്‍സ് സെന്ററിലാണ് ഏഴു വര്‍ഷമായി പ്രവര്‍ത്തിക്കുന്നത്. ഇവിടെയാണ് ഗവേഷണത്തിലൂടെ അസോള ഒരു കാലിത്തീറ്റയെന്ന നിലയില്‍ ആദ്യമായി വികസിപ്പിച്ചെടുത്തത്.&lt;br /&gt;പിറ്റേന്നു കാലത്ത് അസോള വളര്‍ത്തുന്ന വിധം അദ്ദേഹം ക്യാമ്പംഗങ്ങളെ കാട്ടിക്കൊടുത്തു. കുഴി കുത്തി, അതിനു മുകളില്‍ സില്പാളിന്‍ ഷീറ്റ് വിരിച്ച് അതില്‍ അസോളക്കൃഷിക്കു വേണ്ട ബെഡ്ഡ് തയ്യാറാക്കാനും അതില്‍ അസോളയിടാനും അതാ ഡോ പിള്ള തന്നെ മുന്നില്‍. ഒടുവില്‍, ‘ഇനി ഏഴു ദിവസം കഴിഞ്ഞാല്‍ ഇതില്‍ നിന്നും അസോള വാരിയെടുക്കാം’ എന്നു പറഞ്ഞ് മണ്ണും ചാണകവും പുരണ്ട കൈകള്‍ കഴുകുമ്പോള്‍ ഡോ. പിള്ളയുടെ മുഖത്ത് സംതൃപ്തി. ആ ചിരി കണ്ടു നിന്നവരിലേക്കും പകര്‍ന്നു.&lt;br /&gt;ചെയ്യുന്ന ജോലിയോടും, പറയുന്ന കാര്യങ്ങളോടും ഇത്രയേറെ ആത്മാര്‍ത്ഥതയുള്ള ഒരാള്‍.. എനിക്കു മാത്രമല്ല ആക്യാമ്പിലെ ബഹു ഭൂരിപക്ഷം പേര്‍ക്കും കമലാസനന്‍ പിള്ളയെക്കുറിച്ച് അങ്ങനെ തന്നെ&lt;br /&gt;തോന്നി.&lt;br /&gt;ഇന്റെര്‍നെറ്റില്‍ ഡോ.കമലാസനന്‍പിള്ളയുടെ പ്രബന്ധങ്ങള്‍ കണ്ട് വിദേശ രാജ്യങ്ങളില്‍ നിന്നും ക്ഷണം വന്നിട്ടുണ്ടെങ്കിലും അതൊന്നും സ്വീകരിക്കാനുള്ള മനസികാവസ്ഥയിലല്ലത്രേ അദ്ദേഹം. കന്യാകുമാരിയിലെ കര്‍ഷകര്‍, കേരളത്തിലെ ഗ്രാമ ഗ്രാമാന്തരങ്ങളിലെ ജൈവ കര്‍ഷകരും ക്ഷീര കര്‍ഷകരും അസോളയുടെ കാര്യത്തില്‍ സ്വയം പര്യാപ്തത നേടട്ടെ. കമലാസനന്‍ പിള്ള ആശിക്കുന്നു.&lt;br /&gt;ക്ഷീര വികസന വകുപ്പും നാര്‍ഡപ്പും സഹകരിച്ചുള്ള ഒരു പദ്ധതി ഇപ്പോള്‍ കേരളമൊട്ടാകെ നടന്നുവരുന്നു. കേരളത്തില്‍ ഇപ്പോള്‍ അന്‍പതിനായിരത്തോളം അസോള കര്‍ഷകരുണ്ടത്രേ. പിള്ളയ്ക്കു വരുന്ന കത്തുകളും, ഇ-മെയിലുലളും ഫോണുമൊക്കെ നാനാതുറയിലുമുള്ള കര്‍ഷകരുടേതും ഗവേഷണ വിദ്യാര്‍ത്ഥികളുടേതുമാണ്.സസ്യശാസ്ത്രത്തില്‍ ഗ്ഗവേഷണം നടത്തുന്നവര്‍ക്ക് ഒരത്താണിയാണിദ്ദേഹം. കുട്ടികള്‍ ഈ അദ്ധ്യാപകനെ അസോള സാറെന്നു വിളിക്കാറുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സൌഭാഗ്യം ഈ അപര നാമമാണെന്ന് പിള്ള പറയുന്നു.അസോളയുടെ കാര്യം പറയുമ്പോള്‍ പിള്ള പൂര്‍വാധികം വിനീതനാവുന്നു.&lt;br /&gt;“അസോളയില്ലായിരുന്നെങ്കില്‍, ഞാന്‍ ഇന്നത്തെ ഞാനാവുമായിരുന്നില്ല, അസോളയാണെനിക്കെല്ലാം”&lt;br /&gt;ഭാര്യ വസന്തകുമാരി,വിദ്യാര്‍ത്ഥികളായ മക്കള്‍ ശിവകുമാര്‍,ലക്ഷ്മി,എന്നിവര്‍ക്കൊപ്പം അസോളയെയും മനസ്സില്‍ തൊട്ട് സ്നേഹിക്കാന്‍ കമലാസനന്‍ പിള്ളയ്ക്കു കഴിയുന്നു. താനെഴുതിയ പുസ്തകത്തിന് പിള്ള പേരു കൊടുത്തിരിക്കുന്നത് ‘അസോള- അത്ഭുതങ്ങളുടെ ഇത്തിരിപ്പച്ച’ എന്നാണ്. ഇങ്ങനെയൊരു വ്യത്യസ്തനായ പിള്ളയെ സമൂഹം തിരിച്ചറിയുകതന്നെ ചെയ്യണം. അല്ലെങ്കിലും, ലോകത്തിന്റെ ഏതെങ്കിലും കോണില്‍ നിന്നും ഈ തിരിച്ചറിവ് ഉണ്ടാവുക തന്നെ ചെയ്യും. ഒരിക്കലെങ്കിലും പരിചയപ്പെട്ടവരുടെ മനസ്സില്‍ മായാതെ നില്‍ക്കുന്ന, ഡോ.കമലാസനന്‍ പിള്ള അതിനര്‍ഹനാണ്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2441151779935184049-515174199344765972?l=marakkanavathavar.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://marakkanavathavar.blogspot.com/feeds/515174199344765972/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2441151779935184049&amp;postID=515174199344765972' title='11 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2441151779935184049/posts/default/515174199344765972'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2441151779935184049/posts/default/515174199344765972'/><link rel='alternate' type='text/html' href='http://marakkanavathavar.blogspot.com/2008/09/5.html' title='അസോള അഥവാ ഡോ.കമലാസനന്‍ പിള്ള.മറക്കാനാവാത്തവര്‍.5'/><author><name>ലതി</name><uri>http://www.blogger.com/profile/14638848456550669417</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://2.bp.blogspot.com/-UNDlevl9JHg/TxcJ3mr6KiI/AAAAAAAAAyQ/ycbEqhhYej0/s220/untitled%2B%25281%2Bof%2B1%2529-8.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_pmobqj8gUiw/SMUy4wEAi8I/AAAAAAAAAE4/13mqLVFqn1U/s72-c/azolla.jpeg' height='72' width='72'/><thr:total>11</thr:total></entry><entry><id>tag:blogger.com,1999:blog-2441151779935184049.post-5468225602838639913</id><published>2008-07-30T22:44:00.000-07:00</published><updated>2008-07-31T04:32:06.540-07:00</updated><title type='text'>കുളിരുമ്പോള്‍ കിട്ടുന്ന പുതപ്പുകള്‍.       മറക്കാനാവാത്തവര്‍ - 4</title><content type='html'>സമയത്ത് കിട്ടാത്ത സഹായത്തെക്കുറിച്ച് ,എന്റെ അമ്മ ഒരു ചോദ്യം ചോദിക്കാറുണ്ട്. “കുളിരുമ്പോളില്ലാത്ത പുതപ്പെന്തിനാടീ?”ദൈനം ദിന ജീവിതത്തില്‍ നിര്‍ണ്ണായക സന്ദര്‍ഭങ്ങളില്‍ നമ്മെ സഹായിക്കുന്നവരെ കുളിരുമ്പോള്‍ കിട്ടുന്ന പുതപ്പിനോട്  ഞാന്‍  തല്കാലം ഉപമിക്കുകയാണ്‍. ഒരു പഴം ചൊല്ലിലെ വാക്കു പ്രയോഗിച്ച് ,അവരുടെ പ്രാധാന്യം കുറക്കുകയല്ല. എന്റെ ജീവിതത്തില്‍ ഇന്നോളം പ്രത്യക്ഷമായും പരോക്ഷമായും സഹായത്തിനെത്തിയിട്ടുള്ള ഓരോരുത്തരെയും  നന്ദിപൂര്‍വം സ്മരിക്കാനും ഈ സന്ദര്‍ഭം വിനിയോഗിക്കട്ടെ.&lt;br /&gt;മറക്കാനാവാത്ത ഒത്തിരി മുഖങ്ങള്‍ അക്കൂട്ടത്തിലുണ്ട്. ഒരിക്കല്‍ പോലും കാണാത്തവരും ഉണ്ടാവാം. ഒരു കൈ സഹായം ചെയ്ത്, ഒന്നും പ്രതീക്ഷിക്കാതെ മറഞ്ഞു പോയവര്‍.  ഓര്‍മ്മയിലെത്തുന്ന നൂറു കണക്കിന് മുഖങ്ങളുണ്ട്. ജീവിച്ചിരിക്കുന്നവരും മണ്മറഞ്ഞവരും അക്കൂട്ടത്തിലുണ്ട്. ‘നന്ദി’ രേഖപ്പെടുത്താനായില്ലല്ലോ എന്നോര്‍ത്ത് ഞാന്‍  വേദനിച്ചിട്ടുമുണ്ട്.&lt;br /&gt;കുട്ടിക്കാലത്ത്, എന്റെ അനിയന്‍, സുനിലിന് ‘ ചോറുകോടുക്കാന്‍ ’ഗുരുവായൂരമ്പലത്തില്‍ പോയതും&lt;br /&gt;ഞാന്‍ ആള്‍ക്കൂട്ടത്തില്‍ പെട്ടതും , കരയുന്ന എന്നെ കൈപിടിച്ച് കൊണ്ട്, ഒരാള്‍ വന്നതുമൊക്കെ&lt;br /&gt;മുതിര്‍ന്നവര്‍ പറഞ്ഞത് ഇന്നും ഓര്‍ക്കുന്നു.&lt;br /&gt;അന്നു മുതലിങ്ങോട്ട് എത്രയെത്ര കടപ്പാടുകള്‍? വിദ്യാഭ്യാസ കാലഘട്ടത്തില്‍,പിന്നീട്, അധ്യാപിക, പത്രപ്രവര്‍ത്തക, പൊതുപ്രവര്‍ത്തക.. എല്ലാനിലകളിലും ജീവിത യാത്രയില്‍ ഒരുപാട് സഹായങ്ങള്‍ നല്‍കിയവരുണ്ട്. “നന്ദി ചൊല്ലിത്തീര്‍ക്കുവാനീ ജീവിതം പോരാ.”&lt;br /&gt;1994-ല്‍ ഒരു ബസ്സപകടം, 2004 ലും 2008 മാര്‍ച്ചിലും,ഏറ്റവും ഒടുവില്‍ ഇന്നലെ(ജൂലൈ-30)&lt;br /&gt;രാത്രി 11.45നും കാറപകടങ്ങള്‍. വാഹനം മാറ്റി വര്‍ക്ക് ഷോപ്പിലാക്കാന്‍, പരിക്കേറ്റവരെ ആശുപത്രിയിലാക്കാന്‍, വിവരം വീട്ടിലറിയിക്കാന്‍.. എല്ലാം ഒരുപാട് പേര്‍ സഹായിച്ചു.സത്യം പറഞ്ഞാല്‍ ഇനി കണ്ടാല്‍ തിരിച്ചറിയാത്ത, വിലാസം പോലുമറിയാത്ത ഫോണ്‍ നമ്പര്‍  അറിയാത്ത&lt;br /&gt;ആളുകളാണധികവും.&lt;br /&gt;ജൂലൈ 28നു ഡല്‍ഹിയില്‍ പോയ ഞാന്‍ ഇന്നലെ രാത്രി നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയപ്പോള്‍&lt;br /&gt;ഭര്‍ത്താവ്(സുഭാഷ് ചേട്ടന്‍) എന്നെ കാത്തു നില്പുണ്ടായിരുന്നു. മകനും എന്റെ മാതാപിതാക്കളും കാത്തിരിക്കുന്ന കോട്ടയത്തെ വീട്ടിലേക്ക് പോകാന്‍  തീരുമാനിച്ചിരിക്കുകയായിരുന്നു ഞങ്ങള്‍.&lt;br /&gt;മഴ തകര്‍ത്തു പെയ്യുന്നു. ‘ ലതീ ,നമുക്കു ചെറായിയിലേക്കു പോയാലോ’? സുഭാഷ് ചേട്ടന്‍ . എന്റെ മറുപടി ഒരു നിമിഷം വൈകി. അതാവും, ‘വേണ്ട, എന്തും വരട്ടെ, നമുക്കു കോട്ടയത്തേക്കു പോകാം’&lt;br /&gt;ചേട്ടന്‍  .&lt;br /&gt;‘തുള്ളിക്കൊരു കുടം’ എന്നു പറയുമ്പോലെയുള്ള പേമാരി. ഫോണ്‍കോളുകള്‍ വന്നത് പോലും വേഗം അവസാനിപ്പിച്ച്, ഞാനും വഴി ശ്രദ്ധിക്കുകയായിരുന്നു. മഴ വകവയ്ക്കാതെ എതിരേ പാഞ്ഞു വന്ന ഒന്നുരണ്ട് വാഹനങ്ങളുടെ വരവ് എന്നെ ഭയപ്പേടുത്തി. തലയോലപ്പറമ്പിലെത്തിയപ്പോള്‍ മഴ ഒന്നു ശമിച്ചതുപോലെ. പക്ഷേ വീണ്ടും മഴ ശക്തിപ്പെട്ടു. തലപ്പാറയിലെ ഡിവൈഡര്‍ അറിയാതെ  പോയോ, കാണാതെ പോയോ എന്നറിയില്ല, കാര്‍ ഇടിച്ചു നിന്നു. വിജനമായ വഴി. പതിനൊന്നേമുക്കാലായിക്കാണും. സീറ്റ് ബല്‍റ്റിട്ടിരുന്നതിനാല്‍ ഞങ്ങ ള്‍  രണ്ടുപേരും സീറ്റില്‍ തന്നെയുണ്ട്. “എനിക്കൊന്നുമില്ല, എനിക്കൊന്നുമില്ല”. എന്നു പറഞ്ഞ്, പരസ്പരം ആശ്വസിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു, ഞങ്ങള്‍.നല്ല ഇടിയാണ്. വണ്ടിക്കു കാര്യമായ കൂഴപ്പമുണ്ടാകും. ഞാന്‍ ഡോര്‍&lt;br /&gt;തുറക്കാന്‍ ശ്രമിച്ചു തുറക്കാനാവുന്നില്ല. “എന്റെ വായില്‍..” ചേട്ടനു വാചകം  പൂര്‍ത്തിയാക്കാനാവുന്നില്ല.&lt;br /&gt;ഒരു നിമിഷം ഞാന്‍ പതറി. “സാരമില്ലാ,അല്പം പൊട്ടിയിട്ടുണ്ട്.” എന്നെ ആശ്വസിപ്പിക്കുന്ന മറുപടി.&lt;br /&gt;ഞങ്ങളുടെ രണ്ടു പേരുടേയും മോബൈല്‍ ഫോണുകള്‍ എന്റെ കൈയിലായിരുന്നു. രണ്ടും തെറിച്ചു പോയി. ഒന്നെന്റെ കൈയില്‍ കിട്ടി.ഞാന്‍ ഏറ്റുമാനൂരുള്ള എന്റെ സഹോദരനെ വിളിച്ചു. എടുക്കുന്നില്ല.&lt;br /&gt;പെട്ടെന്നാണ്, കോട്ടയം ഭാഗത്തുനിന്നും ഒരു കാര്‍ വന്നു നിന്നത്.ഞങ്ങള്‍ക്കാശ്വാസമായി.&lt;br /&gt;കാറിന്റെ കിടപ്പു കണ്ടാല്‍ ഇപ്പോഴത്തെ കാലത്ത് ആരും വണ്ടി നിര്‍ത്താതെ പൊയ്ക്കളയും. ഭാഗ്യം,&lt;br /&gt;ഉടനേ എറണാകുളം ഭാഗത്തുനിന്നും മറ്റൊരു കാറും വന്നു നിന്നു.“വണ്ടി റിവേര്‍സ് എടുക്കാമോ?” ആദ്യം&lt;br /&gt;വന്ന വാഹനത്തിലെ ചെറുപ്പക്കാര്‍ ചേട്ടനോട് ചോദിച്ചു. ശ്രമം വിഫലമായി. “ഇറങ്ങ്, ഞാന്‍ നോക്കാം.” ഒരാള്‍ പറഞ്ഞു. ചേട്ടനിറങ്ങി, വീണ്ടും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അപ്പോഴേക്കും രണ്ടു കാറുകള്‍കൂടി വഴിയില്‍ ഒതുക്കി അതിലെ ആളുകളെല്ലാം ഇറങ്ങിക്കഴിഞ്ഞിരുന്നു. ഞാനിരുന്ന വശത്തെ  വാതില്‍ ബലം പ്രയോഗിച്ച് തുറന്ന്, എന്നെയും ഇറക്കി. നെഞ്ചിന്റെ ഇടതുഭാഗത്ത് ഭയങ്കര വേദന.&lt;br /&gt;എങ്കിലും ഒന്നും പറ്റിയില്ലല്ലോ. ഞാന്‍ ഈശ്വരനു നന്ദി പറഞ്ഞു.“ ലതികചേച്ചിയാണോ? ”എന്നു ചോദിച്ച് ആദ്യത്തെ വണ്ടിയിലെ ഒരു ചെറുപ്പക്കാരന്‍ അടുത്തുവന്നു.എനിക്ക്  മനസ്സിലായില്ലെങ്കിലും അയാള്‍ എന്നോടു പറഞ്ഞു. “ചേട്ടന്റെ വായില്‍ മുറിവുണ്ട്. നിങ്ങള്‍ ഒരു വണ്ടിയേല്‍ ഹോസ്പിറ്റലില്‍ പൊയ്ക്കോ. ഞങ്ങള്‍ വണ്ടി നീക്കിയിട്ടോളാം.ദാ എന്റെ ഫോണ്‍ നമ്പരും തരാം”. പിന്നെ മൂന്നു മിനിറ്റോളം വന്നവരെല്ലാവരും കൂടി വഴിയുടെ നടുക്കു കിടക്കുന്ന കാര്‍ നീക്കനുള്ള ശ്രമമായിരുന്നു. മഴ വകവക്കാതെയുള്ള ഉദ്യ്യമം.&lt;br /&gt;അപ്പോള്‍ അതാ ഒരു ടാറ്റാ സുമോ വന്നു നില്‍ക്കുന്നു. നാലഞ്ചു ചെറുപ്പക്കാര്‍. അവരും കൂടി കാര്‍ നീക്കാന്‍.“ ക്ലെച്ച് ജാമായി. ഒരു രക്ഷയുമില്ല.” ആരോ പറഞ്ഞു. എന്തായാലും  മൂന്നു നാലു മിനിറ്റു കള്‍കൊണ്ട് അവര്‍ കാര്‍ സൈഡിലൊതുക്കി.‘ ഞങ്ങള്‍ പാലായിലേക്കാ. നിങ്ങളെ കോട്ടയത്താക്കാം.’മാരുതിയില്‍ വന്ന ദമ്പതികള്‍ പറഞ്ഞു. ‘ ഞങ്ങള്‍ പൂവരണിക്കാരാ ,ഒരു പ്രശ്നവുമില്ല, ആശുപത്രിയില്‍ കൊണ്ടുപോയിട്ട് വീട്ടിലാക്കാം. ’ മറ്റൊരു കൂട്ടര്‍.&lt;br /&gt;“ദേ ചേട്ടാ, താക്കോല്‍, ഇനി നില്‍ക്കാതെ ആശുപത്രിയില്‍ പോകാം” എനിക്കു നമ്പര്‍ തന്ന ബോബി എന്ന ചെറുപ്പക്കാരന്‍ പറഞ്ഞു.“ ഞങ്ങള്‍ ദീപികയിലെ ജീവനക്കാരാ, കോട്ടയത്തിറക്കാം.”ലഗേജൊക്കെ എടുത്തോ”. റ്റാറ്റാ സുമോയില്‍ നിന്നിറങ്ങിയവര്‍ പറഞ്ഞു. “ഞാന്‍ എറണാകുളത്തേക്കാ,എന്നാ ഇവരുടെ കൂടെ പൊക്കോ” ബോബി പറഞ്ഞു. മറ്റു രണ്ടു വണ്ടിക്കാരും ആശ്വാസ വാക്കുകള്‍ പറഞ്ഞ്, ലഗേജും മറ്റും മാറ്റാന്‍ സഹായിച്ചു.ബോബിയോടും, പേരറിയാത്ത മറ്റെല്ലാവരോറ്റും യാത്ര പറഞ്ഞ്, ദീപികയിലെ ജീവനക്കാരുടെ വാഹനത്തില്‍ കയറുമ്പോള്‍ എന്റെ ആശങ്ക ചേട്ടന്റെ വായിലെ മുറിവിനെക്കുറിച്ചായിരുന്നു. “മുട്ടുച്ചിറയില്‍ പോണോ, ഏറ്റുമാനൂര്‍ പോകണോ”?&lt;br /&gt;അവര്‍ തിരക്കി.“ ഏറ്റുമാനൂര്‍ മതി. നിങ്ങള്‍ക്കപ്പോള്‍ പോകാലോ.  ചേട്ടന്‍ പറഞ്ഞു.”&lt;br /&gt;“അതൊന്നും പ്രശ്നമല്ല. അവിടെച്ചെല്ലട്ടെ.” മറ്റൊരാള്‍.&lt;br /&gt;വൈകാതെ ഞങ്ങള്‍ ഏറ്റുമാനൂര്‍ വിമലാ ആശുപത്രിയിലെത്തി. ഞാന്‍ എന്റെ സഹോദരനെ വീണ്ടും വിളിച്ചപ്പോള്‍ അവനെ കിട്ടി. ഇതിനിടെ വീട്ടില്‍ വിളിച്ചതിനാല്‍ മോനും അടുത്ത വീട്ടിലെ ഷിനോയും    കാറില്‍ പുറപ്പെട്ടിട്ടുണ്ടായിരുന്നു.&lt;br /&gt;കാറിന്റെ സ്റ്റിയറിങ്ങിലിടിച്ച് ചേട്ടന്റെ  പല്ലിനും മോണക്കുമിടയില്‍ ആഴത്തില്‍ മുറിവുണ്ടായിരുന്നു. മൂന്ന് തുന്നല്‍ മാത്രം.&lt;br /&gt;മറ്റ് കാര്യമായ കുഴപ്പങ്ങള്‍ രണ്ടു പേര്‍ക്കുമില്ല. വീട്ടില്‍ നിന്നും ആളെത്തിയപ്പോള്‍ ആ ചെറുപ്പക്കാര്‍ യാത്ര പറഞ്ഞു. ഫിലിപ്പോസ് എന്നയാള്‍ കാര്‍ഡ് തന്നു.‘ ചേച്ചീ വിവരം ഈ നമ്പരില്‍ വിളിച്ചു പറയണേ’.  ആ കാര്‍ഡ് വാങ്ങി, ഞാന്‍ നന്ദി പറഞ്ഞു. വീട്ടില്‍ വന്ന്, എന്റെ മാതാപിതാക്കളെ സമാധാനിപ്പിച്ച്,ഞങ്ങള്‍ കിടക്കുമ്പോള്‍ നേരം വെളുക്കാറായിരുന്നു. എനിക്ക് ഉറക്കം വന്നില്ല.‘&lt;br /&gt;അപകടത്തില്‍പെട്ടവര്‍ പരസഹായം കിട്ടാതെ രക്തം വാര്‍ന്നു മരിക്കുന്നവര്‍ ....&lt;br /&gt;പരോപകാരം ചെയ്താല്‍ കെണിയാകുമെന്നു ഭയക്കുന്നവര്‍.....സന്മനസ്സുള്ളവരേയും നല്ലപ്രവൃത്തിയില്‍    നിന്നും പിന്തിരിപ്പിക്കുന്ന കാലം... ഇവിടെ ഞങ്ങള്‍ക്ക് വ്യത്യസ്തമായ അനുഭവം.&lt;br /&gt;&lt;br /&gt;“ ഇത്ര വലിയ ഇടിയിടിച്ചിട്ടും ഇത്രയൊക്കെയേ സംഭവിച്ചുള്ളല്ലോ,” എന്നു ഞങ്ങളെ സമാധാനിപ്പിച്ച്, ഞങ്ങളെ സഹായിച്ച ആ നല്ല മനുഷ്യരെ ഇനിക്കണ്ടാല്‍ മനസ്സിലാവില്ലല്ലോ എന്നതായിരുന്നു എന്റെ വിഷമം. രാവിലെ തന്നെ ബോബിയെയും ഫിലിപ്പോസിനെയും വിളിച്ച് ഞാനാ ആശങ്ക പങ്കിട്ടു.ഞങ്ങള്‍ക്ക് ചേച്ചിയെ അറിയാം. എന്നു പറഞ്ഞ് അവര്‍ എന്നെ വീണ്ടും ആശ്വസിപ്പിച്ചു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2441151779935184049-5468225602838639913?l=marakkanavathavar.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://marakkanavathavar.blogspot.com/feeds/5468225602838639913/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2441151779935184049&amp;postID=5468225602838639913' title='15 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2441151779935184049/posts/default/5468225602838639913'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2441151779935184049/posts/default/5468225602838639913'/><link rel='alternate' type='text/html' href='http://marakkanavathavar.blogspot.com/2008/07/blog-post_30.html' title='കുളിരുമ്പോള്‍ കിട്ടുന്ന പുതപ്പുകള്‍.       മറക്കാനാവാത്തവര്‍ - 4'/><author><name>ലതി</name><uri>http://www.blogger.com/profile/14638848456550669417</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://2.bp.blogspot.com/-UNDlevl9JHg/TxcJ3mr6KiI/AAAAAAAAAyQ/ycbEqhhYej0/s220/untitled%2B%25281%2Bof%2B1%2529-8.JPG'/></author><thr:total>15</thr:total></entry><entry><id>tag:blogger.com,1999:blog-2441151779935184049.post-4441452403374172246</id><published>2008-07-22T19:47:00.000-07:00</published><updated>2008-07-23T00:02:50.663-07:00</updated><title type='text'>മറക്കാനാവാത്തവര്‍-3.ചന്ദ്രേട്ടന്‍‍.</title><content type='html'>“പ്രിയരേ,&lt;br /&gt;എന്തിനോ വേണ്ടി,&lt;br /&gt;എന്തൊക്കെയോ ചെയ്യുന്ന നമുക്ക്&lt;br /&gt;വ്യക്തി-കുടുംബ-സാമൂഹ്യ&lt;br /&gt;ജീവിതത്തില്‍ സമതുലിതാവസ്ത&lt;br /&gt;തെറ്റുന്നുവോ?-ഒരു തോന്നല്‍,&lt;br /&gt;ഇതു നിയന്ത്രിക്കാന്‍,&lt;br /&gt;ജീവിതയാത്രയില്‍ സത്യമറിയാന്‍&lt;br /&gt;‘ജ്ഞാനപ്പാന’ സഹായകമാകുമെന്നു&lt;br /&gt;വിശ്വസിക്കുന്നു.&lt;br /&gt;   സദയം സ്വീകരിച്ചാലും!&lt;br /&gt;സ്നേഹാദരങ്ങളോടെ,&lt;br /&gt;             (കെ.എ.ചന്ദ്രന്‍)”&lt;br /&gt;ഇക്കഴിഞ്ഞ ജനുവരിയില്‍ പാലക്കാട് വച്ച്, ശ്രീ.കെ.എ.ചന്ദ്രനെ ഒരു പൊതു പരിപാടിയില്‍ വച്ച്&lt;br /&gt;വീണ്ടും കാണാനിടയായി.ഗുരുവായൂരപ്പന്റെ മുഖച്ചിത്രമുള്ള ഒരു ചെറിയ പുസ്തകമദ്ദേഹം എനിക്കു തന്നു.&lt;br /&gt;മൂന്നാലു വര്‍ഷം മുന്‍പ്, ‘ഗാന്ധിസൂക്തങ്ങള്‍’ തന്നത്  ഞാന്‍ ഓര്‍ത്തു. ഇത് ജ്ഞാനപ്പാനയാണ്.ഞാന്‍&lt;br /&gt;നന്ദി പറഞ്ഞു.മടക്കയാത്രയില്‍ ഞാനാ ചെറിയ പുസ്തകം തുറന്നു നോക്കിയപ്പോള്‍, ചന്ദ്രേട്ടന്റെ കയ്യൊപ്പോടെയുള്ള ഒരു ചെറിയ കുറിപ്പൊരു കടലാസ്സില്‍. ആ കുറിപ്പാണു മുകളില്‍.&lt;br /&gt;പുസ്തകത്തിന്റെ പിന്നില്‍ ഗാന്ധിജിയുടെ നിഴല്‍ചിത്രം.അതിനു മുകളില്‍&lt;br /&gt;“ആദര്‍ശമില്ലാത്ത രാഷ്ടീയം&lt;br /&gt;അദ്ധ്വാനമില്ലാതെയുള്ള സമ്പത്ത്&lt;br /&gt;മനുഷ്യത്തമില്ലാത്തശാസ്ത്രം&lt;br /&gt;സദാചാരബോധമില്ലാത്ത വ്യാപാരം&lt;br /&gt;സ്വഭാവശുദ്ധിയില്ലാത്ത വിദ്യാഭ്യാസം&lt;br /&gt;ത്യാഗമില്ലാതെയുള്ള പ്രാര്‍ത്ധന&lt;br /&gt;ആത്മാര്‍ത്ധതയില്ലാത്ത സന്തോഷം&lt;br /&gt;ഇവ അത്യന്തം അപകടകരമാണ്.”&lt;br /&gt;                                                     -ഗാന്ധിജി.&lt;br /&gt;ഞാന്‍ കുട്ടിക്കാലം മുതല്‍ വായിച്ചിട്ടുള്ള ജ്ഞാനപ്പാനയും നമ്മളൊക്കെ കേട്ടു മറന്ന ഗാന്ധി സൂക്തവുമാണെങ്കിലും എനിക്ക് ചന്ദ്രേട്ടനോടുള്ള സ്നേഹാദരങ്ങളുടെ ആക്കം കൂടി. ഒരിക്കല്‍ക്കൂടി ഞാന്‍ ജ്ഞാനപ്പാന മനസ്സിരുത്തിച്ചൊല്ലി.അന്നുമുതലാ ചെറിയ പുസ്തകം എന്നോടൊപ്പം എന്റെ ബാഗില്‍ക്കിടന്ന് യാത്ര ചെയ്യുന്നു.എന്റെ അച്ചന്റെ ഒരു ബന്ധു ക്ഷേത്രങ്ങളില്‍ ജ്ഞാനപ്പാന പാരായണം ചെയ്യുന്നയാളാണ്. അദ്ദേഹം ചൊല്ലിക്കൊടുക്കുന്നതും (താളമേളങ്ങളുടെ അകമ്പടിയോടെ)&lt;br /&gt;കൂടെയുള്ളവര്‍ ഏറ്റുചൊല്ലുന്നതും മറ്റും കുട്ടിക്കാലത്തേ മനസ്സില്‍ പതിഞ്ഞിരുന്നു.&lt;br /&gt;&lt;br /&gt;കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ&lt;br /&gt;കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍&lt;br /&gt;രണ്ടുനാലു ദിനം കൊണ്ടൊരുത്തനെ&lt;br /&gt;തണ്ടിലേറ്റിനടത്തുന്നതുംഭവാന്‍.&lt;br /&gt;.........................................................&lt;br /&gt;പത്തുമാസം വയറ്റില്‍ കഴിഞ്ഞുപോയ്&lt;br /&gt;പത്തുപന്തീരാണ്ടുണ്ണിയായിട്ടും പോയ്&lt;br /&gt;തന്നത്താനഭിമാനിച്ചു പിന്നേടം&lt;br /&gt;തന്നത്താനറിയാതെ കഴിയുന്നു&lt;br /&gt;ഇത്രകാലമിരിക്കുമിനിയെന്നും&lt;br /&gt;സത്യമോ നമുക്കേതുമൊന്നില്ലല്ലോ.&lt;br /&gt;............................................................&lt;br /&gt;അമ്മക്കും പുനരച്ചനും ഭാര്യക്കും&lt;br /&gt;ഉണ്മാന്‍പോലും കൊടുക്കുന്നില്ലാചിലര്‍&lt;br /&gt;അഗ്നിസാക്ഷിണിയായൊരു പത്നിയെ&lt;br /&gt;സ്വപ്നത്തില്‍ പോലും കാണുന്നില്ലാചിലര്‍&lt;br /&gt;...................................................................&lt;br /&gt;അര്‍ത്ധമെത്ര വളരെയുണ്ടായാലും&lt;br /&gt;തൃപ്തിയാകാമനസ്സിന്നൊരു കാലം&lt;br /&gt;..................................................................&lt;br /&gt;എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും&lt;br /&gt;മണ്ടിമണ്ടിക്കരേറുന്നു മോഹവും&lt;br /&gt;വന്നുവോണം കഴിഞ്ഞു വിഷുവെന്നും&lt;br /&gt;വന്നില്ലല്ലൊതിരുവാതിരയെന്നും&lt;br /&gt;...............................................&lt;br /&gt;ഉണ്ണിയുണ്ടായിവേള്‍പ്പിച്ചതിലൊരു&lt;br /&gt;ഉണ്ണിയുണ്ടായിക്കണ്ടാവുഞാനെന്നും&lt;br /&gt;.........................................................&lt;br /&gt;ഇത്ധമോരോന്നുചിന്തിച്ചിരിക്കവേ&lt;br /&gt;ചത്തുപോകുന്നു പാവംശിവ!ശിവ!&lt;br /&gt;...........................................................&lt;br /&gt;കൂടിയല്ല പിറക്കുന്നനേരത്ത്&lt;br /&gt;കൂടിയല്ലാ മരിക്കുന്ന നേരത്തും&lt;br /&gt;മദ്ധ്യേയിങ്ങനെ കാണുന്നനേരത്ത്&lt;br /&gt;മത്സരിക്കുന്നതെന്തിനു നാം വൃധാ?&lt;br /&gt;.......................................................&lt;br /&gt;സജ്ജനങ്ങളെ കാണുന്നനേരത്ത്&lt;br /&gt;ലജ്ജകൂടാതെ വീണു നമിക്കണം&lt;br /&gt;......................................................&lt;br /&gt;പാരിലിങ്ങനെ സഞ്ചരിച്ചീടുമ്പോള്‍&lt;br /&gt;പ്രാരാബ്ദങ്ങളശേഷമൊഴിഞ്ഞിടും&lt;br /&gt;വിധിച്ചീടുന്ന കര്‍മ്മമൊടുങ്ങുമ്പോള്‍&lt;br /&gt;പതിച്ചീടുന്നു ദേഹമൊരേടത്ത്.&lt;br /&gt;....................................................&lt;br /&gt;എല്ലാംചിന്തിപ്പിക്കുന്ന വരികള്‍..............&lt;br /&gt;ഞാനാവരികളെല്ലാം തന്നെ ഹൃദിസ്തമാക്കിയത് എനിക്ക് ചന്ദ്രേട്ടനീ പുസ്തകം തന്നതിനാലാണ്.അശാന്തമായ എന്റെ മനസ്സിന് സമാധാനം നല്‍കാന്‍ പര്യാപ്തമാണതിലെ പല വരികളും...യാത്ര ചെയ്യുമ്പോള്‍ മനസ്സിലും, ഒറ്റയ്ക്ക്  ഡ്രൈവ് ചെയ്യുമ്പോള്‍ ശബ്ദത്തിലും ഞാ‍നാ വരികള്‍&lt;br /&gt;ചൊല്ലാറുണ്ട്.&lt;br /&gt;രാഷ്ടീയനേതാവ്,എം.എല്‍.എ,ഗാന്ധിയന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ എന്നീ നിലകളിലൊക്കെ&lt;br /&gt;പ്രസിദ്ധിയാര്‍ജ്ജിച്ചിട്ടുള്ളയാളാണ് ചന്ദ്രേട്ടന്‍.എന്നോട് വലിയ ആത്മ ബന്ധമൊന്നും ഉള്ള ആളല്ല ചന്ദ്രേട്ടന്‍. ഔപചാരികതയുടെ പേരിലുള്ള പരിചയവും അടുപ്പവും മാത്രം.&lt;br /&gt;“ചന്ദ്രേട്ടനെങ്ങനാ രാഷ്ടീയക്കാരനായത്?”&lt;br /&gt;ഞാന്‍ ഒരിക്കല്‍ ചോദിച്ചു.&lt;br /&gt;“ഞാന്‍ ഹൈസ്കൂളില്‍ പടിക്കുന്ന കാലം.ജവഹര്‍ലാല്‍ നെഹ്രുജി ഞ്ങ്ങളുടെ സ്കൂളില്‍ വരുന്നു. (ചിറ്റൂര്‍. ഗവ;സ്കൂള്‍) ഞാന്‍ രാവിലെ മുതല്‍ വരിയില്‍ നിന്നിട്ടും ഉച്ചക്കു ശേഷം വന്നവര്‍ പോലും മുന്‍പില്‍ കയറി.&lt;br /&gt;മുന്‍പിലെത്താനുള്ള വഴിയെക്കുറിച്ച് ആരാഞ്ഞപ്പോഴാ, അറിഞ്ഞത്, രാഷ്ടീയത്തില്‍ പ്രവര്‍ത്തിക്കുന്നവരാ അവരെന്ന്. ആ വാശിക്കാ, ഞാന്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്.”&lt;br /&gt;ചിറ്റൂരുനിന്നും ഒരു തവണയും കൊല്ലങ്കോട് നിന്നും രണ്ടുതവണയും കേരളനിയമസഭയിലെത്തിയ ഇദ്ദേഹം നല്ലൊരു സഹകാരിയാണ്.നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട് എന്നതല്ല ചന്ദ്രേട്ടന്‍ എന്റെ മനസ്സില്‍ മായാതെ നില്‍ക്കാനുള്ള കാരണം. “നാടോടുമ്പോള്‍ നടുവെ ഓടണം” എന്ന ചൊല്ല്&lt;br /&gt;പലതിനെയും ന്യായീകരിക്കാനായുധമാക്കുന്ന ആള്‍ക്കൂട്ടത്തിനിടയില്‍ ഒറ്റപ്പെട്ട ഒരാള്‍.. അതാണ് ചന്ദ്രേട്ടന്‍.ഇത്തരം ഒരു ചെറു കൈത്തിരി കത്തിച്ച് മുന്നോട്ട് പോകുമ്പോള്‍ അദ്ദേഹത്തെ&lt;br /&gt;വിമര്‍ശിക്കുന്നവരുമുണ്ടാകാം.പക്ഷേ, പര നിന്ദ ഗൌനിക്കാതെ അദ്ദേഹം തനിക്കു ശരിയെന്നു തോന്നുന്നത് ചെയ്തു കൊണ്ടേയിരിക്കുന്നു.എന്തായാലും, പരുക്കന്‍ ഖദറണിഞ്ഞ്, നാടു നീളെ നന്മ പ്രചരിപ്പിക്കാന്‍ , കുട്ടികള്‍ക്കും വലിയവര്‍ക്കും നന്മയുടെ ലഖുലേഖകള്‍ സൌജന്യമായി വിതരണം ചെയ്യുന്ന ചന്ദ്രേട്ടന്റെ  വിശാല മനസ്സിനെ ഞാന്‍ നമിക്കുന്നു. അതിനായി അദ്ദേഹത്തെ സഹായിക്കുന്ന സുമനസ്സുകളെ സ്മരിക്കുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2441151779935184049-4441452403374172246?l=marakkanavathavar.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://marakkanavathavar.blogspot.com/feeds/4441452403374172246/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2441151779935184049&amp;postID=4441452403374172246' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2441151779935184049/posts/default/4441452403374172246'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2441151779935184049/posts/default/4441452403374172246'/><link rel='alternate' type='text/html' href='http://marakkanavathavar.blogspot.com/2008/07/blog-post_22.html' title='മറക്കാനാവാത്തവര്‍-3.ചന്ദ്രേട്ടന്‍‍.'/><author><name>ലതി</name><uri>http://www.blogger.com/profile/14638848456550669417</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://2.bp.blogspot.com/-UNDlevl9JHg/TxcJ3mr6KiI/AAAAAAAAAyQ/ycbEqhhYej0/s220/untitled%2B%25281%2Bof%2B1%2529-8.JPG'/></author><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-2441151779935184049.post-2996970576672851061</id><published>2008-07-21T02:32:00.000-07:00</published><updated>2008-07-21T02:35:47.079-07:00</updated><title type='text'>മറക്കാനാവാത്തവര്‍ ‍-2  ആര്‍ക്കും വേണ്ടാത്തവള്‍</title><content type='html'>&lt;div style="font-weight: bold;" class="deleteBody"&gt;&lt;p class="postBody" style="color: rgb(119, 119, 119);"&gt;&lt;span style="font-weight: bold;"&gt;ഞാന്‍ ഡിഗ്രി പരീക്ഷ കഴിഞ്ഞ്,ഫലം പ്രതീക്ഷിച്ചിരിക്കുന്ന കാലം.നാട്ടിലെ ഒരു ചെറിയ പാരലല്‍ കോളജില്‍&lt;/span&gt;&lt;br /&gt;&lt;/p&gt;സ്കൂള്‍ കുട്ടികള്‍ക്കായി ട്യൂഷന്‍ എടുക്കുന്ന ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുത്തു.എന്റെ ഗ്രാമത്തില്‍ നിന്നും ബസ്സില്‍ ടൌണിലിറങ്ങി, ട്യൂഷന്‍ സെന്ററിലേക്ക് കുറച്ചു ദൂരം നടക്കണം. പതിവു പോലെ ഞാന്‍ ക്ലാസ് കഴിഞ്ഞ്, ബസ് സ്റ്റോപ്പിലേക്ക് നടക്കുകയാണ്.വഴി ടാറു ചെയ്യുന്നതിനാല്‍ വാഹനങ്ങള്‍ പണിക്കാരുടെ പച്ചക്കൊടിയുടേയും ചുവപ്പുകൊടിയുടേയും നിയന്ത്രണത്തില്‍ നില്‍ക്കുകയും നീങ്ങുകയും ചെയ്തുകൊണ്ടിരിക്കുന്നു.വഴിയില്‍ക്കൂടി നടക്കാനും ബുദ്ധിമുട്ടുള്ള സമയം.പെട്ടെന്നാണ്,എണ്‍പതു കഴിഞ്ഞ ഒരു അമ്മൂമ്മയുടെ രൂപമെന്റെ ശ്രദ്ധയില്‍ പെട്ടത്.ഒരു കയ്യില്‍&lt;br /&gt;ഒരു തുണി സഞ്ചിയും മറു കയ്യില്‍ ഊന്നു വടിയും.ഞാന്‍  അടുത്തു ചെന്നു. നടന്നു ക്ഷീണിച്ചിരിക്കുന്നു.&lt;br /&gt;“കുഞ്ഞേ, എന്നെ ആ കവല വരെ ഒന്നാക്കാമോ?” ദൈന്യത നിറഞ്ഞ ചോദ്യം. ഞാന്‍ അവരുടെ സഞ്ചി വാങ്ങി.ഒഴിഞ്ഞ കൈ കൊണ്ട് അമ്മൂമ്മ എന്റെ ഇടതു കയ്യില്‍ മുറുകെ പിടിച്ചു . ഞങ്ങള്‍ മുന്നോട്ടു നീങ്ങി.&lt;br /&gt;“കുഞ്ഞെവിടെ പോകുവാ?” “ പിള്ളേരെ പടിപ്പിക്കാന്‍ പോയതാ..”.ഞാന്‍ മറുപടി നല്‍കി.&lt;br /&gt;“അമ്മൂമ്മയുടെ വീടോ?”&lt;br /&gt;“പള്ളീടപ്പുറത്താ, ടീച്ചറെ. (ടീച്ചര്‍ വിളി കേട്ട്, ഞാന്‍ ചെറുതായിപ്പോകും പോലെ..) ആശുപത്രീലാരുന്നു. സോക്കേടു കുറഞ്ഞിട്ടും ആരും വന്നില്ല. ഡോക്കിട്ടറാഎനിക്കു വണ്ടിക്കാശു തന്നത്.”&lt;br /&gt;“സാരമില്ല ഞാന്‍ ഓട്ടോ പിടിച്ചു തരാം.”&lt;br /&gt;അമ്മൂമ്മക്കു പോകേണ്ടത്, മറ്റൊരു വശത്തേക്കാ‍യിരുന്നു.എന്നും ആ വഴി പോകുന്ന ഞാന്‍ ഈ അമ്മൂമ്മയുമായി പോകുന്നതു കണ്ട്, പലരുടെയും നോട്ടം ഞങ്ങളിലേക്കു വരുന്നത് കണ്ട്,എന്റെ അപക്വ മനസ്സില്‍ അല്പം ജാള്യത. അമ്മൂമ്മ എന്റെ കൈയ്യിലെ പിടി മുറുക്കിക്കൊണ്ടേയിരുന്നു.&lt;br /&gt;സംസാരിച്ചു കൊണ്ടേയിരിക്കുകയാണവര്‍.മകന്‍, മരുമകള്‍, അവരുടെ സ്നേഹക്കുറവ്,ആശുപത്രിയിലാക്കിയിട്ട് , പതിയെ പതിയെ ഉപേക്ഷിച്ചത്.. എല്ലാം.&lt;br /&gt;ഇടക്ക് അമ്മൂമ്മ ഒരു ചോദ്യം.“ടീച്ചറേ, എന്നെ ഏതെങ്കിലും ഒരു അനാദാലയത്തിലാക്കി തരാമോ?”&lt;br /&gt;“അയ്യോ, അതൊന്നും വേണ്ട , വീട്ടിപ്പോയാല്‍ മതി കേട്ടോ”.&lt;br /&gt;“ഞാന്‍ അവര്‍ക്ക് ശല്യമാ. എനിക്കിഷ്ടമില്ല പോവാന്‍.ആര്‍ക്കും വേണ്ടാത്തവളാ... ടീച്ചറേ, എന്നെ അനാദാലയത്തീ വിടുവോ?”&lt;br /&gt;അമ്മൂമ്മ വീണ്ടും ചോദിച്ചു.&lt;br /&gt;“ഞാന്‍ അന്വേഷിക്കാം.ഇന്നു വീട്ടില്‍ പോയി നില്‍ക്ക്.”&lt;br /&gt;ഞാന്‍ സമാധാനിപ്പിച്ചു.ഞങ്ങള്‍ ജങ്ഷനിലെത്തി.ഇന്നത്തെപ്പോലെ ഞങ്ങളുടെ പട്ടണത്തില്‍&lt;br /&gt;ഓട്ടോ റിക്ഷകള്‍ അധികമില്ല.അവിടെ ഒരു പൊലീസ്സുകാരന്‍ നില്‍ക്കുന്നു’&lt;br /&gt;എനിക്കാശ്വാസമായി. ഞാന്‍ അദ്ദേഹത്തോട് വിവരം പറഞ്ഞു.&lt;br /&gt;“സാറേ കാശെന്റെ കയ്യിലുണ്ട്.ലാംബട്രാ (ഓട്ടോ) പിടിച്ച് തന്നാല്‍ മതി.”. അമ്മൂമ്മ.&lt;br /&gt;എനിക്കു സമാധാനമായി. പൊലീസുകാരന് ബാദ്ധ്യതയാവില്ലല്ലോ.ഉടനേ പൊലീസുകാരന്‍ അമ്മൂമ്മയോട് വിവരങ്ങള്‍ ചോദിച്ച് ഒരാളെ ഓട്ടോ പിടിക്കാ‍ന്‍ ഏര്‍പ്പാടാക്കി.ഓട്ടോ വന്നപ്പോള്‍ അമ്മൂമ്മയെ അതില്‍ കയറ്റി,സഞ്ചിയും കയ്യിലേല്‍പ്പിച്ചു. “ടീച്ചറേ എന്നെ ഏതെങ്കിലും അനാദാലയത്തിലാക്കുമോ ”.അമ്മൂമ്മ വീണ്ടും ചോദിച്ചു .മറുപടിയൊന്നും പറയാതെ ഞാന്‍ നിസ്സഹായയായി നില്‍ക്കുമ്പോഴേയ്ക്കും ഓട്ടോ നീങ്ങിക്കഴിഞ്ഞു.&lt;br /&gt;മുന്നോട്ട് നടക്കുമ്പോള്‍,മനസ്സിനു വല്ലാത്തൊരു വിങ്ങല്‍........പൊതുസ്തലത്തായതിനാല്‍,എനിക്ക് ആ അമ്മൂമ്മയെ ശരിക്കൊന്നാശ്വസിപ്പിക്കുവാന്‍ പോലും കഴിഞ്ഞില്ല.ടീനേജിന്റെ കടമ്പ കഷ്ടിച്ച് പിന്നിട്ട ഒരു പെണ്‍കുട്ടിയുടെ നിസ്സഹായതയ്ക്കു മുന്‍പില്‍ 4 ദശദിന ക്യാമ്പുകളില്‍ പങ്കെടുത്ത ഒരു നാഷണല്‍ സര്‍വ്വീസ് സ്കീം വോളണ്ടിയറുടെ [N.S.S Volunteer]സഹാനുഭൂതിയും ചുറുചുറുക്കുമൊക്കെ നിഷ്പ്രഭമായിപ്പോയതു പോലെ. “ടീച്ചറേ എന്നെ ഏതെങ്കിലും അനാദാലയത്തിലാക്കുമോ?” എന്ന ചോദ്യം&lt;br /&gt;എന്റെ ചെവികളില്‍ മുഴങ്ങിക്കൊണ്ടേയിരുന്നു.&lt;br /&gt;വീട്ടില്‍ ചെന്ന് അമ്മയോടും ചേച്ചിയോടും വിവരം പറഞ്ഞു. രണ്ടു പേരും സഹതാപത്തോടെ എല്ലാം കേട്ടെങ്കിലുംഎനിക്കുള്ള വക കയ്യോടെ കിട്ടി. “ഓട്ടോയില്‍ കയറ്റി ഇങ്ങോട്ടു കൊണ്ടു വന്നില്ലല്ലോ. സമാധാനം..” അമ്മ .&lt;br /&gt;“ആ കാഴ്ച ഒന്നു കാണാനൊത്തില്ലല്ലോ. അമ്മൂമ്മേടേം ടീച്ചറിന്റേം വരവ്.. ഒരു ടീച്ചര്‍ വന്നിരിക്കുന്നു..”&lt;br /&gt;ചേച്ചിയുടെ കമന്റ്.&lt;br /&gt;രണ്ടുമൂന്നു ദിവസം കഴിഞ്ഞ് ഞാന്‍ ട്യൂഷന്‍ ക്ലാസ്സില്‍ നിന്നും ബസ് സ്റ്റാന്‍ഡിലേക്കു നടക്കുകയാണ്.&lt;br /&gt;എതിര്‍വശത്തുനിന്നും ഒരു ചെത്തുകാരന്‍ (കള്ളു ചെത്തുന്നയാള്‍) വരുന്നു. എന്നെനോക്കി അദ്ദേഹം പുഞ്ചിരിച്ചു. മിക്കവാറും ഞാന്‍ കാണാറുള്ള ആളാണത്.ഞാനും ചിരിച്ചു.&lt;br /&gt;“രണ്ടുദിവസം മുന്‍പു മോളൊരു വല്യമ്മയെ കൈ പിടിച്ചു കൊണ്ടു പോയില്ലേ! ആ വല്യമ്മ പിറ്റേദിവസം തന്നെ മരിച്ചു പോയി. ഞങ്ങടടുത്താ അവരുടെ വീട്.”&lt;br /&gt;ഒന്നും പറയാനാവാതെ ഞാനവിടെത്തന്നെ നിന്നു പോയി.&lt;br /&gt;“ഞാന്‍ പറഞ്ഞന്നേയുള്ളൂ, കുഞ്ഞു പൊയ്ക്കോ..”&lt;br /&gt;ചെത്തുകാരന്‍ നടന്നുനീങ്ങി..ഞാനും നടന്നു തുടങ്ങി.ദൈന്യതയും നിസ്സഹായതയും നിരാശയും ഒരുമിച്ചുള്ള ആ മുഖഭാവം വീണ്ടും എന്നെ വേട്ടയാടാന്‍ തുടങ്ങി..ഒപ്പം ആ ക്ഷീണിച്ച ശബ്ദവും..&lt;br /&gt;“..... എന്നെ ഏതെങ്കിലും അനാദാലയത്തിലാക്കുമോ? . . .&lt;/div&gt; &lt;input name="postID" value="2929352709840424265" type="hidden"&gt; &lt;input name="blogID" value="2441151779935184049" type="hidden"&gt;  &lt;div style="font-weight: bold;" class="errorbox-good"&gt;&lt;input name="securityToken" value="qX9dWSNmRV_JWgtBEChlkAKDZZk:1216632511571" type="hidden"&gt; &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2441151779935184049-2996970576672851061?l=marakkanavathavar.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://marakkanavathavar.blogspot.com/feeds/2996970576672851061/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2441151779935184049&amp;postID=2996970576672851061' title='8 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2441151779935184049/posts/default/2996970576672851061'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2441151779935184049/posts/default/2996970576672851061'/><link rel='alternate' type='text/html' href='http://marakkanavathavar.blogspot.com/2008/07/2_21.html' title='മറക്കാനാവാത്തവര്‍ ‍-2  ആര്‍ക്കും വേണ്ടാത്തവള്‍'/><author><name>ലതി</name><uri>http://www.blogger.com/profile/14638848456550669417</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://2.bp.blogspot.com/-UNDlevl9JHg/TxcJ3mr6KiI/AAAAAAAAAyQ/ycbEqhhYej0/s220/untitled%2B%25281%2Bof%2B1%2529-8.JPG'/></author><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-2441151779935184049.post-8694968540509520803</id><published>2008-07-16T10:46:00.001-07:00</published><updated>2008-07-19T01:37:22.294-07:00</updated><category scheme='http://www.blogger.com/atom/ns#' term='മറക്കാനാവാത്തവര്‍-1'/><title type='text'>മറക്കാനാവാത്തവര്‍ - 1 ഗുരു നിത്യ</title><content type='html'>&lt;strong&gt;&lt;span style="font-size:130%;"&gt;എ&lt;/span&gt;&lt;/strong&gt;ന്റെ ഏക സഹോദരിയുടെ[പ്രിയച്ചേച്ചി]ഭര്‍ത്താവ് മധുച്ചേട്ടന്‍ സൌദിയില്‍ നിന്നും വന്നപ്പോള്‍ എനിക്ക് ഒരു നല്ല ഓട്ടോഗ്രാഫ് ബുക്ക് കൊണ്ടുവന്നു.എം.എ.ഫൈനലിയറാണ് ഞാനന്ന്.പിറ്റേന്ന് തന്നെ ഞാന്‍ ആ ഓട്ടോഗ്രാഫ് ബുക്കുമായാണ് കോളജിലെത്തിയത്.പരീക്ഷയടുക്കാറായി.ചില കൂട്ടുകാരൊക്കെ പുതിയ ആ പുസ്തകത്താളുകളില്‍ അവരുടെ സ്നേഹലിപികള്‍ സമ്മാനിച്ചു.ഉച്ച കഴിഞ്ഞ് ഞങ്ങള്‍ പത്തു കുട്ടികള്‍ ഗുരു നിത്യ ചൈതന്യ യതിയെ കാണാന്‍ പോയി.പ്രശസ്ത പത്രപ്രവര്‍ത്തകനായ കൌമുദി വിശ്വംഭരന്റെ ഒന്നാം ചരമ വാര്‍ഷികത്തിന് അനുസ്മരണ പ്രഭാഷണം നടത്താന്‍ എത്തിയതായിരുന്നു അദ്ദേഹം.ശ്രീ വിശ്വംഭരന്റെ പുത്രന്‍ ബിന്നിയും ഞങ്ങളുടെ ക്ലാസിലായിരുന്നു.ഗുരുവിനൊപ്പം കുറച്ചു സമയം ചിലവഴിച്ച് യാത്ര പറയുമ്പോള്‍ ഞാന്‍ “ഗുരു ഒരു ഓട്ടോഗ്രാഫ്”.അദ്ദേഹം സന്തോഷത്തോടെ ബുക്ക് വാങ്ങി കുറിച്ചു.&lt;br /&gt;&lt;br /&gt;“ലതികേ, ലതിക തേക്കും,തേന്മാവും മരുതിയുമൊന്നുമല്ല..പൂവണിയാനും ഫലങ്ങള്‍ കായ്ക്കാനും മാത്രം ശരീരം സ്വീകരിച്ചിരിക്കുന്ന കാരുണ്യമായിരിക്കണം. ലതികയെ കാണുമ്പോള്‍ ദൈവം പറയുന്നുണ്ടാവും.&lt;br /&gt;‘ഹാ ലതിക! എന്റെ ലതിക!‘ എത്ര നല്ല ദൈവം,എത്ര നല്ല ലതിക”&lt;br /&gt;&lt;br /&gt;നാളെ രാവിലെ നിന്റെ വീട്ടില്‍ വന്നാല്‍ നല്ല ദോശയും ചമ്മന്തിയും തരുമോ എന്നായി ഗുരു. എനിക്കുണ്ടായ സന്തോഷത്തിനതിരില്ലായിരുന്നു.ഗുരുവും ശ്രീമതി നാന്‍സി യീല്‍ഡിങ്ങും ശ്രീ ഹരിയും അടങ്ങുന്ന സംഘം അങ്ങനെ പിറ്റേന്നു കാലത്ത് എന്റെ വീട്ടിലെത്തി ദോശയും ചായയുമൊക്കെ കഴിച്ചു യാത്രയായി.ഗുരുവുമായി ആദ്യം കണ്ടപ്പോള്‍ കിട്ടിയ അപ്രതീക്ഷിതമായ സ്നേഹവും അടുപ്പവും,ആ കുറിപ്പുമൊക്കെ എന്നില്‍ എന്തെന്നില്ലാത്ത സന്തോഷമുളവാക്കി. തലേന്നാള്‍ ഗുരു എന്നെക്കൊണ്ട്, ചില ലേഖനങ്ങള്‍ ഉച്ചത്തില്‍ വായിപ്പിച്ചു കേട്ടു. നിന്റെ കയ്യക്ഷരം എങ്ങനുണ്ട് എന്നു ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു.‘ തെറ്റില്ലാതെ വേഗത്തില്‍ എഴുതാം. പക്ഷേ, കയ്യക്ഷരം വലിയ മെച്ചമില്ല ഗുരൂ‘ ഗുരു പുഞ്ചിരിച്ചു.&lt;br /&gt;&lt;br /&gt;അധികം വൈകാതെ എന്റെ ഒരു കത്ത്,(സാമാന്യം നീണ്ടത്) ഗുരു നിത്യ ചൈതന്യ യതി, നാ‍രായണ ഗുരുകുലം,ഫേണ്‍ഹില്‍ പി.ഒ, നീലഗിരി, തമിഴ് നാട്. എന്ന വിലാസത്തില്‍ ഊട്ടിയിലെത്തി. നാലാം പക്കം ഒത്തിരി സ്നേഹവുമായി ഹ്രസ്വമായ ഒരു കത്ത്. തുടക്കത്തിലെ പ്രിയ മകള്‍ എന്ന സംബോധനയും സസ്നേഹം ഗുരു. എന്ന വാക്കുകളും Nithya എന്ന കയ്യൊപ്പും മാത്രം ഗുരുവിന്റെ കൈപ്പടയില്‍. ബാക്കിയൊക്കെ മറ്റാരോ എഴുതിയിരിക്കുന്നു. കത്തയക്കലും മറുപടിയെഴുത്തും അനസ്യൂതം തുടര്‍ന്നു. ഒരുനാള്‍ നീലഗിരിയിള്‍ നിന്നുമെത്തിയ കത്തില്‍ ഒരു ചോദ്യം ‘മോളെ, നീയെന്നാണിങ്ങോട്ടു വരിക?‘പോകാന്‍ എന്റെ മനസ്സ് കൊതിച്ചു.എം.എ.പരീക്ഷ കഴിഞ്ഞപ്പോള്‍ മുതല്‍ ഞാന്‍ ഒരു പാരലല്‍ കോളജില്‍ പഠിപ്പിക്കാന്‍ ‍തുടങ്ങിയിരുന്നു. പരീക്ഷയോടനുബന്ധിച്ചുള്ള വൈവയും കഴിഞ്ഞിട്ടില്ല. എന്തായാലും ഒരു കൊല്ലത്തിനകം എന്റെ ആദ്യ ഗുരുകുലയാത്ര തരപ്പെട്ടു.&lt;br /&gt;&lt;br /&gt;ഞാനും അച്ചനും എത്തുമ്പോള്‍, ഗുരു സായാഹ്ന സവാരിക്കിറങ്ങുകയായിരുന്നു.കൂടെ കുറച്ചു പേരുണ്ട്. അതിലേറെ കുട്ടികളും.&lt;br /&gt;കുട്ടികളെല്ലാം തമിഴ് മക്കള്‍.അവരുടെ തലയില്‍ വെള്ളമൊഴിച്ചിട്ടു ദിവസങ്ങളായതു പോലെ. എന്റെ നോട്ടം കണ്ടാവാം, മഞ്ഞനിക്കര ഗ്രാമത്തിലെ ജലക്ഷാമത്തെക്കുറിച്ചും മറ്റും ഗുരു എന്നോട് പറഞ്ഞു.ഗുരുകുലത്തിലെ മഴവെള്ള സംഭരണിയില്‍ നിന്നും കുറച്ചു ഗ്രാമവാസികള്‍ക്കും അന്നേ ശുദ്ധജലം നല്‍കിയിരുന്നു. നമ്മുടെ നാട്ടിലെപ്പോലെ നാഴികക്ക് നാല്പതു വട്ടം കുളിയൊന്നും ഇവിടത്തുകാര്‍ക്കില്ലെന്നും മനസ്സിലായപ്പോള്‍, വെയിലുകൊണ്ടു കരിഞ്ഞ മുഖങ്ങളും വിണ്ടു കീറാന്‍ തുടങ്ങുന്ന ചുണ്ടുകളുമുള്ള ആ ഓമനകളെ വാത്സല്യത്തോടെ ഗുരു നയിക്കുന്നതു കണ്ടപ്പോള്‍ എനിക്കും അവരോട് ഒരുപാട് സ്നേഹം തോന്നി.&lt;br /&gt;&lt;br /&gt;ഞങ്ങള്‍ തണുപ്പിനെ അവഗണിച്ച് മുന്നോട്ട്.. അങ്ങകലെ മലനിരകള്‍ ചൂണ്ടിയും ഇടക്കൊക്കെ നടത്തം നിര്‍ത്തി തേയിലക്കാടിനെ നോക്കിയും നീലാകാശത്തില്‍അസ്തമയത്തിന്റെ അരുണാഭ പടരുന്നതുകാട്ടിയും ഗുരു എനിക്കുവേണ്ടി വിവരണങ്ങള്‍ നല്‍കി.ആ നടപ്പ് ‘അമ്മ മരം‘ വരെ നീണ്ടു. ഗ്രാമവാസികള്‍ക്കു സങ്കടം പറയാനുള്ള പ്രായമായ ഒരു ‘സില്‍വര്‍ ഓക്ക്’മരമാണ് അമ്മമരം. അതിനടുത്ത് ഒന്നുരണ്ട് വിളക്കുകളുണ്ട്. കുട്ടികള്‍ അമ്മമരത്തെ കെട്ടിപ്പിടിച്ച് എന്നോടും “അക്കാ ഇങ്ങനെ” എന്നു പറഞ്ഞു. വൃദ്ധനായ ഒരാള്‍ അവിടെ നിന്നിരുന്നു. അദ്ദേഹംഗുരുവിനെക്കണ്ട് കൈ നീട്ടി. ഗുരു തന്റെ ജുബ്ബായുടെ പോക്കറ്റില്‍ കിടന്ന മുഴുവന്‍ നോട്ടുകളും ആ പാവത്തിനു സസന്തോഷം കൊടുത്തു. ആ കണ്ണുകളില്‍ അദ്ഭുതവുംസന്തോഷവും..&lt;br /&gt;&lt;br /&gt;അച്ചന്‍ അടുത്ത ദിവസം മടങ്ങി. ഗുരുകുലത്തില്‍ പ്രഭാതഭക്ഷണം 11 മണി കഴിഞ്ഞാണ്. എങ്കിലും ഗുരു എനിക്ക് അടുത്തുള്ള മലയാളിയായ കുട്ടേട്ടന്റെ കടയില്‍ നിന്നും ചൂട് ദോ‍ശ വരുത്തിത്തന്നു. ‘മോളേ രണ്ട് ദിവസം കഴിഞ്ഞാല്‍ ഇതുണ്ടാവില്ല. ഇവിടത്തെ ‘ബ്രഞ്ച് ‘നീയും ശീലമാക്കുക.‘ അങ്ങനെ കഴിച്ചും, കളിച്ചും, ചിരിച്ചും,ചിന്തിച്ചും ഞാന്‍ അവിടെക്കൂടി.പത്ര പാരായണം പോലും നിര്‍ത്തിവച്ച കാലം..പ്രഭാത-സായാഹ്നങ്ങളിലെ ക്ലാസ്സുകളില്‍ ദൈവ ദശകവും ആത്മോപദേശശതകവും അനുകമ്പാദശകവും ദര്‍ശനമാലയുമൊക്കെ കടന്നു വന്നു.ശ്രീനാരായണ ഗുരുദേവ കൃതികളിലേക്കൊരു എത്തിനോട്ടം.ഒരു ദിവസം യാജ്ഞവല്‍ക്യനാണെങ്കില്‍,മറ്റൊരു ദിവസം യുങ്ങും ഫ്രോയിഡും. ഇന്നു രാമായണമെങ്കില്‍ അടുത്ത ദിവസങ്ങളില്‍ ബൈബിളും ഖുറാനും. മറ്റൊരുദിവസം ഭഗവദ് ഗീതാ വ്യാഖ്യാനം.65-വയസ്സയപ്പോള്‍ ഗുരുവിന്റെ 65-)മത്തെ പുസ്തകം പ്രകാശനം ചെയ്തു. &lt;br /&gt;&lt;br /&gt;ആനുകാലികങ്ങളിലും മറ്റും ഗുരു നിത്യേന അയച്ചു കൊടുക്കുന്ന ലേഖനങ്ങള്‍ കേട്ടെഴുതിക്കൊടുക്കാന്‍ ഇടക്കിടക്കു എനിക്കും ഭാഗ്യം ലഭിച്ചിരുന്നു. ഗുരു സ്നേഹിക്കുന്ന, ഗുരുവിനെ സ്നേഹിക്കുന്ന ഒത്തിരിപ്പേരുമായുള്ള സൌഹൃദം. വായന,പഠനം,എഴുത്ത്,പാചകം,സംഗീതാസ്വാദനം,സത്സംഗം,കൃഷിപ്പണി,ഗുരുവിനോടൊപ്പമുള്ള സവാരി-എല്ലാത്തിനും അന്ന് സമയമുണ്ടായിരുന്നു.ഇടക്ക് നടക്കുന്ന സംഗീത സെമിനാര്‍ ഗായകരെയും സംഗീതാസ്വാദകരെയും ഗുരുകുലത്തിലേക്കാകര്‍ഷിച്ചു.വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ‘ഗുരുപൂജ’(നടരാജഗുരുവിന്റെ സ്മരണ)ക്ക്,ഗ്രാമവാസികള്‍ക്കെല്ലാം&lt;br /&gt;ഭക്ഷണം നള്‍കുന്നു. യതിയുമായി ,ഗുരുകുലവുമായി അടുപ്പമുള്ള വ്യക്തികളും കുടുംബങ്ങളും ആത്മീയ ഗുരുക്കന്മാരും(ജാതിമതഭേദമെന്യേ)ഒത്തു ചേരുന്നത് അത്തരം സന്ദര്‍ഭങ്ങളിലാണ്.&lt;br /&gt;&lt;br /&gt;ആയിടക്ക്, ഗുരുവിന് ഞാന്‍ വിവേകാനന്ദ സാഹിത്യ സര്‍വസ്വം ഓരോ ദിവസവും കുറച്ചു വീതം വായിച്ചു കൊടുത്തിരുന്നു.നരേന്ദ്രന്‍ വീട്ടുകാരെ ഓര്‍ക്കുന്ന ഒരു ഭാഗം പരാമര്‍ശിക്കപ്പെട്ട അന്ന് ഗുരു എന്നോട് അത്തരം ആശങ്കകള്‍ നിനക്കുണ്ടോ എന്നരാഞ്ഞു.&lt;br /&gt;&lt;br /&gt;അടുത്ത ദിവസം ഗുരു എന്നെ ഒരു ബാങ്ക് ഓഫീസറുടെ അടുത്തേക്ക് എനിക്കു ഒട്ടും പരിചയമില്ലാത്ത അക്കൌണ്ടന്‍സി പഠിപ്പിക്കാനയച്ചു. അന്നന്നത്തെ വരവുചെലവു കണക്കുകള്‍ എഴുതാന്‍ അങ്ങനെ ഞാന്‍ നിയോഗിക്കപ്പെട്ടു. ഒരാഴ്ച്ച കഴിഞ്ഞ്,ഗുരു രണ്ടായിരം രൂപയുടെ ഒരു ചെക്കും, ഒരു കത്തും എന്റെ അച്ചനയച്ചു. കത്തിലെ വാചകം’പ്രിയ പരമേശ്വരന്‍ നായര്‍, ലതികമോളുടെ കര്‍മ്മ വല്ലരിയില്‍ പൂത്ത കുറച്ചു പൂക്കളയക്കുന്നു’ എന്നായിരുന്നു. കരുതല്‍ എല്ലാവരോടുമുണ്ടായിരുന്നു ഗുരുവിന്.പാചകവും സംഗീതവും തത്വചിന്തയും ആസ്വദിച്ചിരുന്നുഗുരു.വിശ്വ സാഹിത്യകാരന്മാരും ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള സുഹൃത്തുക്കളും, ഗുരുവിന്റെ ദൌര്‍ബല്യമായിരുന്നു എന്നു പറയുന്നതില്‍ തെറ്റില്ല. ഓരോ ദിവസവും കിട്ടുന്ന നൂറോളം വരുന്ന കത്തുകള്‍ക്കും അന്നുതന്നെ തീര്‍പ്പു കല്‍പ്പിക്കുന്ന ഗുരു..കത്തുകളില്‍ ആത്മഹത്യാ കുറിപ്പുകള്‍ പോലും ഉണ്ടായെന്നു വരാം.കൊച്ചു കൂട്ടുകാരുമായി സ്നേഹ സംവാദം കത്തിലൂടെ നടത്താന്‍ ഗുരു വിദഗ്ദ്ധനായിരുന്നു.സ്നേഹസംവാദത്തിന്റെ വക്താവായിരുന്നു ഗുരു. കലാ ബോധവും പൂര്‍ണ്ണത(perfection) യും ഒരുപോലെ സമ്മേളിച്ചിരുന്ന വ്യക്തിത്വമായിരുന്നു ഗുരുവിന്റേത്.ഞങ്ങള്‍ കുട്ടികളോട് എത്ര വാത്സല്യം ആയിരുന്നു ഗുരുവിന്.&lt;br /&gt;ഗുരുകുലത്തില്‍ നിന്നു നോക്കിയാല്‍ മേട്ടുപ്പാളയത്ത് നിന്നും നീലഗിരിയിലേക്ക് കൂകി വിളിച്ചു പോകുന്ന കൊച്ചു തീവണ്ടി കാണാം.ഒരു ദിവസം ഗുരു ഞങ്ങളെ ആ ട്രെയിനില്‍ കയറ്റി കൂനൂര്‍ക്ക് കൊണ്ടുപോയി, തിരികെ വന്നു. എന്റെ പിറന്നാള്‍ ദിനത്തില്‍ കൈ നിറയെ സമ്മാനങ്ങള്‍ തന്നു.കിട്ടിയ സന്ദര്‍ഭങ്ങളിലൊക്കെ വിദ്യ പകര്‍ന്നു തന്നു.ഗുരു ആയിടക്കു വീണ പടിക്കാന്‍ തുടങ്ങിയത് എന്നെ അല്‍ഭുതപ്പെടുത്തി.കേരളത്തിലെ യുവാക്കള്‍ കമ്പ്യൂട്ടര്‍ പരിശീലിക്കും മുന്‍പേ ഗുരുവും ഗുരുകുലവും&lt;br /&gt;ആ സൌകര്യം പ്രയോജനപ്പെടുത്തി.&lt;br /&gt;&lt;br /&gt;അന്നന്നു വേണ്ട ആഹാരം അന്നന്നു ഞങ്ങള്‍ക്കു തരേണമേ...എന്ന ക്രൈസ്തവ പ്രാര്‍ധനയും അന്ന വസ്ത്രാദി മുട്ടാതെ തന്നു രക്ഷിച്ചു ഞങ്ങളെ ധന്യരാക്കുന്ന നീ ഒന്നുതന്നെ ഞങ്ങള്‍ക്കു തമ്പുരാന്‍ എന്ന ദൈവദശകത്തിലെ വരികളും ഗുരുകുലത്തില്‍ വളരെ പ്രസക്തമായിരുന്നു.പുസ്തകങ്ങളുടെ റോയല്‍റ്റിയും മറ്റു വരുമാനങ്ങളുമൊക്കെ അന്നന്നത്തെ കാര്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നു.വരുന്നവര്‍ക്കെല്ലാം ഭക്ഷണം, താമസ സൌകര്യം, ഇല്ലാത്തവര്‍ക്ക് വണ്ടിക്കൂലി പോലും ഗുരു കൊടുത്തു.&lt;br /&gt;&lt;br /&gt;ഒന്നര വര്‍ഷത്തോളം കടന്നു പോയതറിഞ്ഞില്ല. നാട്ടിലെത്തിയശേഷവും ഇടക്കിടക്കു ഞാന്‍ ഗുരുവിനെക്കാണാന്‍ വന്നു പോയി. വിവാഹശേഷം ഭര്‍ത്താവുമായും മകനുണ്ടായ ശേഷം അവനുമൊത്തും ... ഗുരുവിനു അസുഖം വന്നതോടെ കിടപ്പിലായി.എനിക്കു അക്കാലത്ത് വന്ന കത്തിലെ വരികള്‍....‘മോളേ, എഴുതാതിരുന്ന്, എന്റെ വിരലുകള്‍ക്കിടയില്‍ എട്ടുകാലി വല കെട്ടാന്‍ തുടങ്ങി‘ എനിക്കു ഗുരുവയച്ച അവസാനത്തെ കത്തും അതായിരുന്നു.പിന്നെ, നീലഗിരിക്കുന്നില്‍, ഗുരു നിത്യ നിദ്രയിലാണ്ടതറിഞ്ഞ്,(1999 മെയ് 14ന്) ഞാന്‍ എത്തി..ഞാന്‍ ജോലി ചെയ്തിരുന്ന പത്രത്തിലേക്ക് വാര്‍ത്ത സ്വരൂപിക്കാനും നിയോഗം.. ഫോട്ടോ ഗ്രാഫര്‍ ഒപ്പം വന്നു, ഞാനപ്പോള്‍ നിരുത്സാഹപ്പെടുത്തി. എനിക്കറിയാം ഗുരുവിന് ചേതനയില്ലാത്ത ചിത്രങ്ങളോട്&lt;br /&gt;താല്പര്യമില്ലെന്ന്..&lt;br /&gt;&lt;br /&gt;ആശ്രമത്തില്‍ ആള്‍ക്കൂട്ടം. അതില്‍ പരിചയക്കാര്‍ ധാരാളം. ഒപ്പം, ഞാനറിയാത്ത, എന്നെയറിയാത്ത ഒത്തിരിപ്പേര്‍.. എല്ലാവരും ഗുരുവിനു പ്രിയപ്പെട്ടവര്‍...എന്റെ മിഴികള്‍ കണ്ണീര്‍ക്കയങ്ങളായി..ഞാന്‍ വരിയില്‍ നില്‍ക്കുകയാണ്. അവസാനമായി ഗുരുവിന്റെ പാദമൊന്നു സ്പര്‍ശിക്കാന്‍...സമയം വൈകിയത്രേ.. ഉച്ചഭാഷിണിയില്‍ മുഴങ്ങിയ ശബ്ദം മുനി നാരായണ പ്രസാദിന്റെതായിരുന്നു.&lt;br /&gt;&lt;br /&gt;അകലെ നിന്നു നമിക്കുന്നതാണുത്തമം.. അദ്ദേഹം തുടര്‍ന്നു...ഞാന്‍ തിരക്കില്‍ നിന്നും മാറി .. ദൂരെ നിന്ന് ഗുരുവിനെ മനസ്സാ നമിച്ചു.മഹാനായ ഗുരുവിന്റെ അന്ത്യ യാത്രയെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യറാക്കി, ഗുരു വിശ്രമം തുടങ്ങുമ്പോഴേക്കും ഞാന്‍ ആ കുറിപ്പ് മെയില്‍ ചെയ്തിരുന്നു...&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2441151779935184049-8694968540509520803?l=marakkanavathavar.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://marakkanavathavar.blogspot.com/feeds/8694968540509520803/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2441151779935184049&amp;postID=8694968540509520803' title='14 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2441151779935184049/posts/default/8694968540509520803'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2441151779935184049/posts/default/8694968540509520803'/><link rel='alternate' type='text/html' href='http://marakkanavathavar.blogspot.com/2008/07/blog-post_16.html' title='മറക്കാനാവാത്തവര്‍ - 1 ഗുരു നിത്യ'/><author><name>ലതി</name><uri>http://www.blogger.com/profile/14638848456550669417</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://2.bp.blogspot.com/-UNDlevl9JHg/TxcJ3mr6KiI/AAAAAAAAAyQ/ycbEqhhYej0/s220/untitled%2B%25281%2Bof%2B1%2529-8.JPG'/></author><thr:total>14</thr:total></entry><entry><id>tag:blogger.com,1999:blog-2441151779935184049.post-1634212446512861603</id><published>2008-07-14T10:43:00.000-07:00</published><updated>2008-07-16T07:43:18.158-07:00</updated><title type='text'>സമര്‍പ്പണം</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://bp1.blogger.com/_pmobqj8gUiw/SH4I9LtpImI/AAAAAAAAABg/0wqLoO3Mvb8/s1600-h/images.jpeg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;" src="http://bp1.blogger.com/_pmobqj8gUiw/SH4I9LtpImI/AAAAAAAAABg/0wqLoO3Mvb8/s400/images.jpeg" border="0" alt=""id="BLOGGER_PHOTO_ID_5223622465005625954" /&gt;&lt;/a&gt;&lt;br /&gt;&lt;strong&gt;&lt;span style="font-size:130%;"&gt;ഈ&lt;/span&gt;&lt;/strong&gt; ബ്ലോഗ് ഞാന്‍ ഗുരു നിത്യചൈതന്യയതിക്ക് സമര്‍പ്പിക്കുകയാണ്.അദ്ദേഹം 1988-ല്‍,മറക്കാനാവാത്തവര്‍ എന്ന പേരില്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.അക്കാലത്ത് ഞാന്‍ ഗുരുവിനോടൊപ്പം ഫേണ്‍ഹില്‍[Fernhill]നാരായണഗുരുകുലത്തിലുണ്ട്.പുസ്തകം അച്ചടിച്ച് വന്നാലുടന്‍ അത് ചൂടോടെ വായിച്ച് കേള്‍ക്കുന്നത് ഗുരുവിന് ഒരു ഹരം തന്നെയായിരുന്നു.രാവിലേയും വൈകുന്നേരവും പ്രാര്‍ധനയ്ക്കു ശേഷമുള്ള ക്ലാസിനുപിന്നാലെ ഓരോ അദ്ധ്യായം വായിക്കുന്ന ജോലി എനിക്കായിരുന്നു.&lt;br /&gt;* സരോജിനി&lt;br /&gt;* വിനയാന്വിതനായ ഒരു മഹാ ഗുരു&lt;br /&gt;* ജോണച്ചന്‍&lt;br /&gt;* ജോണ്‍ സ്പിയേഴ്സ്&lt;br /&gt;* മംഗളാനന്ദ സ്വാമി&lt;br /&gt;* പ്രേം കുടീരത്തിലെ സജ്ജനങ്ങള്‍&lt;br /&gt;* സന്യാസാശ്രമങ്ങളില്‍&lt;br /&gt;* രണ്ട് അസാധാരണ യോഗിമാര്‍&lt;br /&gt;* നിത്യാനന്ദ സ്വാമിജി&lt;br /&gt;* പെഗ്ഗി ലേക് ഗ്രേസ്&lt;br /&gt;* പള്ളുരുത്തി സുഭാഷ് ചന്ദ്രന്‍&lt;br /&gt;ഇങ്ങനെ പതിനൊന്ന് അദ്ധ്യായങ്ങളാണ് ആ ചെറിയ പുസ്തകത്തില്‍ ഉണ്ടായിരുന്നത്.പുസ്തകം വായിച്ചു തീര്‍ന്ന ദിവസം ഗുരു എന്നോട് ചോദിച്ചു “മോളേ,നിനക്ക് ഇങ്ങനെ മറക്കാനാവാത്തവരായി ആരെങ്കിലുമുണ്ടോ?ഉണ്ടെങ്കില്‍ എഴുതൂ”.അടുത്ത ദിവസം തന്നെ,ഞാന്‍ ഒരിക്കല്‍ പരിചയപ്പെട്ട ഒരു അമ്മൂമ്മയേക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കി,മടിച്ച് മടിച്ച് ഗുരുവിന്റെ വായനാ മുറിയില്‍ ചെന്നു.ഗുരു ആ കുറിപ്പ് എന്നെക്കൊണ്ട് തന്നെ വായിപ്പിച്ചു.വായിച്ചു നിര്‍ത്തിയ ഉടന്‍ ഞാന്‍ ആശങ്കയോടെ ഗുരുവിന്റെ മുഖത്തേക്കു നോക്കി.”കൊള്ളാം മോളെ,ഈ എഴുത്ത് നന്നായിട്ടുണ്ട്”.എനിക്ക് ആശ്വാസമായി.&lt;br /&gt;&lt;br /&gt;അതന്നത്തെ സംഭവം.ഞാന്‍ എഴുതിയ ആ കുറിപ്പ് സൂക്ഷിച്ച് വച്ചിരുന്നെങ്കിലും എപ്പോഴോ നഷ്ടപ്പെട്ടു.നമ്മുടെയൊക്കെ ജീവിതത്തില്‍ മറക്കാനാവാത്ത ഒത്തിരി മുഖങ്ങളില്ലേ?ചിലര്‍ ഒരു മിന്നായം പോലെ മിന്നിമറഞ്ഞു പോയവരാകാം,മറ്റ് ചിലര്‍ ജീവിത യാത്രയില്‍ നമ്മെ സ്വാധീനിച്ചവരാകാം.പരിചയിച്ച കാലഘട്ടത്തിനു ഏറ്റക്കുറച്ചില്‍ ഉണ്ടെങ്കിലും ചിലരെയൊക്കെ നമുക്ക് മറക്കാനേ പറ്റില്ല.നമുക്ക് അവരോട് തോന്നുന്ന അടുപ്പം നമ്മെപ്പോലെ അവരുമായി ഇടപഴകുന്ന നമ്മുടെ വേണ്ടപ്പെട്ടവര്‍ക്കുപോലും തോന്നിയെന്നും വരില്ല.ഇവിടെ എനിക്ക് മറക്കാനാവാത്ത അനേകം ആളുകളില്‍ ചിലരെക്കുറിച്ച് എഴുതട്ടേ...&lt;br /&gt;&lt;br /&gt;ഗുരുവിന്റെ പുസ്തകത്തിന്റെ ഹ്രസ്വമായ ആമുഖം ഇങ്ങനെയാണവസാനിക്കുന്നത് “ഞാന്‍ നിങ്ങളുമായി പങ്കുവയ്ക്കുന്ന എന്റെ രഹസ്യങ്ങള്‍ക്കു പകരം വായനക്കാരില്‍ നിന്നും അവര്‍ക്ക് മറക്കാനാവാത്തവരെപ്പറ്റി അവരും എഴുതിക്കണ്ടാല്‍ ഈ ലേഖകന്‍ കൃതകൃത്യനാകും”.ഇത്രമാത്രം ആമുഖമായി സൂചിപ്പിച്ചുകൊണ്ട്,ഈ ബ്ലോഗ് ഞാന്‍ എന്റെ പ്രിയ ഗുരു നിത്യയ്ക്ക് സമര്‍പ്പിക്കട്ടെ..&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2441151779935184049-1634212446512861603?l=marakkanavathavar.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://marakkanavathavar.blogspot.com/feeds/1634212446512861603/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2441151779935184049&amp;postID=1634212446512861603' title='12 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2441151779935184049/posts/default/1634212446512861603'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2441151779935184049/posts/default/1634212446512861603'/><link rel='alternate' type='text/html' href='http://marakkanavathavar.blogspot.com/2008/07/blog-post.html' title='സമര്‍പ്പണം'/><author><name>ലതി</name><uri>http://www.blogger.com/profile/14638848456550669417</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='21' height='32' src='http://2.bp.blogspot.com/-UNDlevl9JHg/TxcJ3mr6KiI/AAAAAAAAAyQ/ycbEqhhYej0/s220/untitled%2B%25281%2Bof%2B1%2529-8.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://bp1.blogger.com/_pmobqj8gUiw/SH4I9LtpImI/AAAAAAAAABg/0wqLoO3Mvb8/s72-c/images.jpeg' height='72' width='72'/><thr:total>12</thr:total></entry></feed>
